മലയാളകവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് [[1924]] [[ജനുവരി 16]]-ന് (1099 മകരം 3-ാം തീയതി) വെളുപ്പിന് മൂന്നുമണിക്ക് [[പല്ലനയാർ|പല്ലനയാറ്റിൽ]] ട്രാവൻകൂർ ആന്റ് കൊച്ചിൻമോട്ടോർ സർവ്വീസ് വക റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരുപരിപാടിയിൽബോട്ട് പങ്കെടുത്തശേഷംകൊല്ലത്തുനിന്ന് [[ആലപ്പുഴ|ആലപ്പുഴയിൽനിന്നും]]ആലപ്പുഴയിലേക്ക് [[കൊല്ലം|കൊല്ലത്തേയ്ക്കു്]]പോകുമ്പോഴാണ് മടങ്ങിവരുമ്പോഴായിരുന്നു.<ref>https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan</ref>. 128 യാത്രക്കാരും എട്ടുജീവനക്കാരും ബോട്ടിലുണ്ടായിരുന്നു. കുമാരനാശാന്റെ മൃതശരീരം പത്തടി ആഴമുള്ള ആറ്റിൽ നിന്ന് പിറ്റേന്നാണ് കണ്ടെടുത്തത് <ref>https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan</ref>. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു ([[ചമ്രവട്ടം ധർമ്മശാസ്താക്ഷേത്രം|ചമ്രവട്ടം ക്ഷേത്രത്തിലെ]] മേൽശാന്തിയായിരുന്ന വാസുദേവൻ നമ്പൂതിരിയൊഴികെ). മകരം 3ന് അർദ്ധരാത്രി കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബോട്ടപകടം ഉണ്ടായതും ആശാൻ മരിച്ചതും. മൃതദേഹം സംസ്കരിക്കുന്നതിനെപ്പറ്റിയുള്ള അവകാശവാദങ്ങൾ ഉണ്ടായി. ആലപ്പുഴ, കൊല്ലം, തോന്നയ്ക്കൽ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങിയെങ്കിലും പല്ലന നിവാസികളുടെ നിർബന്ധത്തിന് വഴങ്ങി അവിടെതന്നെ കല്ലറകെട്ടി അടക്കുകയാണ് ചെയ്തത്. <ref>https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan</ref>.
[[തിരുവനന്തപുരം]] ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ''മഹാകവി കുമാരനാശാൻ സ്മാരക''ത്തിന്റെ ഭാഗമാണ്.<ref>http://www.kerala.gov.in/index.php?option=com_content&view=article&id=3957&Itemid=3142</ref>