"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 7:
ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മിമാംസാദി വിദ്യ അഭ്യസിച്ചു.<ref>(മീമാംസാദി സ്വതാതാത്)</ref> പിന്നീട് [[മാധവൻ|മാധവനിൽ]] എന്ന ഗുരുനാഥനിൽനിന്ന് ഋഗ്‌വേദം <ref>(നിഗമമവികലം മാധവാചാര്യവര്യാത്)</ref> ദാമോദരനെന്ന ജ്യേഷ്ഠനിൽ നിന്ന് തർക്കശാസ്ത്രവും<ref>(തർക്കം ദാമോദരാര്യാത്) </ref>അച്യുത പിഷാരടിയിൽ നിന്ന് തർക്ക ശാസ്ത്രവും <ref>(പദപദവീം അച്ചുതാചാര്യവര്യാത്) </ref> പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.<ref>(ന്യായഖണ്ഡം)</ref>. പിന്നീട് ദാമോദരൻ എന്ന ജ്യേഷ്ഠനുമായി പിണങ്ങിയോ എന്നു സംശയിക്കതക്കതാണ് നാരായണീയത്തിലെ പ്രസ്താവം (ഭ്രാതാ മേ വന്ധ്യശീലൊ ഭജതികിൽ വിഷ്ണുമിത്ഥം ...) <ref>(നാരായണീയം 92-4)</ref> 16-ആം വയസ്സിൽ അദ്ദേഹം ഒരു പണ്ഠിതനായി.
നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തിരവളെ പത്നിയായി സ്വീകരിച്ചത്. അദ്ദേഹം "മൂസ്സ്' മുത്തമകൻ അല്ലാത്തതിനാലാണെന്നില്ല. എന്നാൽ മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി എന്ന ഉള്ളൂരിന്റെ പ്രസ്താവന <ref>കേ സാ ച വല്യം 2 386 </ref> പുനരാലോചിക്കപ്പെടേണ്ടതാണ് <ref>(കൃഷ്ണവാരിയർ പേജ് 5)</ref> അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 25, 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൽക്കൊള്ളൂന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
== നാരായണീയം ==
|