വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിെെന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ തുറമുഖം
തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ
Location
രാജ്യം  ഇന്ത്യ
സ്ഥാനം വിഴിഞ്ഞം, തിരുവനന്തപുരം, കേരളം
അക്ഷരേഖാംശങ്ങൾ 08°22′45″N 76°59′29″E / 8.37917°N 76.99139°E / 8.37917; 76.99139
വിഴിഞ്ഞം is located in Kerala
വിഴിഞ്ഞം
വിഴിഞ്ഞം
വിഴിഞ്ഞം (Kerala)
Details
പ്രവർത്തിപ്പിക്കുന്നത് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്[1]
ഉടമസ്ഥൻ കേരള സർക്കാർ
Statistics
Website http://www.vizhinjamport.in/

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റു വൻ തുറമുഖങ്ങളിലെ വർദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയിൽ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽപ്പാത കടന്നുപോകുന്നു. രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ടാണ് വിഴിഞ്ഞം. മദർഷിപ്പുകളെ അടുപ്പിക്കാൻ കഴിയുന്നതിനാൽ ഇത്തരം പോർട്ടുകൾ മദർപോർട്ട് എന്നും അറിയപ്പെടാറുണ്ട്.

20000 മുതൽ 25000 വരെ കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകളാണ് മദർഷിപ്പുകൾ. ഇവയ്ക്ക് 350–450 മീറ്റർ നീളം ഉണ്ടാവും. ബഹുനില കെട്ടിടങ്ങളുടെ ഉയരമുള്ള ഇത്തരം കപ്പലുകളുടെ അടിഭാഗം കടലിനടിയിൽ 16–20 മീറ്റർ താഴ്ചയിലാവും കാണപ്പെടുക. കൂടുതൽ ആഴമുള്ള പോർട്ടുകളിലാണ് ഇത്തരം കപ്പലുകൾ അടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി തന്നെ 20–24 മീറ്റർ ആഴമുള്ളതിനാൽ ഇത്തരം കപ്പലുകൾ സുരക്ഷിതമായി തന്നെ അടുപ്പിക്കാനാവും. ഈ കപ്പലുകളെ അടുപ്പിക്കാവുന്ന പോർട്ട് ആയതിനാൽ തന്നെ മദർപോർട്ട് അഥവാ ട്രാൻസ്ഷിപ്മെന്റ് പോർട്ട് എന്നറിയപ്പെടുന്നു. ടൂറിസം രംഗത്തും വൻതോതിലുള്ള വികസനം കൊണ്ടുവരാൻ വിഴിഞ്ഞത്തിനാവുമെന്നു സർക്കാർ കണക്കാക്കുന്നു. നിലവിൽ കൊളംബോയിൽ ഒട്ടേറെ പോർട്ടുകളിൽ നിന്നു കപ്പലുകൾ എത്തുന്നതിനാൽ കൊച്ചി ഉൾപ്പെടെയുള്ള പോർട്ടുകളിൽ നിന്നെത്തുന്ന കപ്പലുകൾക്ക് ചരക്കുമാറ്റത്തിനായി ദിവസങ്ങൾ കാത്തു കിടക്കേണ്ട സ്ഥിതിയുണ്ട്. ഇവ ഒഴിവാക്കാനും വിഴിഞ്ഞത്തിന്റെ വരവിലൂടെ സാധിക്കും.

ചരിത്രം തിരുത്തുക

8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം.[അവലംബം ആവശ്യമാണ്] ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കലാകാലങ്ങൾ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചു.[അവലംബം ആവശ്യമാണ്] അതിനുശേഷം വിഴിഞ്ഞത്തിനു അതിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാൻ‌ കഴിഞ്ഞില്ല.

പദ്ധതി തിരുത്തുക

കേരള സർക്കാർ ആഗസ്റ്റ് 2015ൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ​ഒപ്പിട്ടു. കരാറിന്റെ നടപ്പിലാക്കലിനു വേണ്ടി കേരള സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എന്ന പേരിൽ നൂറു ശതമാനം സർക്കാർ അധീനതയിലുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു. പദ്ധതിയുടെ മേൽനോട്ടത്തിനും അവസരോചിതമായ ഇടപെടലുകൾക്കും കേരളസർക്കാർ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു എംപവേർഡ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 2014 ഡിസംബറിൽ ധനകാര്യമന്ത്രാലയം ഈ പദ്ധതിക്ക് തത്ത്വാധിഷ്ടിത അനുമതി നല്കി. കേരളസർക്കാർ 2019 ജൂലൈയിൽ അന്തിമ അനുമതിക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിച്ചു. [2]

വിമർശനങ്ങൾ തിരുത്തുക

 
തുറമുഖം നിർമ്മാണവേളയിൽ

ഈ തുറമുഖപദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരും വിവിധങ്ങളായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടൽ മേഖലകളിൽ ഒന്നാണ് വിഴിഞ്ഞം. കടൽ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ പരിസരാഘാത പത്രികയിലിൽ വിഴിഞ്ഞം തീരത്തെ ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം പദ്ധതിക്കായി കടലിൽ ഏതാണ്ട് 3200 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കേണ്ടിവരും. ഇതിനായി ടൺകണക്കിന് പാറ കണ്ടെത്തേണ്ടിവരും എന്നുമാത്രമല്ല, വിവിധ പദ്ധതിക്കായി ഇന്ത്യയുടെ വിവിധ കടൽത്തീരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട പുലിമുട്ടുകൾ കടൽത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങൾ വിഴിഞ്ഞത്തും ബാധിക്കും. പുലിമുട്ടിന്റെ ആഘാതവും പരിസ്ഥിതി ആഘാതപത്രികയിൽ പരിഗണിച്ചിട്ടില്ല. [3] [4] എന്നാൽ മേൽവാദഗതികളെല്ലാം തന്നെ 30 വ൪ഷക്കാലമായി ഈ പദ്ധതിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവരുന്ന മറ്റു തുറമുഖലോബികളുടെ തന്ത്രമാണെന്ന് തിരുവനന്തപുരം വാസികളും ആരോപിക്കുന്നു.

വിഴിഞ്ഞം പദ്ധതി അവകാശപ്പെടുന്നപോലെ ലാഭകരമല്ലെന്ന‌് സാമ്പത്തികവിമർശകർ ചൂണ്ടിക്കാട്ടുന്നു. അദാനിയുമായി കേരള സർക്കാർ നടത്തിയ ഒത്തുതീർപ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനൽകണം. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയൽ എസ്റ്റേറ്റിനായി വിട്ടുനൽകണം. ഇത് ഈടുവച്ച് വായ്പയെടുക്കാൻ അദാനിക്ക് അവകാശം നൽകിയിട്ടുണ്ട്. അവിടെ നടക്കുന്ന സ്വകാര്യ നിർമ്മാണങ്ങൾ പോർട്ടിന്റെ പേരിലായതിനാൽ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങൾ ബാധകമല്ലതാനും. [5]

വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് പദ്ധതിയില്ലാത്തത് ഇതിലെ വലിയ പരിമിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 475 കോടി രൂപ പ്രത്യേകമായി ചെലവിട്ട് 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയായിരിക്കും. [3]

അവലംബങ്ങൾ തിരുത്തുക