2011-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രമാണ് '''ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ'''. സ്റ്റീഗ് ലാർസൺ എന്ന സ്വീഡിഷ് നോവലിസ്റ് രചിച്ച ഇതേ പേരിൽ ഉള്ള നോവൽ ആധാരമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഡാനിയേൽമിഖയേൽ ക്രെഗ്ബ്ലോംക്വിസ്റ് എന്ന പത്രപ്രവർത്തകൻ ആയി [[ഡാനിയൽ ക്രെയ്ഗ്]], കമ്പ്യൂട്ടർ ഹാക്കർ ആയി റൂണി മാര എന്നിവരാണ് ചലച്ചിത്രത്തിലെഎന്നിവർ പ്രധാന അഭിനേതാക്കൾകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വീഡനിലെ ധനിക കുടുംബത്തിൽ നിന്നും നാല്പത് വർഷങ്ങൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരു പെൺകുട്ടിയെ പറ്റിയുള്ള അന്വോഷണമാണ് ഈ ചലച്ചിത്രത്തിന്റെ കഥാതന്തു.
സാമ്പത്തിക രംഗത്തെക്കുറിച്ച് മാധ്യമങ്ങളിൽ റിപ്പോർട്ട് എഴുതുന്ന മിഖയേൽ ബ്ലോംക്വിസ്റ്റിന് ഒരു കേസിന്റെ പരാജയം അതുവരെ അദ്ദേഹം നേടിയെടുത്ത പ്രതിച്ഛായ നഷ്ടമാകുന്നു. ഒരു ചെറിയൊരു മാറിനില്ക്കൽ ആഗ്രഹിച്ച അദ്ദേഹത്തിനെ തേടി സ്വീഡിഷ് വ്യവസായി ഹെൻറിക് വാൻജർ 40 വർഷം മുമ്പ് തന്റെ കുടുംബത്തിൽ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനുള്ള ജോലി വാഗ്ദാനം വരുന്നു. മിഖയേൽ ഇതിന്റെ അന്വേഷണത്തിനായി വാൻജറിന്റെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തുന്നു. മിഖയേലിനൊപ്പം അന്വേഷണത്തിന് മറ്റൊരാൾ കൂടിയുണ്ട് ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത നിഗൂഡതകൾ നിറഞ്ഞ ഇതിനും പുറമെ അസാധരണവ്യക്തിത്വത്തിന് ഉടമയായ ലിസ്ബെത്ത് സലാൻഡർ എന്ന പെൺകുട്ടിയാണ്.
സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിലെ നല്ലൊരു സിനിമയാണിത്. ലോകത്തെ മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ നിരയിൽ പ്രേക്ഷകർ ഈ സിനിമയ്ക്കും സ്ഥാനം നല്കിയിട്ടുണ്ട്.