2+2 മന്ത്രിതല സംഭാഷണം (2+2 മിനിസ്റ്റീരിയൽ ഡയലോഗ്) എന്നത് ഇന്ത്യയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതുവായ വിഷയങ്ങളിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിൽ 2018 മുതൽ എല്ലാ വർഷവും ഇന്ത്യൻ വിദേശകാര്യ മന്ത്രിയോ ഇന്ത്യൻ പ്രതിരോധ മന്ത്രി യോ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറിയും ഡിഫൻസ് സെക്രട്ടറിയുമായി ചർച്ച ചെയ്യുന്നതിനായി നടത്തുന്ന നയതന്ത്ര ഉച്ചകോടിയാണ്.

2+2 മന്ത്രിതല സംഭാഷണം

ഔദ്യോഗിക ഭാഷകൾ
അംഗമായ സംഘടനകൾ ഇന്ത്യ
 അമേരിക്കൻ ഐക്യനാടുകൾ
 ജപ്പാൻ
 ഓസ്ട്രേലിയ
 റഷ്യ
ഇടത്തുനിന്ന് വലത്തോട്ട്: 2019 ഡിസംബർ 18-ന് നടന്ന രണ്ടാമത്തെ 2+2 ഉച്ചകോടിയിൽ രാജ്‌നാഥ് സിംഗ്, സുബ്രഹ്മണ്യം ജയശങ്കർ, മൈക്ക് പോംപിയോ, മാർക്ക് എസ്പർ .

2019-ലെ ഉച്ചകോടിയിൽ ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ള വിദേശ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെട്ടിരുന്നു. 2021-ൽ, ഓസ്‌ട്രേലിയയിലെയും റഷ്യയിലെയും വിദേശ, പ്രതിരോധ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളിലേക്ക് ഉച്ചകോടി വിപുലീകരിച്ചു.

ചരിത്രം തിരുത്തുക

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ധാരണയിൽ നിന്നാണ് ഈ മന്ത്രിതല സംഭാഷണം നിലവിൽ വന്നത്. ഒബാമയുടെ ഭരണത്തിൻ കീഴിൽ ആരംഭിച്ച തന്ത്രപരവും വാണിജ്യപരവുമായ സംഭാഷണത്തിന് പകരമായാണ് ഈ സംഭാഷണം ആരംഭിച്ചത്. 2017 ജൂണിൽ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ഉച്ചകോടിക്ക് സമ്മതിച്ചു. അടുത്ത മാസം ഓഗസ്റ്റിൽ മോദിയും ട്രംപും തമ്മിലുള്ള ഫോൺ കോളിന് ശേഷം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.[1]

ആദ്യ ഉച്ചകോടി 2018 ജൂലൈ 6 ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കേണ്ടതായിരുന്നു, എന്നാൽ "അനിവാര്യമായ കാരണങ്ങൾ" ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ആ തീയതി മാറ്റിവയ്ക്കുകയായിരുന്നു.[2] ഇത് മൂന്നാം തവണയാണ് സംഭാഷണം മാറ്റിവെച്ചത്.[3]

2018 തിരുത്തുക

2018 സെപ്തംബർ 6 ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവർ തമ്മിൽ ന്യൂഡൽഹിയിൽ വെച്ച് ആദ്യ മന്ത്രിതല സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയെ യുഎസിന്റെ "പ്രധാന പ്രതിരോധ പങ്കാളി" എന്ന നിലയിൽ പദവി ഉറപ്പിച്ചു. ലൈസൻസ് എക്‌സെപ്ഷൻ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ പ്രകാരം ഇന്ത്യയ്ക്ക് ലൈസൻസ് രഹിത കയറ്റുമതി, പുനർ-കയറ്റുമതി, കൈമാറ്റം എന്നിവ അനുവദിച്ചു. ഇന്ത്യയും യുഎസും ഒരു കമ്മ്യൂണിക്കേഷൻസ് കോംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി ഉടമ്പടിയിൽ ഒപ്പുവച്ചു, അത് സൈന്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനവും ഹൈ എൻഡ് സാങ്കേതികവിദ്യയുടെ വിൽപ്പനയും സുഗമമാക്കുന്നു. ഇന്ത്യൻ പങ്കാളികൾക്ക് സൈനിക ഉപകരണങ്ങൾ വിൽക്കാൻ യുഎസ് പ്രതിരോധ കമ്പനികളെ അനുവദിക്കുന്ന വ്യാവസായിക സുരക്ഷാ അനെക്‌സിനായി ഇരുപക്ഷവും ചർച്ചകൾ ആരംഭിക്കുന്നതിന് ഉച്ചകോടി കാരണമായി.

തീവ്രവാദ വിരുദ്ധ സഹകരണം തുടരുക, അഫ്ഗാനിസ്ഥാനിൽ സമാധാനം സുഗമമാക്കുക, സാമ്പത്തിക സഹകരണം കൂടുതൽ വർധിപ്പിക്കുക, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനിയും ചേർന്ന് ഇന്ത്യയിൽ ആറ് ആണവോർജ്ജ പദ്ധതികൾ സ്ഥാപിക്കുക എന്നിവയും അംഗീകരിച്ച മറ്റ് കാര്യങ്ങളിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ യോഗം വാർഷിക പരിപാടിയാക്കി മാറ്റാൻ തീരുമാനിച്ചു.[4]

2019 തിരുത്തുക

 
മൈക്ക് പോംപിയോയും മാർക്ക് എസ്പറും 2019 ഡിസംബർ 18 ന് സുബ്രഹ്മണ്യം ജയശങ്കറുമായി രണ്ടാമത്തെ 2+2 ഉച്ചകോടിക്കായി കൂടിക്കാഴ്ച നടത്തി

ഡിസംബർ 18 ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ച് മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി നടന്നു.[5] തൊട്ടു മുന്നത്തെ വർഷത്തെ അപേക്ഷിച്ച് ഏറെ ആശങ്കയുള്ള മേഖലകളാണ് യോഗം ചർച്ച ചെയ്തത്. സെപ്റ്റംബറിൽ ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിൽ നടന്ന ചതുർഭുജ സുരക്ഷാ സംവാദത്തെ മന്ത്രിമാരും സെക്രട്ടറിമാരും സ്വാഗതം ചെയ്തു.[6]

കൂടിക്കാഴ്ചയുടെ ഫലമായി നൂറ്റിപ്പതിനാല് യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാൻ അനുവദിക്കുന്ന വ്യാവസായിക സുരക്ഷാ അനെക്സിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിയോ-സ്പേഷ്യൽ കോ-ഓപ്പറേഷൻ കരാറിനായുള്ള അടിസ്ഥാന വിനിമയ, സഹകരണ കരാറിൽ ഒപ്പുവെക്കുന്നതിന്റെ അന്തിമ വിശദാംശങ്ങൾ ഇരുപക്ഷവും ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരുന്നു.[7]

2020 തിരുത്തുക

 
ഇടത്തുനിന്ന് വലത്തോട്ട്: മാർക്ക് എസ്പർ, മൈക്ക് പോംപിയോ, രാജ്‌നാഥ് സിംഗ്, സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ 2020 ഒക്ടോബർ 27-ന് നടക്കുന്ന മൂന്നാമത്തെ 2+2 ഉച്ചകോടിയിൽ

മൂന്നാം ഉച്ചകോടി ഒക്ടോബർ 27 ന് ന്യൂഡൽഹിയിൽ നടന്നു, അവിടെ ജിയോ-സ്പേഷ്യൽ സഹകരണത്തിനായുള്ള അടിസ്ഥാന വിനിമയ, സഹകരണ കരാറിൽ ഇരുപക്ഷവും ഒപ്പുവെക്കുന്നതായി പ്രഖ്യാപിക്കുകയും ഇന്ത്യയുടെ "പ്രാദേശിക പരമാധികാരവും സ്വാതന്ത്ര്യവും" പിന്തുണയ്ക്കുമെന്ന് അമേരിക്ക പ്രതിജ്ഞയെടുക്കുകയും ചെയ്തു. യഥാർത്ഥ നിയന്ത്രണ രേഖ എന്നറിയപ്പെടുന്ന അതിർത്തിയിലെ തർക്ക പ്രദേശത്ത് ഇന്ത്യയുടെയും ചൈനയുടെയും സായുധ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആയിരുന്നു ഈ പ്രഖ്യാപനത്തിന് പിന്നിലുള്ള കാരണം. "ജനാധിപത്യത്തിന് ഒരു സുഹൃത്തും ഇല്ല" എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സെക്രട്ടറി പോംപിയോ വിശേഷിപ്പിച്ചത്. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.[8]

2021 തിരുത്തുക

ഇന്ത്യയും യുഎസും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ച നവംബറിൽ നടക്കുമെന്നും നരേന്ദ്ര മോദിയും പ്രസിഡന്റ് ജോ ബൈഡനും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്നും നവംബറിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉച്ചകോടിക്കുള്ള തീയതി നിശ്ചയിച്ചില്ല.[9] ഒക്ടോബറിൽ, പതിനാറാം യുഎസ്-ഇന്ത്യ ഡിഫൻസ് പോളിസി ഗ്രൂപ്പ് മീറ്റിംഗിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു, അത് അടുത്ത 2+2 സംഭാഷണത്തിന് അടിത്തറയിടുമെന്ന് പറയപ്പെടുന്നു.[10]

ഡിസംബർ 16 ന്, വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി, തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതുവരെ അന്തിമമാക്കാത്തതിനാൽ 2021 ൽ 2+2 നടത്താൻ സാധ്യതയില്ലെന്ന് പ്രഖ്യാപിച്ചു.[11] 2021 ൽ 2+2 ഉച്ചകോടി നടന്നില്ല.

2022 തിരുത്തുക

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ തമ്മിൽ ഏപ്രിൽ 11 ന് വാഷിംഗ്ടൺ ഡിസിയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള 2+2 കൂടിക്കാഴ്ച നടത്തുമെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.[12] ഏപ്രിൽ 10 മുതൽ 13 വരെ സിംഗ് യുഎസിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.[13]

ഇന്ത്യയും ജപ്പാനും തിരുത്തുക

2019 നവംബർ 30-ന്, ഇന്ത്യയും ജപ്പാനും തങ്ങളുടെ ആദ്യത്തെ 2+2 കൂടിക്കാഴ്ച്ച ന്യൂ ഡൽഹിയിൽ വെച്ച് നടത്തി. ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, പ്രതിരോധ മന്ത്രി ടാരോ കോനോ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ആണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.[14]

ഇരു രാജ്യങ്ങളുടെയും ചൈനയുമായുള്ള പിരിമുറുക്കത്തിന്റെ വെളിച്ചത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത്തിനുള്ള ഈ കൂടിക്കാഴ്ച ചൈന പ്രാദേശിക വിഷയങ്ങളിൽ സ്വാധീനം മാത്രമല്ല, നിയന്ത്രണവും ചെലുത്തുന്നതിലുള്ള ആശങ്ക പരിഗണിക്കുന്നു.[15]

2022 ഏപ്രിലിൽ, ഇന്ത്യയും ജപ്പാനും തങ്ങളുടെ രണ്ടാമത്തെ 2+2 മീറ്റിംഗ് ഏപ്രിൽ പകുതിയോടെ ടോക്കിയോയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു, സിംഗും എസ്. ജയശങ്കരും ജപ്പാൻ പ്രതിരോധ മന്ത്രി നോബുവോ കിഷി, വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.[13]

ഇന്ത്യയും ഓസ്‌ട്രേലിയയും തിരുത്തുക

2021 സെപ്റ്റംബർ 10 മുതൽ 12 വരെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ആദ്യ 2+2 ഉച്ചകോടി നടത്തി.[16]

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്തു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും പ്രതിരോധ മന്ത്രി പീറ്റർ ഡട്ടണും പങ്കെടുത്തു. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്കയുമായും ജപ്പാനുമായും ഇരു രാജ്യങ്ങളും പരസ്പര താൽപ്പര്യങ്ങൾ പങ്കിടുന്ന ഉച്ചകോടി ന്യൂഡൽഹിയിൽ നടന്നു. 2020 ജൂണിൽ നടന്ന വെർച്വൽ ഉച്ചകോടിക്ക് ശേഷം ബന്ധങ്ങൾ സമഗ്രമായ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്താൻ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സമ്മതിച്ചതിന് ശേഷമാണ് ഇരുപക്ഷവും ഫോറം നടത്തിയത്.[17]

രണ്ട് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തി സഹകരണം കൂടുതൽ വിപുലീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.[18]

ഇന്ത്യയും റഷ്യയും തിരുത്തുക

 
2021 ഡിസംബർ 6 ന് ന്യൂഡൽഹിയിൽ നടക്കുന്ന 21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി വ്‌ളാഡിമിർ പുടിൻ നരേന്ദ്ര മോദിക്കൊപ്പം

2021 ഡിസംബർ 6-ന് ഇന്ത്യയും റഷ്യയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു എന്നിവരുമായി 2+2 ഉച്ചകോടി നടത്തുമെന്ന് നവംബർ 26, 2021-ന് പ്രഖ്യാപിച്ചു. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നരേന്ദ്ര മോദിയുമായി ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും യോഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[19] ഏപ്രിൽ 28 ന് പുടിനും മോദിയും തമ്മിൽ നടത്തിയ ഫോൺ കോളിലാണ് ഇത്തരമൊരു ഉച്ചകോടിക്കുള്ള കരാർ ഉണ്ടാക്കിയത്.[20] ലാവ്‌റോവ് ഉച്ചകോടിയെക്കുറിച്ച് "നമ്മുടെ പരമ്പരാഗതവും പരസ്പര ധാരണയും കുറച്ചുകൂടി ആഴത്തിലാക്കുന്ന വിശാലമായ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള കാര്യക്ഷമമായ സംഭാഷണ വേദിയായി പുതിയ സംവിധാനം മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള പ്രത്യേക പദവിയുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും" എന്ന് വിശദീകരിച്ചു.[21]

2+2 ഉച്ചകോടിയ്‌ക്കൊപ്പം ഡിസംബർ 6 ന് ന്യൂഡൽഹിയിൽ നടക്കുന്ന 21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലെത്തി. ആറുലക്ഷത്തിലധികം കലാഷ്‌നിക്കോവ് റൈഫിളുകൾ ഉണ്ടാക്കാനും, 2025-ഓടെ വാർഷിക വ്യാപാരം മുപ്പത് ബില്യൺ[22] ഡോളറായി ഉയർത്താനും, സൈനിക സാങ്കേതിക സഹകരണ ഉടമ്പടി 2031 വരെ നിലനിറത്താനും ഇരുപക്ഷവും ധാരണയായി.

ഇതും കാണുക തിരുത്തുക

  • ഇന്ത്യയുടെ വിദേശ ബന്ധം
  • ഓസ്‌ട്രേലിയയുടെ വിദേശ ബന്ധങ്ങൾ
  • ജപ്പാന്റെ വിദേശ ബന്ധം
  • റഷ്യയുടെ വിദേശ ബന്ധം
  • യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിദേശ ബന്ധങ്ങൾ
  • ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധം
  • ഇന്ത്യ-ജപ്പാൻ ബന്ധം
  • ഇന്ത്യ-റഷ്യ ബന്ധം
  • ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധം
  • C5+1
  • ചതുർഭുജ സുരക്ഷാ ഡയലോഗ്

അവലംബം തിരുത്തുക

  1. "What India, US would have discussed in '2+2' dialogue". The Indian Express. July 3, 2018. Retrieved March 9, 2022.
  2. "After 2+2 delay, India declines US offer to host Nirmala Sitharaman". The Indian Express. June 30, 2018. Retrieved March 9, 2022.
  3. "The U.S.-India 2+2 Dialogue". Journal of International Affairs. September 3, 2018. Archived from the original on 2022-11-11. Retrieved March 9, 2022.
  4. "Joint Statement on the Inaugural U.S.-India 2+2 Ministerial Dialogue". U.S. Embassy in India. September 7, 2018. Retrieved March 9, 2022.
  5. "2019 U.S. – India 2+2 Ministerial Dialogue". U.S. Embassy in India. December 13, 2019. Retrieved March 9, 2022.
  6. "Joint Statement on the Second India-U.S. 2+2 Ministerial Dialogue". Ministry of External Affairs. December 19, 2019. Retrieved March 9, 2022.
  7. "Industrial Security Annex opens Indian private partnerships for U.S. defence firms". The Hindu. December 19, 2019. Retrieved March 9, 2022.
  8. "India-U.S. 2+2 dialogue - U.S. to support India's defence of territory". The Hindu. October 27, 2020. Retrieved March 9, 2022.
  9. "India, US will hold 2+2 talks in November". Hindustan Times. September 5, 2021. Retrieved March 9, 2022.
  10. "India, US Discuss Indo-Pacific, Regional Issues Ahead Of 2+2 Dialogue". NDTV. October 9, 2021. Retrieved March 9, 2022.
  11. "India-US 2+2 dialogue unlikely this year, details being worked out, MEA says". The Print. December 16, 2021. Retrieved March 9, 2022.
  12. "India, US to hold 2+2 dialogue on April 11". The Economic Times. March 29, 2022. Retrieved April 9, 2022.
  13. 13.0 13.1 "India, Japan 2+2 dialogue set to take place in mid-April in Tokyo". The Indian Express. April 5, 2022. Retrieved April 9, 2022.
  14. "Joint Statement - First India-Japan 2+2 Foreign and Defence Ministerial Meeting". Ministry of External Affairs. November 30, 2019. Retrieved March 9, 2022.
  15. "India-Japan 2+2 dialogue: An eyesore for China". Rediff. December 3, 2019. Retrieved March 9, 2022.
  16. "India, Australia to hold '2+2 ministerial dialogue' on Sept 10-12". The Indian Express. September 9, 2021. Retrieved March 9, 2022.
  17. "Australia-India 2+2 Dialogue: Converging Interests". The Diplomat. September 16, 2021. Retrieved March 9, 2022.
  18. "Joint Statement on Inaugural India-Australia 2+2 Ministerial Dialogue (11 September 2021, New Delhi)". Ministry of External Affairs. September 11, 2021. Retrieved March 9, 2022.
  19. "India, Russia inaugural '2+2' dialogue on December 6: Russian embassy". The Economic Times. November 26, 2021. Retrieved March 9, 2022.
  20. "Inaugural 2+2 Dialogue of the Foreign and Defence Ministers of India and the Russian Federation". Ministry of External Affairs. November 26, 2021. Retrieved March 9, 2022.
  21. "2+2 dialogue will turn into efficient platform: Russian FM Lavrov". Business Standard. December 6, 2021. Retrieved March 9, 2022.
  22. "India, Russia strike trade, arms deals during Putin visit". Reuters. December 6, 2021. Retrieved March 9, 2022.

ഫലകം:Foreign relations of Australia

ഫലകം:Foreign relations of Russia ഫലകം:Foreign relations of the United States ഫലകം:India–United States relations

"https://ml.wikipedia.org/w/index.php?title=2%2B2_മന്ത്രിതല_സംഭാഷണം&oldid=3972529" എന്ന താളിൽനിന്ന് ശേഖരിച്ചത്