കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ച പ്രമുഖനുമായിരുന്നു കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ക്വിറ്റ് ഇന്ത്യ ,ഉപ്പു സത്യാഗ്രഹം ,ഗുരുവായൂർ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം ,സ്വദേശി പ്രസ്ഥാനം തുടങ്ങിയ ദേശിയ പ്രസ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം കേരള സ്വതന്ത്ര സമര ചരിത്രത്തിലെ പ്രധാനികളിൽ മുഖ്യ സ്ഥാനം വഹിക്കുന്നു.(ഫെബ്രുവരി 6, 1896[1] - ഓഗസ്റ്റ് 31, 1981) .
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് | |
---|---|
![]() കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് | |
ജനനം | |
മരണം | ഓഗസ്റ്റ് 31, 1981 | (പ്രായം 85)
ദേശീയത | ![]() |
മറ്റ് പേരുകൾ | കുറൂർ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ഗാന്ധിയൻ |
ജീവിതരേഖതിരുത്തുക
1896 ഫെബ്രുവരി ആറിന് തൃശ്ശൂരിനടുത്തുള്ള അടാട്ട് ഗ്രാമത്തിലെ അമ്പലംകാവ് എന്ന പ്രദേശത്തു കുറൂർ മനയ്ക്കൽ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തർജനത്തിന്റെയും മകനായി ജനിച്ചു. ഏഴാം വയസ്സിൽ പാരമ്പര്യമനുസരിച്ച് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ ഋഗ്വേദ പഠനമാരംഭിച്ചു. വേദപഠനം കഴിഞ്ഞ് 1918-ൽ പാലക്കാട്ടെ നൂറണി ഹൈസ്ക്കൂളിൽ ചേർന്നു. മഹാത്മാഗാന്ധിയിൽ ആകൃഷ്ടനായ കുറൂർ 1920-ൽ നിസ്സഹകരണപ്രസ്ഥാനത്തിൽ ചേർന്നു. തുടർന്നുള്ള അരനൂറ്റാണ്ടുകാലം കുറൂരിന്റെ ജീവിതം രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും ഒത്തുചേരുന്നതായിരുന്നു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, ബാലഗംഗാധര തിലകൻ എന്നീ ദേശീയ നേതാക്കളുനായി കുറൂരിന് വ്യക്തിബന്ധമുണ്ടായിരുന്നു.
ആദ്യ ജയിൽവാസംതിരുത്തുക
1921-ലായിരുന്നു കുറൂരിന്റെ ആദ്യ ജയിൽവാസം.ഭാരതീയരിൽ ദേശഭക്തി ഉണർത്താനും സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിൽ അവരെ ഭാഗമാക്കാനും , ബോധവത്ക്കരിക്കാനുമായി തൃശ്ശിവപേരൂർ ആസ്ഥാനമായി ലോക മാന്യൻ എന്നപേരിൽ കുറൂരിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ പത്രത്തിലെ ലേഖനങ്ങളിൽ രാജ്യദ്രോഹം കണ്ടെത്തിയപ്പോഴാണ് കുറൂരിനും പത്രത്തിന്റെ പ്രസാധകനായിരുന്ന പൂവ്വത്തിങ്കൽ സെബാസ്റ്റ്യനും ആറുമാസം ശിക്ഷ ലഭിച്ചത്. ഇദ്ദേഹത്തിന് കണ്ണൂർ ജയിലിൽ അടക്കപെട്ടസമയത്ത് ക്രൂരമായ മർദ്ദനത്തിൽ വലത്തെ ചെവി നഷ്ടപ്പെട്ടു . ശിക്ഷയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് സാമൂദായിക ഭ്രഷ്ടായിരുന്നു. മിശ്രഭോജനം നടത്തിയതിനായിരുന്നു അത്.
മാതൃഭൂമി പത്രംതിരുത്തുക
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളത്തിലെ ജിഹ്വയായി മാറിയ മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ചതിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. 1923-ലാണ് പത്രം തുടങ്ങിയത്. പത്രാധിപർ കെ.പി.കേശവമേനോനും മാനേജിങ് ഡയറക്ടർകെ.മാധവൻ നായരും കുറൂർ പ്രസാധകനും.മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ശ്രീ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മാതൃഭൂമികൊപ്പം ചേർന്നു സ്വതന്ത്ര ലബ്ധിക്കായി പോരാടി. മാതൃഭൂമിക്ക് വേണ്ടി ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ച കുറൂർ , ജീവിതാവസാനം വരെ പത്രത്തിന്റെ പ്രിന്റ് ആന്റ് പബ്ലിഷറായിരുന്നു.
സത്യാഗ്രഹസമരങ്ങൾതിരുത്തുക
1924-ലെ വൈക്കം സത്യാഗ്രഹസമരവുമായി ബന്ധപ്പെട്ട് കുറൂർ തടവുശിക്ഷ അനുഭവിക്കുകയുണ്ടായി. 1930-ലെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത കുറൂരിനെ ക്രൂരമായ പോലീസ് മർദ്ദനമേൽക്കേണ്ടിവന്നു. നിയമലംഘന പ്രസ്ഥാനം, ഗൂരുവായൂർ സത്യാഗ്രഹം, ക്വിറ്റിന്ത്യപ്രക്ഷോഭം എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
വിവാഹംതിരുത്തുക
1931 ഏപ്രിൽ രണ്ടിന് തൃശ്ശൂരിലെ നായർ കുടുംബമായ തെക്കേകുറുപ്പത്തെ കൊച്ചുകുട്ടിയമ്മയെ വിവാഹം കഴിച്ചു. കുറൂരിന്റെ സേവന മനോഭാവത്തിന് അദ്ദേഹത്തിന്റെ പത്നി കൊച്ചുകുട്ടിയമ്മ നൽകിയ പിന്തുണ വിസ്മരിക്കാവുന്നതല്ല. സർക്കാർ അധ്യാപികയായിരുന്നെങ്കിലും കുറൂരിന്റെ പ്രവർത്തനങ്ങൾക്ക് അവർ ഉറച്ച പിന്തുണ നല്കി. വിവാഹശേഷം അദ്ദേഹം താമസിച്ച തെക്കേകുറുപ്പത്ത് വീട് തൃശ്ശൂരിലെത്തിയിരുന്ന അഖിലേന്ത്യനേതാക്കളുടെ താവളമായിരുന്നു. നെഹ്റു ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇവിടം ആതിഥ്യമരുളിയിട്ടുണ്ട്.
ഖാദിപ്രസ്ഥാനംതിരുത്തുക
ഖാദിപ്രസ്ഥാനത്തിന്റെ ആദ്യദശയിൽ തൃശ്ശൂരിലെ വീടുകളിൽ ചർക്കയും തക്ലിയുമെത്തിച്ച് നൂൽനൂല്പിക്കുവാനും പിന്നീട് അത് ശേഖരിച്ച് നെയ്യിക്കുവാനും കുറൂർ ശ്രമിച്ചു. ഇത്തരം ശ്രമങ്ങളിലൂടെ ഖാദിയെ കേരളത്തിന്റെ പ്രധാന വ്യവസായസംരംഭങ്ങളിലൊന്നാക്കി മാറ്റുവാനും അദ്ദേഹത്തിനായി. പിന്നീട് കേരള ഖാദി-ഗ്രാമ വ്യവസായ അസോസിയേഷന്റെ രൂപത്തിൽ വളർന്നു വന്ന പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി 1960 മുതൽ 64 വരെ അദ്ദേഹം പ്രവർത്തിച്ചു.
മറ്റു പ്രവർത്തനങ്ങൾതിരുത്തുക
1958-61 കാലഘട്ടത്തിൽ കേരളനിയമസഭാംഗമായി പ്രവർത്തിച്ചു. 1966-ൽ സംസ്ഥാന ഭക്ഷ്യ ഉപദേശസമിതിയിൽ അംഗമായി. തൃശ്ശൂരിലെ നെഹ്റു സ്മാരകനിധിയിലും ശാസ്ത്രി സ്മാരകനിധിയിലും പ്രവർത്തിച്ചു. കുറൂരിന്റെ പ്രവർത്തനഫലമായാണ് തൃശ്ശൂരിൽ ജവഹർ ബാലഭവൻ സംഘടിപ്പിച്ചത്.ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾപൊട്ടിച്ചെറിഞ്ഞു സ്വാതന്ത്രത്തിനായും ഹരിജനകളുടെ ഉന്നമനത്തിനായും പോരാടി. ഗാന്ധിജിയുടെ പാത പിൻതുടർന് ഖാദി ഉത്പന്നങ്ങളുടെ പ്രചാരണവും നിർമ്മാണവും കേരളത്തിൽ നടത്തിയത് ഇദ്ദേഹം ആയിരുന്നു. വിമോചന സമരത്തിന് നേതൃത്വം വഹിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്.
മരണംതിരുത്തുക
കേരളത്തിലെ ദേശീയ പ്രവർത്തകർക്ക് ഒരാവേശമായി പ്രവർത്തിച്ച കുറൂർ തന്റെ ഗാന്ധിയൻ നിലപാടുകളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. 1981 ഓഗസ്റ്റ് 31-ന് 85-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.