"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 201:
====<u>ആംഗ്ലിക്കൻ മിഷനറിമാരും പുത്തങ്കൂറ്റുകാരും</u>====
മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മലബാർ അധിനിവേശത്തെ തുടർന്ന്
1795ഓടെ തിരുവിതാംകൂർ കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി രാഷ്ട്രീയ സഖ്യത്തിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ അധീശത്വം അംഗീകരിക്കുകയും കമ്പനി അധികൃതർക്ക് കപ്പം കൊടുക്കാൻ ആരംഭിക്കുകയും തങ്ങളുടെ സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു. ടിപ്പുവിന്റെ ആക്രമണങ്ങളിൽ നിരവധി ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിനോടൊപ്പം പല പ്രമുഖ നസ്രാണി പള്ളികളും തകർക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നു. ബ്രിട്ടീഷ് മേധാവിത്വവും ഇടപെടലുകളും ഈ പ്രദേശങ്ങളിലെ സാമൂഹിക സ്ഥിതിയിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. കളരി ആയോധനമുറകളിൽ പരിശീലനം സിദ്ധിച്ച് സൈനിക സേവനത്തിൽ ഏർപ്പെട്ടിരുന്ന നസ്രാണികൾക്ക് ഇത് വലിയ തിരിച്ചടിയായി.{{sfnp|Bayly|2004|pp=281–286}} വ്യാപാര മേഖലയിലും സമുദായത്തിന് വലിയ തകർച്ച നേരിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശങ്ങൾ സന്ദർശിച്ച യൂറോപ്യന്മാർ മലബാറിലെ നസ്രാണികളുടെ, പ്രത്യേകിച്ച് പുത്തങ്കൂർ വിഭാഗത്തിൽപ്പെട്ടവരുടെ, അക്കാലത്തെ പരിതാപകരമായ അവസ്ഥ വിവരിക്കുന്നുണ്ട്.<ref>{{cite book|first=George|last =Joseph|title= The life and times of a Kerala Christian nationalist|publisher =Orient Blackswan|year=200|page=33–39|ISBN=81-250-2495-6}}</ref> ആംഗ്ലിക്കൻ സഭ പുത്തങ്കൂറ്റുകാരുമായി ബന്ധം തുടങ്ങുന്നത് ഇക്കാലഘട്ടത്തിലാണ്. ബ്രിട്ടീഷ് മിഷനറിയും ഗവേഷകനുമായ ക്ലൗദിയുസ് ബുക്കാനൻ ആണ് ഈ സഹകരണത്തിന് തുടക്കമിട്ടത്.{{sfnp|Fenwick|2009|p=299-310}} ദിവന്നാസിയോസിന് ശേഷം പുത്തങ്കൂർ വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റ പകലോമറ്റം തോമാ ഏഴാമന്റെ കാലത്ത് ബ്രിട്ടീഷുകാരുമായുള്ള സഖ്യം കൂടുതൽ ശക്തമായി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡൻറ് ആയിരുന്ന കേണൽ കോളിൻ മെക്കോളെ ഇതിൽ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. നസ്രാണികളുടെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ പേരിൽ ഈസ്റ്റിന്ത്യാ കമ്പനിയിൽ 3000 പൂവരാഹൻ വീതം അദ്ദേഹം പലിശയ്ക്ക് നിക്ഷേപിച്ചു. [[വട്ടിപ്പണം]] എന്ന പേരിൽ അറിയപ്പെട്ട ഈ നിക്ഷേപത്തിന്റെ യഥാർത്ഥ സ്രോതസ്സ് എന്താണെന്ന് ഉള്ളത് ഇന്നും തർക്ക വിഷയമാണ്.{{sfnp|Fenwick|2009|p=311-2}} യൂറോപ്പ്യൻ കത്തോലിക്കാ മിഷനറിമാരുടെ ഇടപെടലുകളുടെ ഫലമായി പഴയകൂർ വിഭാഗത്തിന് സാമാന്യം ഭേദപ്പെട്ട സാമൂഹിക സ്ഥിതി നിലനിർത്താൻ കഴിഞ്ഞിരുന്നു. മാത്രമല്ല ആംഗ്ലിക്കൻ സഭയും കത്തോലിക്കാസഭയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന വൈരം പഴയകൂർ വിഭാഗവും ബ്രിട്ടീഷുകാരും തമ്മിൽ ശക്തമായ സഹകരണം ഉടലെടുക്കുന്നതിന് തടസ്സമായി നിലകൊണ്ടു. അതേസമയം ബ്രിട്ടീഷുകാരുടെ പിന്തുണ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആയ ഉനമനത്തിന് തങ്ങളെ സഹായിക്കുമെന്ന് പുത്തങ്കൂറ്റുകാർ വിലയിരുത്തി. പുത്തങ്കൂർ വിഭാഗത്തിന് അക്കാലത്ത് വിദേശ മിഷനറിമാരുടെ സഹായങ്ങൾ ലഭിച്ചിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി പകലോമറ്റം കുടുംബത്തിൽപ്പെട്ട മുതിർന്ന വൈദികരാണ് ഇവരുടെ സഭാ അധ്യക്ഷന്മാരായി ചുമതല നിർവ്വഹിച്ചിരുന്നത്. മത വിദ്യാഭ്യാസം, വൈദിക പരിശീലനം തുടങ്ങിയ കാര്യങ്ങൾക്കൊന്നും കാര്യക്ഷമമായ സംവിധാനങ്ങൾ അവർക്കുണ്ടായിരുന്നില്ല. റോമൻ കത്തോലിക്കാ മിഷണറിമാർക്കെതിരെ കടുത്ത എതിർപ്പും അവരുടെ ഇടയിൽ വ്യാപകമായിരുന്നു.{{sfnp|McKenzie|
====='''പകലോമറ്റം മെത്രാൻ പരമ്പരയുടെ അന്ത്യം'''=====
വരി 215:
[[File:Syrian-Anglican Cattanars in 1836 (available freely in public domain).jpg|thumb|ആംഗ്ലിക്കൻ സഭയിലെ പുത്തങ്കൂർ സുറിയാനി വൈദികർ (1836ൽ)]]
സി. എം. എസ്. മിഷനറിമാരുടെ പ്രവർത്തനങ്ങൾ പുത്തങ്കൂർ വിഭാഗത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി. പ്രോട്ടസ്റ്റന്റ് ആശയങ്ങൾ പുത്തങ്കൂറ്റുകാരുടെ ഇടയിൽ വ്യാപകമാക്കാനും അവരെ ക്രമേണ ആംഗ്ലിക്കൻ സഭയുടെ ഒരു ഘടകമാക്കിമാറ്റാനുമാണ് മിഷനറിമാർ ആഗ്രഹിച്ചിരുന്നത്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന സി. എം. ഏസ്. മിഷനറിമാർ ആംഗ്ലിക്കൻ സഭയിലെ നവീകരണ അനുഭാമുള്ള അധോസഭയുടെ ({{lang-en|Low Church}}) ആശയങ്ങൾ പിന്തുടരുന്നവരായിരുന്നു. 'വിശ്വാസം മാത്രം', 'തിരുവെഴുത്ത് മാത്രം' ({{lang-la|Sola Scriptura, Sola Fide}}) എന്ന പ്രൊട്ടസ്റ്റൻറ് ആശയം അടിസ്ഥാനമാക്കി, വിശുദ്ധരോടുള്ള വണക്കം, മരിച്ചവർക്കുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ആചാരങ്ങൾ എന്നിവയെല്ലാം ഇവർ എതിർത്തു. ചേപ്പാട് ദിവന്നാസിയോസ് 4ാമന്റെ ഭരണകാലത്തിന്റെ ആദ്യപകുതിവരെ ഈ നീക്കം സുഗമമായി മുന്നോട്ടുപോയി.{{sfnp|McKenzie|
====='''പുത്തങ്കൂറ്റുകാരുടെ ഇടയിലെ സഭാനവീകരണ പ്രസ്ഥാനം, വിഭാഗീയത'''=====
|