"മാമ്പഴം (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
വരി 58:
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലു മാസത്തിൻ മുൻപിലേറെ നാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ,അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ച പോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ!
ചൊടിച്ചൂ മാതാവപ്പോൾ , “ഉണ്ണികൾ വിരിഞ്ഞ പൂ-
വിറുത്തു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?
മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്.
“മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നി“ല്ലെന്നവൻ
മാൺപെഴും മലർക്കുല,യെറിഞ്ഞു വെറും മണ്ണിൽ !
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ !
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ,
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി.
വാനവർക്കാരോമലായ്, പാരിനെക്കുറിച്ചുദാ-
സീനനായ്, ക്രീഡാരസ ലീനനായവൻ വാഴ്‌കെ,
അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ!
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു;
“പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെ“ന്നുൾ -
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!
വാസന്തമഹോത്സവമാണവർക്കെന്നാലവൾ -
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വർഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലു,ള്ളപ്പഴമെടുത്തവൾ ,
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു, മന്ദമായേവം ചൊന്നാൾ :
“ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ?
വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനെ
തരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ!”
ഒരു തൈ കുളിർക്കാറ്റാ,യരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു!!
== കുറിപ്പുകൾ ==
|