"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sugeesh (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2532129 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) Sai siva2225 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sugeesh സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 4:
[[File:Kiratarjuniya.jpg|thumb|ശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകുന്നു]]
 
ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ ഭഗവാൻ പരമശിവന്റെ പക്കലുള്ള അസ്ത്രമാണ് പാശുപതം എന്ന് കരുതപ്പെടുന്നു . പശുപതി എന്നും ശിവന് പേരുള്ളതിനാൽ ശിവന്റെ അസ്ത്രത്തെ പാശുപതം എന്ന് പറയുന്നു .
==പാശുപതം==
ഉപമന്യു മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് പിനാകം എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ പാശുപതം . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . [[ബ്രഹ്മാസ്ത്രം|ബ്രഹ്മാസ്ത്രമോ]] [[നാരായണാസ്ത്രം|നാരായണാസ്ത്രമോ]] ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ [[ത്രിപുരം|ത്രിപുരത്തെ]] നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].
 
==അർജ്ജുനനും പാശുപതവും==
മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ , ജ്യേഷ്ഠനായ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു പുറപ്പെടുകയും. അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻതന്റെ പരമശിവൻയഥാർത്ഥരൂപത്തിൽ ഒരുഅര്ജ്ജുനന് കിരാതന്റെപ്രത്യകഷനായി രൂപത്തിൽപാശുപതാസ്ത്രം വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയുംനല്കുകയും ചെയ്തു . തുടർന്ന് സമയംഭഗവാൻ മൂകൻഇങ്ങനെ എന്നുപേരായപറഞ്ഞു ഒരു. അസുരൻ" വലിയൊരുഅർജ്ജുനാ കാട്ടുപന്നിയുടെ, രൂപത്തിൽഇന്ദ്രൻ അര്ജ്ജുനന്, നേരെയമൻ തേറ്റ, ഉയർത്തിക്കൊണ്ടുവരുണൻ പാഞ്ഞുവരികയും, കുബേരൻ അർജ്ജുനൻ, വായു അസുരന്തുടങ്ങി നേരെഒരു ശക്തമായദേവന്മാർക്കും ഒരസ്ത്രം പ്രയോഗിക്കുവാൻഅസ്ത്രം തുനിയുകയും ചെയ്തുസിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ സമയംത്രിലോകങ്ങളിലെ കിരാതൻസർവ്വ അർജ്ജുനനെചരാചരങ്ങളും തടുത്തുകൊണ്ടുപാശുപതമേറ്റാൽ ഇങ്ങനെ പറഞ്ഞുഭസ്മമായിപ്പോകും . "വാക്കു , പന്നിയെനോട്ടം ആദ്യം, ഉന്നംമനസ്സ് വച്ചതു, ഞാനാണ്വില്ലു .എന്നിവയാൽ അതിനാൽപാശുപതം ഇതിനെ വധിക്കേണ്ടതും ഞാനാണ്പ്രയോഗിക്കാവുന്നതാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനുംഅസ്ത്രത്തിന്റെ പന്നിയുടെപ്രയോഗ വധത്തെച്ചൊല്ലി- തർക്കമാരംഭിച്ചുഉപസംഹാര .വിധികളും അവർമന്ത്രങ്ങളുമെല്ലാം തമ്മിൽഅര്ജ്ജുനന് ഭയങ്കരമായഉപദേശിച്ചിട്ടു യുദ്ധംശിവൻ നടക്കുകയുംമറഞ്ഞു ചെയ്തു. ശിവനിൽ കിരാതനു നേരെനിന്നും അർജ്ജുനൻ ആദ്യമായിമഹത്തായ ഒരുഅസ്ത്രം ശരമയച്ചുനേടിയതറിഞ്ഞു .അത്ഭുതസ്തബ്ധരായ വേടൻദേവന്മാർ അർജ്ജുനന്റെഅർജ്ജുനനിൽ ശരങ്ങളെവളരെയധികം സസന്തോഷംപ്രീതരായിത്തീരുകയും ഏറ്റുഅവരെല്ലാം .അവരവരുടെ അവർഅസ്ത്രങ്ങൾ ശരങ്ങൾഅര്ജ്ജുനന് പരസ്പരംനല്കി വർഷിച്ചുഅനുഗ്രഹിക്കുകയും .ചെയ്തു .
"ഹേ മന്ദ , ഇനിയും അയയ്ക്കൂ . ഇനിയും അസ്ത്രം പ്രയോഗിക്കൂ"- എന്ന് കിരാതമൂർത്തി വിളിച്ചു പറഞ്ഞു . അർജ്ജുനൻ പിന്നീട് സർപ്പവിഷോഗ്രങ്ങളായ ശരങ്ങൾ അയയ്ച്ചുവെങ്കിലും അതൊന്നും കിരാതനെ ബാധിക്കുകയുണ്ടായില്ല .
 
ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല . അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട് .
മുഹൂർത്തം ശരവർഷം തത് പ്രതിഗൃഹ്യ പിനാകധൃക്
 
അക്ഷതേന ശരീരേണ തസ്ഥൗ ഗിരിരിവാചല
 
[മഹാഭാരതം, വനപർവ്വം ,അദ്ധ്യായം 39 , ശ്ളോകം 37 കൈരാത ഉപപർവ്വം]
 
(ഭാഷാ അർത്ഥം )
ഒരു മുഹൂർത്ത നേരം പിനാകധാരിയായ ദേവൻ ശരമേറ്റുകൊണ്ടു നിന്നു .എന്നിട്ടും യാതൊരു മുറിവുമേൽക്കാത്ത പർവ്വതതുല്യമായ ശരീരത്തോടെ അദ്ദേഹം നിന്നു.
 
ഇത് കണ്ടു അർജ്ജുനൻ വിസ്മയഭരിതനായി . ആരായിരിക്കും ഈ കിരാതനെന്നു അർജ്ജുനൻ ചിന്തിച്ചു . മർമ്മഭേദികളായ അസംഖ്യം ബാണങ്ങൾ പ്രയോഗിച്ചിട്ടും കിരാതൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു . ഒടുവിൽ ദിവ്യമായ അർജ്ജുനന്റെ ആവനാഴിയിലെ ബാണങ്ങൾ ഒടുങ്ങിപ്പോയി . തുടർന്ന് ഗാണ്ഡീവം കൊണ്ട് കിരാതനെ അടിക്കുകയും , ഞാണു കൊണ്ട് വലിക്കുകയുമൊക്കെ ചെയ്തു . കിരാതൻ വില്ലു പിടിച്ചുവാങ്ങി . അതോടെ വില്ലും അർജ്ജുനനു നഷ്ടമായി . തുടർന്ന് പർവ്വതഭേദിയായ വാളൂരി അർജ്ജുനൻ കിരാതന്റെ ശിരസ്സിൽ വെട്ടി . എന്നാൽ വാള്
കിരാതന്റെ ശക്തമായ ശിരസ്സിലേറ്റു പൊട്ടിത്തകർന്നുപോയി . പിന്നീട് മുഷ്ടികൊണ്ട് പൊരുതി . മുഹൂർത്തനേരം പൊരുതിയെങ്കിലും മഹാദേവൻ അർജ്ജുനനെ പിടിച്ചു ഞെരിച്ചു ഞെക്കി മുറുക്കി വീർപ്പുമുട്ടിച്ചു ബോധം കെടുത്തി വീഴ്ത്തി .
കുറച്ചു കഴിഞ്ഞു ബോധം വീണ്ടെടുത്ത അർജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ ശിവൻ തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി പാശുപതാസ്ത്രം നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . " അർജ്ജുനാ , ഇന്ദ്രൻ , യമൻ , വരുണൻ , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
 
ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല . അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട് .
 
അവലംബം :
[ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 7 മുതൽ 15 വരെ ]
 
"അർജ്ജുനാ , നിനക്ക് എത്ര ദിവസങ്ങൾ കൊണ്ട് ശത്രുസേനയെ നശിപ്പിക്കുവാൻ സാധിക്കും ?" - എന്ന് യുധിഷ്ഠിരൻ ചോദിച്ചതിന് മറുപടിയായി അർജ്ജുനൻ ഇങ്ങനെ പറയുന്നു.
"വാസുദേവനോടു കൂടിയ രഥത്തിലേറി , ഇക്കണ്ട മൂന്നു ലോകവും ഭൂതവും ഭാവിയും വർത്തമാനവും സകല ചരാചരങ്ങളേയും വെറും ഒരു നിമിഷം കൊണ്ട് ഞാൻ മുടിച്ചു കളയുന്നതാണ് . അതിനു കാരണം, ദേവാധിദേവനായ മഹാദേവൻ നൽകിയ പാശുപതാസ്ത്രമാണ് . കിരാത ദ്വന്ദ്വയുദ്ധത്തിൽ ലഭിച്ച ആ മഹാസ്ത്രം എന്റെ കൈവശമുണ്ട് . ലോകസംഹാരത്തിനുവേണ്ടി ലോകനാഥനായ [[പശുപതി|പശുപതി]] യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണത് . ഗംഗാപുത്രനായ ഭീഷ്മനോ , ദ്രോണനോ , കൃപനോ , അശ്വത്ഥാമാവിനോ , സൂതപുത്രനോ ഈ അസ്ത്രമില്ല .
എന്നാൽ ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം ഞാൻ ഉപയോഗിക്കുകയില്ല ."
ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
 
സാമരാനാപി ലോകാംസ്ത്രീൻ സർവ്വാൻ സ്ഥാവര ജംഗമാൻ
 
ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി : ( 11)
 
യദ് തദ്‌ ഘോരം പശുപതി പ്രദാദസത്രം മഹന്മമ
 
കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )
 
യദ് യുഗാന്തേ പശുപതി : സർവ്വ ഭൂതാനി സംഹരൻ
 
പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )
 
(ഭാഷാ അർത്ഥം )
 
(അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു )
" ദേവന്മാരുൾപ്പെടെയുള്ള ( സാമരാനാപി = അമരന്മാർ ( ദേവന്മാർ ) ഉൾപ്പെടെ ) മൂന്നു ലോകവും സകല ചരാചരങ്ങളേയും , ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും . അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട് . കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത് . യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട് " .
 
അപ്പോൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് , ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം എന്നാണു . ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും . ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ ? അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും . സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും . അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത് .
 
==അടിക്കുറിപ്പ്==
അർജ്ജുനനും കിരാതനുമായി ഏതാണ്ട് ഒരു മുഹൂർത്ത സമയം മല്ലയുദ്ധം നടന്നു . ഒരു മുഹൂർത്ത നേരം അർജ്ജുനന്റെ ശരത്തെ ഗ്രസിച്ചുകൊണ്ട് ശിവൻ നിന്നു . ഇതിൽ മുഹൂർത്ത നേരം എന്ന ഒരു വർണ്ണന കാണാവുന്നതാണ്.എന്താണ് ഒരു മുഹൂർത്തം ?
മുഹൂർത്തം കാലത്തിന്റെ ഒരു കണക്കാണ് . പതിനഞ്ചു നിമിഷങ്ങൾ ഒരു കാഷ്ഠ . മുപ്പതു കാഷ്ഠകൾ ഒരു കല . മുപ്പതു കല ചേർന്നതാണ് ഒരു മുഹൂർത്തം . മുപ്പതു മുഹൂർത്തം കൂടുന്നതാണ് ഒരു മനുഷ്യ ദിവസമെന്ന് , വിഷ്ണുപുരാണം , അംശം -1 , അദ്ധ്യായം -3 ലായി കാണപ്പെടുന്നു . അത്തരത്തിൽ നോക്കിയാൽ 24 മണിക്കൂറ് 30 മുഹൂർത്തമാണ് . അതായത് 1440 മിനിറ്റാകും 30 മുഹൂർത്തം . അപ്പോൾ ഒരു മുഹൂർത്തം ഏതാണ്ട് 48 മിനിറ്റ് വരുന്നതായിരിക്കും .
 
==അവലംബം==
<ref name="test1">[http://www.sacred-texts.com/hin/maha/ KMG Translation of Mahabharatha] Read Vanaparva (Kairatha parva) and Anushasana parva -SECTION XIV.</ref>
{{മഹാഭാരതം}}
[[വർഗ്ഗം : മഹാഭാരതത്തിലെ വിശിഷ്ടായുധങ്ങൾ]]
[[വർഗ്ഗം:ഹിന്ദുപുരാണങ്ങളിലെ വിശിഷ്ടായുധങ്ങൾ]]
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്