"ലെബനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 72:
ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് പസ്തീൻ വിമോചന പോരാളികൾ നടത്തിയിരുന്ന ആക്രമണങ്ങളെത്തുടർന്ന് 1978 മാർച്ച് 15ന് ഇസ്രയേൽ സേനലെ ബനനിൽ പ്രവേശിച്ചു. എന്നാൽ യു.എൻ ഇടപെടലിനെത്തുടർന്ന് ഇസ്രയേൽ പിൻവാങ്ങി.1982 ജൂൺ 6-ന് ഇസ്രയേൽ വീണ്ടും ലെബനനെ ആക്രമിച്ചു.പി.എൽ ഒ യെ പൂർണ്ണമായും പുറത്താക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 20-ന് ബഹുരാഷ്ട്ര സേന ബെയ്റൂട്ടിൽ എത്തിച്ചേർന്നു. അമേരിക്കയുടെ മധ്യസ്തതതയെത്തുടർന്ന് സിറിയൻ പട്ടാളവും പി. എൽ. ഒ.യും ബെയ്റൂട്ടിൽ നിന്നും പിൻവാങ്ങി.എന്നാൽ ഇത് തീവ്രവാദത്തിന് വഴിവച്ചു. അമേരിക്ക ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചു. ഹിസ്ബുള്ളാ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന ആവിർഭവിക്കുകയും ചെയ്തു.1984-ൽ മിക്ക അന്താരാഷ്ട്ര സമാധാനസേനകളും പിൻവാങ്ങിയതോടു കൂടി ഇസ്ലാമിക തീവ്രവാദികൾ പടിഞ്ഞാറൻ ബെയ്റൂട്ടിൽ പിടിമുറുക്കി.അടുത്ത വർഷം ഇസ്രയേൽ സേനയും പിൻ വാങ്ങി. തുടർന്ന് അരാജകത്വം രൂക്ഷമായതോടെ 1987-ൽ സിറിയ ബെയ്റൂട്ടിലേക്ക് വീണ്ടും പട്ടാളത്തെ അയച്ചു.
==തയ്ഫ് കരാർ==
1989-ൽ സൈന്യാധിപൻ മിഷേൽ അവൂൺ പ്രസിഡന്റായി നാമ നിർദ്ദേശം ചെയ്യപ്പെട്ടങ്കിലും പ്രധാനമന്ത്രി സലീം എൽഹോസ് അംഗീകരിച്ചില്ല.അതോടെ പരസ്പരം പൊരുതുന്ന രണ്ട് സർക്കാരുകൾ നിലവിൽ വന്നു.1989-ൽ അറബ് ലീഗിന്റെ മധ്യസ്തതയിൽ ഉണ്ടായ തയ്ഫ് കരാർ ആഭ്യന്തര യുദ്ധത്തിന്റെ ശക്തി കുറച്ചു. ഒന്നര പതിറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തിൽ ഒരു ലക്ഷത്തിലധികം പേർ മരിച്ചിരുന്നു.പുതിയ ഭരണഘടന പ്രകാരം രാജ്യത്തെ മുസ്ലീം ഭൂരിപക്ഷത്തെ അംഗീകരിച്ചുവെങ്കിലും ജനറലായ അവൂൺ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.1990-ൽ സിറിയൻ സൈന്യം അവൂണിനെ കീഴടക്കി അംഗീകൃത സർക്കാരിനെ പുനഃസ്ഥാപിച്ചു.സിറിയയുമായി ഒരു സഹകരണ കരാർ ഒപ്പുവച്ചു. തെക്കൻ ലെബനനിൽ ശക്തമായിരുന്ന ഷിയാ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളക്കെതിരെ 1993-ൽ ഇസ്രയേൽ പല തവണ ആക്രമിച്ചു.1996 ലും ഇതാവർത്തിച്ചു. സിറിയ, യു എസ്, ഇസ്രയേൽ ലൈബനൻ എന്നീ രാജ്യങ്ങൾ ചേർന്ന് വെടിനിർത്തൽ കരാർ ഉണ്ടാക്കി.1998-ൽ കരസേനാധിപൻ ജനറൽ എമിൽ ലഹോദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.2000 ത്തിൽ ഇസ്രയേൽ തെക്കൻ ലെബനിൽ നിന്ന് പിൻവാങ്ങി. ഹിസ്ബുള്ളയിൽ നിന്ന് സൈന്യം നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു. കുറേ നാളെത്തെ സമാധാനത്തിനു ശേഷം, 2005-ൽ രാജ്യം വീണ്ടും പ്രശ്നത്തിലായി.ഫെബ്രുവരി 14 ന് മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി ഒരു കാർ ബോoബ് സ്ഫോഫോടനത്തിൽ കൊല്ലപ്പെട്ടു.സിറിയയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് തെളിഞ്ഞതോടെ രാജ്യം പ്രധിക്ഷേതത്തിലായി. ബെയ്റൂട്ടിൽ പ്രതിക്ഷേതറാലികൾ നടന്നു. സിറിയയെ അനുകൂലിക്കുന്ന പ്രധാനമന്ത്രി ഒമർ കരാമിയുടെ നേതൃത്തിലുള്ള സർക്കാർ രാജിവച്ചു. സിറിയയെ അനുകുലിക്കുന്ന ഹിസ്ബുള്ള എതിർ റാലി നടത്തിയെങ്കിലും ജനവികാരം എതിരായിരുന്നു.ഇതോടെ ലെബനാൻ വിട്ടു പോകുവാൻ സിറിയൻ സൈന്യം നിർബന്ധിതമായി. ഏപ്രിൽ 26-ന് സിറിയൻ സേന ലെബനാനിൽ നിന്നും പിൻ വാങ്ങി. 2006 ജൂലൈയ് 12-ന് ലെബനാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിസ്ബുള്ള തീവ്രവാദികൾക്ക് നേർക്ക് ഇസ്രയേൽ ആക്രമിച്ചു. ഓഗസ്റ്റ് 14 ന് യു.എൻ.അധ്യക്ഷതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും സെപ്റ്റംബർ 8 വരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം തുടർന്നു. അഞ്ഞൂറോളം തീവ്രവാദികളും 120 ഇസ്രയേൽ പടയാളികളും കൊല്ലപ്പെടുകയും ചെയ്തു.
==അവലംബം==
|