navas പണ്ഡിതസദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളും [[സംസ്കൃതം|സംസ്കൃത]]പണ്ഡിതനും കവിയുമായിരുന്ന [[ഉദ്ദണ്ഡശാസ്ത്രികൾ|ഉദ്ദണ്ഡശാസ്ത്രികൾക്കു]] ഭാഷാകവികളെ വലിയ പുച്ഛമായിരുന്നു. അദ്ദേഹം [[പലായദ്ധ്വം പലായദ്ധ്വം (ശ്ലോകം)|പലായദ്ധ്വം പലായദ്ധ്വം...]](അല്ലയോ ദുഷ്കവികളാകുന്ന ആനകളേ ഓടിക്കൊൾവിൻ. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു) എന്നും [[ഭാഷാകവിനിവഹോയം (ശ്ലോകം)|ഭാഷാകവിനിവഹോയം]] (ഈ ഭാഷാ(മലയാള)കവികൾ ഭൂമിയിൽ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു. സാധാരണമായി വൃത്തഹീനന്മാരാണ്. (കാലം ചെല്ലുമ്പോൾ വൃത്താകൃതി നഷ്ടപ്പെടുന്നു എന്ന് ചന്ദ്ര പക്ഷത്തിൽ) പണ്ഡിതർ നോക്കുമ്പോൾ വാക്കുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു(സൂര്യന്റെ സാന്നിധ്യത്തിൽ പ്രകാശം നഷ്ടപ്പെടുന്നു എന്ന് ചന്ദ്ര പക്ഷത്തിൽ)എന്നും ഭാഷാകവികളെ പരിഹസിച്ചു. ഈ ഉദ്ദണ്ഡശാസ്ത്രികൾ പോലും പുനം നമ്പൂതിരിയുടെ [[താരിൽത്തന്വീകടാക്ഷാഞ്ചല (ശ്ലോകം)|താരിൽത്തന്വീകടാക്ഷാഞ്ചല...]] എന്ന ശ്ലോകം കേട്ടിട്ടു് അതിന്റെ അവസാനത്തിലെ "ഹന്ത" എന്ന പ്രയോഗത്തിന്റെ സാരസ്യത്തെ അഭിനന്ദിച്ചു് "അന്ത ഹന്തയ്ക്കിന്തപ്പട്ടു്" എന്നു പറഞ്ഞു് ഒരു പട്ടു സമ്മാനിക്കുകയും [[അധികേരളമഗ്ര്യഗിര (ശ്ലോകം)|അധികേരളമഗ്ര്യഗിര]]എന്ന ശ്ലോകം രചിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
“അന്തഹന്തയ്ക്കിന്തപ്പട്ട്” എന്ന വാക്യം “അന്ത അഹന്തയ്ക്ക് ഇന്ത പട്ട്” എന്നു് തെറ്റായി വ്യാഖാനിക്കുമോ എന്ന ആശങ്കയാൽ,