ബി.കെ. ഹരിനാരായണൻ
മലയാള ചലച്ചിത്രഗാന രചയിതാവും കവിയുമാണ് ബി.കെ. ഹരിനാരായണൻ. 2018 ലെ ഏറ്റവും മികച്ച ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായിട്ടുണ്ട്[1].[2]
ജീവിതരേഖതിരുത്തുക
ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനി അന്തർജനത്തിന്റെയും മകനായി പെരുമ്പിലാവിനടുത്ത് കരിക്കാട് ജനിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭാരതീയവിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി[3]. കുറച്ചുകാലം കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലി നോക്കി. പഠിക്കുന്ന കാലം മുതൽ കവിതകൾ എഴുതുമായിരുന്ന ഹരിനാരായണൻ യാഗവസന്തം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ൽ പൊന്നുറുമ്മാൽ എന്നപേരിലുള്ള മാപ്പിളപ്പാട്ട് ആൽബത്തിനും ഒരു അയ്യപ്പഭക്തിഗാന ആൽബത്തിനും ഗാനങ്ങൾ എഴുതി. 2010 ലെ കില്ലർ എന്ന സിനിമക്കാണ് ആദ്യമായി ചലച്ചിത്രഗാനം നിർവ്വഹിച്ചത്. 1983 എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ എന്ന് തുടങ്ങുന്ന ഹരിനാരായണന്റെ ഗാനം ഏറെ ശ്രദ്ധ നേടി. എസ്രയിലെ ലൈലാകമേ..,ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ..,തീവണ്ടിയിലെ ജീവാംശമായി താനേ..ജോസഫിലെ കണ്ണെത്താ ദൂരം.. തുടങ്ങിയ പ്രചാരം നേടിയ ഗാനങ്ങൾ ഉൾപ്പടെ 130 ൽ അധികം ഗാനങ്ങൾ. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനവും ഹരിനാരായണന്റെ രചനയിലുള്ളതായിരുന്നു.[4]
അവലംബംതിരുത്തുക
- ↑ Web Desk, India Today. "Kerala State Film Awards 2019: Jayasurya, Nimisha Sajayan and others win big". Indiatoday.in. India Today. ശേഖരിച്ചത് 25 സെപ്റ്റംബർ 2020.
- ↑ Kerala State Awards for Malayalam Films & Writings on Cinema 2018, 49th. "Declaration" (PDF). keralafilm.com. Keralafilm. ശേഖരിച്ചത് 25 സെപ്റ്റംബർ 2020.
- ↑ പ്രസന്നൻ, പ്രഭോഷ്. "ഓലഞ്ഞാലിക്കുരുവി' മുതൽ 'ജീവാംശം' വരെ; ഇത് ഹരിനാരായണൻറെ ജീവിതം". asianetnews.com. ഏഷ്യാനെറ്റ്. ശേഖരിച്ചത് 25 സെപ്റ്റംബർ 2020.
- ↑ ലേഖിക, മനോരമ. "ആദ്യ കേൾവിയിൽ ഖൽബിൽ കേറണ പാട്ട്'; മനം കവർന്ന് സൂഫിയും സുജാതയും ഗാനം". manoramaonline.com. മനോരമ ഓൺലൈൻ. ശേഖരിച്ചത് 25 സെപ്റ്റംബർ 2020.