"ജഹാംഗീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 39:
==ഭരണം==
തന്റെ പിതാവിന്റെ മരണാനന്തരം എട്ട് ദിവസം കഴിഞ്ഞ് 1865 നവംബർ 3 വ്യാഴാഴ്ചയാണ് സലിം രാജകുമാരൻ 36-ആം വയസ്സിൽ മുഗൾ സിംഹാസനത്തിലെത്തുന്നത്. നൂർ ഉദ് ദീൻ മുഹമ്മദ് ഷഹ് ജെഹാംഗീർ ബാദ്ഷ ഖാസി എന്ന സ്ഥാനപ്പേരുമായാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തിയത്. അദ്ദേഹത്തിന്റെ ഭരണം 22 വർഷം നീണ്ടുനിന്നു. അധികം താമസിയാതെതന്നെ അദ്ദേഹത്തിന്ന് ത്ന്റെ മകനായ ഖുസ്രോ മിഴ്സയെ ഒഴിവാക്കിയെടുക്കേണ്ടിവന്നു. തന്റെ അനന്തരാവകാശിയായി ഖുസ്രോ രാജാവകണമെന്ന് അക്ബർ അഭീഷ്ടം പ്രകടിപ്പിച്ചിരുന്നു. 1606-ൽ ജഹാംഗീർ ഖുസ്രോയെ കീഴ്പ്പെടുത്തി ആഗ്ര കോട്ടയിൽ തടവിലാക്കി. തന്റെ മൂന്നാമത്തെ മകൻ ഖുറം (പിന്നീട് ഷാഹ് ജെഹാൻ) രാജകുമാരനോടായിരുന്നു ജഹാഗീറിന്ന് താല്പര്യം. ഖുറം രാജകുമാരന്റെ കീഴിലാക്കപ്പെട്ട ഖുസ്രോയെ ശിക്ഷയായി അന്ധനാക്കുകയും പിന്നീട് വധിക്കുകയും ചെയ്തു. 1622- ജഹാംഗീർ ഖുറമിനെ ഡക്കാനിൽ അഹമ്മദ് നഗർ, ബീജപുർ, ഗോൽക്കൊണ്ട എന്നിവിടങ്ങളിലെ സുൽത്താന്മാരുടെ ഏകോപിതശക്തിയെ നേരിടാനായി അയച്ചു. വിജയിയായി തിരിച്ചെത്തിയ ഖുറം പിതാവിനെതിരായി തിരിഞ്ഞു. അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഖുസ്രോയുടെ കാര്യത്തിലെന്നപോലെ ഇത്തവണയും ജഹാംഗീറിന്ന് ഖുറമിനെ അകറ്റി നിർത്തിക്കൊണ്ട് അധികാരം നിലനിർത്താനായി.
 
== വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ==
ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ പ്രേരണമൂലം ഇംഗ്ളണ്ടിലെ ജെയിംസ് രാജാവ് സർ തോമസ് റോയെ ഒരു രാജകീയ പ്രതിനിധിയായി ജഹാംഗീരിൻ്റെ ആഗ്രയിലെ കൊട്ടാരത്തിലേക്കയച്ചു. 1619 വരെ മൂന്ന് വർഷം റോ ആഗ്രയിലുണ്ടായിരുന്നു. അദ്ദേഹം മുഗൾ കൊട്ടാരത്തിൽ ജഹാംഗീറിൻ്റെ ഇഷ്ടക്കാരിലൊരാളായി മാറിയെന്നാണ് കേൾവി. രാജാവിൻ്റെ കൂടെ മദ്യപിക്കാൻ റോ സ്ഥിരമായി എത്താരുണ്ടായിരുന്നുവത്രെ. വരുമ്പോഴൊക്കെ പെട്ടിക്കണക്കിന്ന് റെഡ് വൈൻ റോ രാജാവിനുവേണ്ടി കൊണ്ടുവന്നിരുന്നു. ബിയർ എന്താണെന്നും അതെങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നും റോ രാജാവിന്ന് ധാരണയുണ്ടാക്കിക്കൊടുത്തു.
 
റോയുടെ പ്രയത്നത്തിന്ന് അധികം താമസിയാതെ ഫലവും കിട്ടി. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് സൂറത്തിൽ ഒരു പാണ്ടികശാല തുറക്കാനും അതിൻ്റെ സുരക്ഷ ഉറപ്പാക്കനും കഴിഞ്ഞു. കച്ചവടത്തിൽ കാര്യമായ ആനുകൂല്യങ്ങളോന്നും ജഹാംഗീർ നൽകിയില്ലെങ്കിലും റോയുടെ പ്രയത്നം മുഗളരും കമ്പനിയുമായുള്ള ദീർഘകാലബന്ധത്തിന്ന് തുടക്കമിട്ടു.
 
== ഗവേഷകൻ ==
"https://ml.wikipedia.org/wiki/ജഹാംഗീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്