"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചരിത്രം |
(ചെ.) →ചരിത്രം |
||
വരി 3:
മാര്‍ സബര്‍ കൊല്ലം കെന്ദ്രമാക്കിയും മാര്‍ അഫ്രോത്ത് ഉദയമ്പേരൂര്‍ കേന്ദ്രമാക്കിയും പ്രവര്‍ത്തനം ആരംഭിച്ചു.<ref> വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം ഏടുകള്‍ 43-45 ,2002</ref> മലങ്കര സഭയുടെ പേര്‍ഷ്യന്‍ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്‍റെ സഭാ ഭരണം. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. [[അങ്കമാലി]] യിലെ [[അകപ്പറമ്പ്]] എന്ന സ്ഥലത്ത് മാര്‍ സബറിന്‍റെ ചുവര്‍ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.
==ചരിത്രം==
ക്രി.വ. 822-ലാണ് ഇയ്യോബ് എന്ന വ്യാപാരിയുടെ കപ്പലില്‍ മാര്‍ സബര്‍ മലങ്കരയില്‍ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവര്‍ കേരളത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും [[കായംകുളം]], [[ഉദയംപേരൂര്‍]], [[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. കൊല്ലവര്‍ഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവര്‍ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോര്‍, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതില്‍ ചേര രാജാക്കന്മാര്‍ക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികള്‍ ചെയ്ത സംഭാവനകള്‍ മാനിച്ച മാര്‍ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവര്‍മ്മന്‍]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാന്‍ അനുവദിച്ചു, ഇത് [[
പിന്നീട് പോര്‍ട്ടുഗീസുകാരുടെ കാലത്ത് മാര്‍ മെനസിസി ഗോവയില്‍ നിന്ന് ഇവിടെ വരികയും [[ഉദയംപേരൂര്‍]] സുന്നഹദോസ് വിളിച്ചു കൂട്ടി അവര്‍ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ വിമര്‍ശിക്കുകയും മറ്റും ചെയ്തു. ബാബേലില്‍ നെസ്തോറീയന്‍ പാഷാണ്ഡത പ്രചാരത്തില്‍ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികള്‍ എല്ലാം അന്നു മുതല്‍ സകല പുണ്യവാളന്മാരുടെ പേരില്‍ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതല്‍ ഈ പള്ളികളെല്ലാം കദീശാ പള്ളികള്‍ എന്നറിയപ്പെട്ടു (കുല്‍ഹൂന്‍ കദീശോ)- സകല പുണ്യവാളന്മാരുടെയും എന്നര്‍ത്ഥമുള്ള സുറിയാനി പദം).
|