"വി.ടി. ഭട്ടതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പ്രേംജിയുടെ നാടകമാണ് ഋതുമതി 117.230.170.39 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3518561 നീക്കം ചെയ്യുന്നു റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 22:
കേരളബ്രാഹ്മണരായ [[നമ്പൂതിരി|നമ്പൂതിരിമാർ]] പുറമേ നിന്നെത്തി [[കേരളം|കേരളത്തിൽ]] കുടിയേറിപ്പാർത്തവരാണ് എന്നാണ് ചരിത്രം. ഇങ്ങനെ കുടിയേറ്റക്കാരായി വന്ന [[നമ്പൂതിരി|നമ്പൂതിരിമാർ]] വളരെ താമസിയാതെ അവരുടെ വിദ്യ, [[വേദം|വേദജ്ഞാനം]], [[ആയുർവേദം|ആയുർവേദജ്ഞാനം]] മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന ഭൂദേവന്മാരായിത്തീർന്നു. [[വേദം|വേദജ്ഞരായ]] അവർക്ക് അന്നത്തെ നാടുവാഴികൾ നൽകി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശങ്ങളെത്തന്നെ വാഴിക്കുന്ന ശക്തികളായും അവർ ഉയർന്നു. രാജാക്കന്മാർക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് തന്നെ അവരുടെ അധികാരം വളർന്നു. ഇങ്ങനെ സർവ്വാധിപത്യം സിദ്ധിച്ച ഒരു വർഗ്ഗത്തേയോ, വംശത്തേയോ ലോകത്തിൽ മറ്റൊരിടത്തും കാണുക സാദ്ധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണൻ അവകാശപ്പെടുന്നത്.<ref>ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്,ഏട്. 15, ജൂൺ 2005.</ref> ഭൂദേവന്മാർ എന്ന് ചിരപുരാതനകാലം മുതൽ [[ബ്രാഹ്മണർ]] സ്വയം വിഭാവനം ചെയ്തുപോന്നിരുന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടാൻ [[കേരളം|കേരളത്തിലാണ്]] ഇടയായത്.
ഇവർ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായില്ല. [[നമ്പൂതിരി|നമ്പൂതിരിമാർ]] തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങൾ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ വീടുകളിലും മറ്റുമായി ഗാന്ധർവ്വരീതിയിൽ സംബന്ധം ചെയ്ത് പാർത്തിരുന്നു. നമ്പൂതിരിമാരുമായി
ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് [[സ്മാർത്തവിചാരം]]. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് [[നമ്പൂതിരി|നമ്പൂതിരിമാർ]] പെരുമാറിയിരുന്നത്.<ref>പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4</ref> ഇത്തരത്തിൽ [[കേരളം]] മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു [[സ്മാർത്തവിചാരം|സ്മാർത്തവിചാരമാണ്]] [[കുറിയേടത്ത് താത്രി]] എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവർഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം [[സ്മാർത്തവിചാരം|സ്മാർത്തവിചാരങ്ങൾ]] നടക്കുകയും ചെയ്തതായു കാണിപ്പയൂർ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകൾ എന്ന പുസ്തകത്തിൽ പറയുന്നു.<ref>കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്- എന്റെ സ്മരണകൾ ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്, ഏട്, 16. ജൂൺ 2005.</ref>. വൃദ്ധവിവാഹം നടന്നിരുന്നതിനാൽ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകൾ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാൽ മിക്ക ഇല്ലങ്ങളിലും വിവാഹേതര ബന്ധങ്ങൾ അരങ്ങേറി. കുറേയേറെ താത്രിമാർ ഉണ്ടായി.
|