റോജർ ഡി. കോൺബർഗ്

രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞന്‍

റോജർ ഡേവിഡ് കോൺബർഗ് (ജ. 1947, സെന്റ് ലൂയിസ്, മിസോറി) 2006ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ്. പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ പാരമ്പര്യപദാർഥമായ ജീനുകളിൽനിന്ന് ശരീരകലകൾ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് റോജറിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. വിവരവിനിമയത്തിലെ താളപ്പിഴകൾ ഹൃദ്രോഗം, അർബുദം തുടങ്ങിയ രോഗങ്ങൾക്കു കാരണമാകും. ഈ രോഗങ്ങളുടെ ചികത്സയിൽ റോജറുടെ ഗവേഷണഫലങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് നോബൽ പുരസ്കാര സമിതി വിലയിരുത്തി.

റോജർ ഡി. കോൺബർഗ്, നോബൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ച് രണ്ടു ദിവസങ്ങൾക്കു ശേഷം, തന്നെ അഭിനന്ദിക്കാൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഫെയർചൈൽഡ് ഓഡിറ്റോറിയത്തിൽ കൂടിയ ചടങ്ങിൽ

1959-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആർതർ കോൺബർഗിന്റെ മകനാണ് റോജർ. ഒരു ഡി‌എൻ‌എ തന്മാത്രയിൽനിന്നു മറ്റൊന്നിലേക്കു ജനിതക വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് എങ്ങനെയെന്ന കണ്ടുപിടിത്തമാണ് ആർതർ കോൺബർഗിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. അച്ഛന്റെ കണ്ടുപിടിത്തങ്ങളുടെ തുടർച്ചയാണ് റോജറിന്റെ ഗവേഷണങ്ങൾ. നോബൽ പുരസ്കാരത്തിനർഹരാകുന്ന ആറാമത്തെ അച്ഛനും മകനുമാണ് ഇവർ. സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഘടനാജീവശാസ്ത്ര വിഭാഗം പ്രഫസറാണ് റോജർ കോൺബർഗ്.

ഇതും കാണുക തിരുത്തുക

നോബൽ സമ്മാനം 2006


"https://ml.wikipedia.org/w/index.php?title=റോജർ_ഡി._കോൺബർഗ്&oldid=3146404" എന്ന താളിൽനിന്ന് ശേഖരിച്ചത്