ഡി. ബാബു പോൾ
കേരളം "ദൈവത്തിന്റെ സ്വന്തം നാട് "എന്ന ശ്ലോകം തെരഞ്ഞെടുത്തത് ബാബുു പോൾ ടൂറിസം വകുപ്പ് സെക്രട്ടറി ആയിരുന്നപ്പോഴാണ്.
കേരളത്തിൽനിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു ഡി ബാബുപോൾ (ജനനം: 11 ഏപ്രിൽ 1941, മരണം:13 ഏപ്രിൽ 2019). എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 08-09-1971 മുതൽ പ്രവർത്തിച്ചു. ഇടുക്കി ജില്ല നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം. തിരുവനന്തപുരത്തായിരുന്നു താമസം. കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്ന ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്.[1] ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[2][3]
ഡോ.. ഡാനിയൽ ബാബു പോൾ ഐ.എ.എസ്. | |
---|---|
![]() | |
ജനനം | April 11th, 1941 |
മരണം | ഏപ്രിൽ 13, 2019 | (പ്രായം 78)
ദേശീയത | ![]() |
കലാലയം | College of Engineering, Trivandrum |
ജീവിതരേഖതിരുത്തുക
പി.എ. പൗലോസ് കോർ എപ്പിസ് കോപ്പയുടെെയും മേരി പോളിന്റെയും മകനായി 1941- ജനിച്ചു.
മരണം വരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ എമിറേറ്റ്സ് മെമ്പർ ആയി ബാബുു പോൾ പ്രവർത്തിച്ചിരുുന്നു.
മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.
ദീർഘകാലം പ്രമേഹബാധിതനായിരുന്ന ബാബുപോൾ, തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് 2019 ഏപ്രിൽ 13-ന് പുലർച്ചെ മൂന്നുമണിയ്ക്ക് അന്തരിച്ചു. കാലിലെ മുറിവിൽനിന്നുണ്ടായ അണുബാധ വൃക്കയെയും കരളിനെയും ബാധിച്ചാണ് മരണം സംഭവിച്ചത്. ബാബുപോളിന്റെ ഭാര്യ അന്ന 2000-ൽ അന്തരിച്ചിരുന്നു. രണ്ട് മക്കളുണ്ട്.[4]
പുരസ്കാരങ്ങൾതിരുത്തുക
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (വൈജ്ഞാനിക സാഹിത്യം, 2000)[5]
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്ക് ബാബു പോളിന്റെ പേരിൽ നാമകരണം ചെയ്യണമെന്ന് നിയമസഭയിൽ ആവശ്യമുയർന്നിരുന്നു.
പുസ്തകങ്ങൾതിരുത്തുക
- ഗിരി പർവ്വം
- ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ)
- കഥ ഇതുവരെ (അനുഭവകുറിപ്പുകൾ)
- വേദശബ്ദരത്നാകരം
- രേഖായനം: നിയമസഭാഫലിതങ്ങൾ
- സംഭവാമി യുഗേ യുഗേ
- ഓർമ്മകൾക്ക് ശീർഷകമില്ല
- പട്ടം മുതൽ ഉമ്മൻചാണ്ടി വരെ
- നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ