നരോദപാട്യ കൂട്ടക്കൊല

അഹമ്മദാബാദിന് അടുത്തുള്ള നരോദയിൽ 2002 ഫെബ്രുവരി 28 ന് നടന്ന കൂട്ട വംശഹത്യ

2002 ൽ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിന് അടുത്തുള്ള നരോദയിൽ 2002 ഫെബ്രുവരി 28 ന് നടന്ന കൂട്ട വംശഹത്യയാണ് നരോദപാട്യ കൂട്ടക്കൊല എന്നു അറിയപ്പെടുന്നത്.[൧] ഈ വംശഹത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റെയും പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം 97 മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. ഗോധ്ര തീവണ്ടി തീവെപ്പ് സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ത് ദിനത്തിലാണ് ഈ കൂട്ടക്കൊല നടക്കുന്നത്. ഗോധ്ര സംഭവത്തിനു ശേഷം പത്തു മണിക്കൂറോളം നീണ്ടുനിന്ന ഈ കലാപത്തിൽ കൂട്ടബലാൽസംഘം,മാനഭംഗം, ആളുകളെ ഒറ്റക്കും കൂട്ടമായും തീവെച്ച് കൊലപ്പെടുത്തൽ,കടകളും വീടുകളും സ്ഥാപങ്ങങ്ങളും നശിപ്പിക്കലൽ കവർച്ച എന്നീ വിവിധ കൃത്യങ്ങളിൽ അക്രമിക്കൂട്ടം ഏർപ്പെടുകയുണ്ടായി. ഇതിനെതുടർന്ന് സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തുകയും അക്രമം അമർച്ച ചെയ്യാൻ കേന്ദ്ര സൈന്യത്തെ വിളിക്കുകയും ചെയ്തു.

2002 ലെ ഗുജറാത്ത് കലാപകാലത്ത് നടന്ന അക്രമങ്ങളിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത് എന്ന് വിലയിരുത്തപ്പെടുന്നു. ഈ കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ പലരും സാമൂഹ്യ-സാമ്പത്തിക പ്രശങ്ങൾ അനുഭവിച്ചു. പലരും ഭവനരഹിതരായി. അനാഥകളാക്കപ്പെട്ടവരും പരിക്കേറ്റവുരുമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടി. വീടു നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിൽ താമസിപ്പിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. രാജ്യത്തെ മുൻ നിര മാധ്യമങ്ങളെല്ലാം തന്നെ ഗുജറാത്ത് സർക്കാരിന്റെ നിഷ്ക്രിയത്തെ കഠിനമായി വിമർശിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരും, പോലീസും അക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തു എന്ന് ആരോപണമുയർന്നു. മുസ്ലീമുകളെ അക്രമികൾ ആക്രമിക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴികൾ പറയുന്നു. 46 പേർക്കെതിരെ കുറ്റപത്രം ചുമത്തിക്കൊണ്ട് ഗുജറാത്ത് പോലീസ് കേസെടുത്തുവെങ്കിലും, ഇവരാരും തന്നെയല്ല യഥാർത്ഥ കുറ്റവാളികളെന്നു പറഞ്ഞ് പ്രത്യേകാന്വേഷണ കമ്മീഷൻ ഇവരെ വെറുതെ വിട്ടു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഒരു പ്രത്യേകാന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചു. മോദി സർക്കാരിലെ ഒരു മന്ത്രിയായ മായാ കോദ്നാനി ഉൾപ്പെടെ, 61 പേർക്കെതിരേ പ്രത്യേക അന്വേഷണ കമ്മീഷൻ കുറ്റപത്രം ചുമത്തി. 29 ഓഗസ്റ്റ് 2012 പ്രത്യേക കോടതിയുടെ വിധി പ്രകാരം 61 പേരിൽ 32 പേർ കുറ്റക്കാരെന്നു കണ്ടെത്തി, 29 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. മായാ കോദ്നാനിക്ക് 28 വർഷം ജയിൽവാസവും, ബജ്രംഗദൾ നേതാവ് ബാബു ബംജ്രഗിക്ക് ജീവപര്യന്തവും ശിക്ഷ ലഭിച്ചു.

പശ്ചാത്തലം തിരുത്തുക

2002 ഫെബ്രുവരി 27 ലെ ഗോധ്ര സംഭവത്തെത്തുടർന്ന് ഒരു കൂട്ടം കലാപങ്ങൾ ഗുജറാത്തിൽ അരങ്ങേറുകയുണ്ടായി. അയോധ്യയിൽ നിന്നും മടങ്ങുകയായിരുന്ന ഹിന്ദു തീർത്ഥാടകർ അടങ്ങിയ സബർമതി എക്സ്പ്രസ്സ് ഗോധ്ര സ്റ്റേഷനിൽ നിറുത്തിയിട്ടപ്പോൾ ഒരു കൂട്ടം മുസ്ലീമുകൾ ട്രെയിൻ ആക്രമിക്കുകയും അതിനു തീവെക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 58 ഓളം തീർത്ഥാടകർ ഈ സംഭവത്തിൽ മരണമടയുകയുണ്ടായി.[൨] വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകരും, കർസേവകരുമായിരുന്നു മരണപ്പെട്ടവരെല്ലാവരും.[1][2] ഗോധ്ര സംഭവത്തെത്തുടർന്ന് മുസ്ലിം അക്രമികൾ മൂന്നു ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊട്ടു പോയി എന്ന വ്യാജവാർത്ത അന്തരീക്ഷത്തെ വീണ്ടും സംഘർഷത്തിലാഴ്ത്തി. ഒരു തിരിച്ചടി പോലെ മുസ്ലിം സമുദായത്തിലുള്ളവർക്കെതിരേ അന്നു വൈകീട്ടോടെ ഒറ്റ തിരിഞ്ഞുള്ള ആക്രമണം തുടങ്ങി. ഗുൽബർഗ് സൊസൈറ്റി എന്ന ഒരു മുസ്ലിം ഹൗസിംഗ് കോളനി, ജനക്കൂട്ടം കല്ലെറിഞ്ഞു തകർത്തശേഷം, തീവെച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവായ ഇഹ്സാൻ ജെഫ്രി ഉൾപ്പെടെ 35പേർ വെന്തു മരിച്ചു. 31 പേരെ സംഭവത്തെത്തുടർന്ന് കാണാതാവുകയും, പിന്നീട് ഇവർ മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.[3][4] ഹിന്ദു പെൺകുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടു പോയി എന്ന വ്യാജവാർത്തയായിരുന്നു തുടക്കത്തിൽ അക്രമം പടരാൻ കാരണമായി പറയപ്പെടുന്നത്. അടുത്ത ദിവസം ഗ്രാമീണമേഖലകളിലേക്കു അക്രമം പടരാൻ തുടങ്ങി. പഞ്ചമഹൽ, മെഹ്സാന, ഖേദ, ആനന്ദ്, നർമ്മദ തുടങ്ങിയ സ്ഥലങ്ങളിലും അക്രമം വ്യാപിച്ചു.

കൂട്ടക്കൊല തിരുത്തുക

ഗുജറാത്തിലെ വലിയ നഗരമായ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്തു കിടക്കുന്ന ഒരു പ്രദേശമായിരുന്ന നരോദ പാടിയ. ഏറിയ പങ്കും സാധാരണക്കാരായ മുസ്ലിമുകൾ താമസിക്കുന്ന സ്ഥലമായിരുന്നു നരോദ പാടിയ. 27 നു നടന്ന ഗോധ്ര സംഭവത്തെത്തുടർന്ന് 28 ഫെബ്രുവരിയിൽ സംസ്ഥാനത്ത് ബന്ദ് നടത്താൻ വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തു. 28 രാവിലെ 9 മണിയോടെ, ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റേയും നേതൃത്വത്തിൽ ഏതാണ്ട് 5000 ഓളം വരുന്ന ആളുകൾ നരോദ പാടിയ പ്രദേശത്ത് അക്രമം അഴിച്ചു വിട്ടു. അവർ വീടുകൾക്കു തീവെച്ചു. ആളുകളെ തീവെച്ചു കൊന്നശേഷം, മൃതശരീരം അടുത്തുള്ള കിണറിൽ വലിച്ചെറിഞ്ഞു.[5][6] അക്രമിസംഘം, എൽ.പി.ജി. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച്, നൂറാനി പള്ളി സ്ഫോടനത്തിൽ തകർക്കുകയും ചെയ്തു.[7]

കത്തിക്കുത്ത്, കവർച്ച, മാനഭംഗം, പൊതുസ്ഥലത്തിൽ വെച്ച് കൂട്ട ബലാത്സംഗം എന്നിവയും കലാപത്തോടനുബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടു.[8] ആളുകളെ കൂട്ടത്തോടെ, ഓടിച്ച് വലിയ കുഴികളിൽ തള്ളിയിട്ടശേഷം, എൽ.പി.ജി.സിലിണ്ടറുകൾ ഉപയോഗിച്ച് തീകൊളുത്തി ജീവനോടെ ചുട്ടു കൊന്നു.[9] മൃതശരീരങ്ങൾ അടുത്തുള്ള കിണറിൽ വലിച്ചെറിഞ്ഞു. സ്ത്രീകളേയും, പെൺകുട്ടികളേയും കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം, വധിച്ചു. മായാ കോദ്നാനി, ബാബു ബജ്രംഗി തുടങ്ങിയ മുതിർന്ന നേതാക്കളാണ് അക്രമികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തത്. ഏതാണ്ട് 10 മണിക്കൂറോളം അക്രമികൾ അഴിഞ്ഞാടിയശേഷമാണ് സർക്കാർ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്.

നരോദ പാടിയയിൽ മുസ്ലിം ഭവനങ്ങൾ തച്ചു തകർത്തപ്പോൾ, അവിടെയുണ്ടായ ഹിന്ദു ഭവനങ്ങൾക്ക് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല.[10] കലാപം അവസാനിച്ചതോടെ, 125 ഓളം ആളുകൾ അതുവരെ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 94 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, മൂന്നുപേർ കാണാതായതായി പ്രഖ്യാപിച്ചുവെങ്കിലും, പിന്നീട് ഇവർ മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മുപ്പതിലധികം ആളുകൾക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ടായിരുന്നു. 36 സ്ത്രീകളും, 35 കുട്ടികളും, 26 പുരുഷന്മാരുമായിരുന്നു കൊല്ലപ്പെട്ട മുസ്ലീമുകൾ.[11] ഗുജറാത്ത് കലാപത്തിലെ ഏറ്റവും ഭീകരമായതായിരുന്നു നരോദ പാടിയയിലേത്.[12]

അനന്തരഫലങ്ങൾ തിരുത്തുക

ഫെബ്രുവരി 28 വൈകീട്ടോടെ, ഗുജറാത്തിലെ സംഘർഷഭരിതമായ 27 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തിലെ 151 ഓളം വരുന്ന നഗരങ്ങളേയും, 993 ഗ്രാമങ്ങളേയും, 16 ജില്ലകളേയും ഗുജറാത്ത് കലാപം ബാധിച്ചുവെന്നു കണക്കാക്കപ്പെടുന്നു. ഇതിൽ ആറു ജില്ലകളിൽ കലാപം ഭീകരമായി രീതിയിൽ ബാധിച്ചിരുന്നു.[13] 28 ഫെബ്രുവരിയിൽ തുടങ്ങിയ കലാപം, രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷം ശമിച്ചു വെന്നു തോന്നിപ്പിച്ചുവെങ്കിലും, മാർച്ച് 15 ഓടെ അതു വീണ്ടും കത്താൻ തുടങ്ങി, പിന്നീട് ജൂൺ മദ്ധ്യത്തോടെയാണ് കലാപം പൂർണ്ണമായും ശമിച്ചത്. ഗുജറാത്തിന്റെ വടക്കൻ ഭാഗങ്ങളിലും, മധ്യത്തിലും, ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന വടക്കു-കിഴക്കൻ പ്രദേശങ്ങളിലുമാണ് കലാപം കൂടുതൽ നാശം വിതച്ചത്. എന്നാൽ സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങൾ താരതമ്യേന ശാന്തമായിരുന്നു.[14] മാർച്ച് 1 വൈകീട്ടോടെ, സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടു വരാനായി 1000 ഓളം വരുന്ന സൈന്യം രംഗത്തിറങ്ങി. സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുന്നതിൽ സംസ്ഥാനം മനപൂർവ്വം താമസം വരുത്തി എന്ന് ഇന്റലിജൻസ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. മാർച്ച് മൂന്നിന്, മുൻ പഞ്ചാബ് പോലീസുദ്യോഗസ്ഥനായ കെ.പി.എസ്.ഗില്ലിനെ മോദിയുടെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു.[15]

ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗുജറാത്ത് കലാപത്തിൽ 1044 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 790 പേർ മുസ്ലിം സമുദായത്തിൽ പെട്ടവരും, 254 പേർ ഹൈന്ദവ സമുദായത്തിൽപ്പെട്ടവരുമാണ്.[16] 223 പേരെ കാണാതായതായി കണക്കുകൾ പറയുന്നു. 2548 പേർ കലാപത്തിൽ മുറിവേറ്റവരായുണ്ട്, 919 സ്ത്രീകൾ വിധവകളായപ്പോൾ, 600 ഓളം കുട്ടികൾ അനാഥരായി മാറി.[16] കലാപം നടന്ന് ഏഴു കൊല്ലങ്ങൾക്കു ശേഷം, കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ചു, അങ്ങനെ മരണസംഖ്യ 1044 ൽ നിന്നും 1267 ആയി മാറി. എന്നാൽ മരണസംഖ്യ 2000 ഓളം വരുമെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു.[17]

പ്രതിപക്ഷ പാർട്ടികളും, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഖ്യകക്ഷികളും മോദിയെ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.[18][19] കേന്ദ്രമന്ത്രിയായിരുന്ന എൽ.കെ.അദ്വാനി ആ സ്ഥാനത്തു നിന്നും രാജിവെക്കണമെന്നും ചിലർ ആവശ്യമുന്നയിക്കുകയുണ്ടായി.[20]2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു.[21] 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു.[22][23] തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി.[24]

പുനരധിവാസം തിരുത്തുക

കലാപത്തിൽ വീട്ട് വീട് നഷ്ടപ്പെട്ടവരെ സർക്കാർ തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളിൽ പുനരധിവസിപ്പിക്കുകയുണ്ടായി. 16 മാർച്ച് 2002 ന് എല്ലാ രാഷ്ട്രീയ കക്ഷികളിലേയും പ്രതിനിധികളടങ്ങുന്ന ഒരു കമ്മിറ്റി, പുനരധിവാസത്തിനു, ദുരിതാശ്വാസത്തിനുമായി രൂപീകരിച്ചു. മാർച്ച് അവസാനത്തോടെ, ക്യാംപുകൾ അടച്ചു പൂട്ടുവാൻ മോദി ഉത്തരവിട്ടിരുന്നുവെങ്കിലും, പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചു.[25] മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്സിന്റേയും, പുനരധിവാസ കമ്മിറ്റിയുടേയും സമ്മർദ്ദത്തിന്റെ ഫലമായി, വീടു നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നിർമ്മിച്ചു നൽകുവാൻ സർക്കാർ തീരുമാനിച്ചു, ഇതിനായി വിവിധ സർക്കാരേതിര സംഘടനകളുടെ ഉപദേശം സ്വീകരിക്കുവാനും തീരുമാനമെടുത്തു.

കുട്ടികളും അവരുടെ വിദ്യാഭ്യാസവും തിരുത്തുക

കലാപത്തെത്തുടർന്ന് നിരവധി കുട്ടികൾ കൊല്ലപ്പെട്ടു, ഏറെപ്പേർക്ക് മുറിവേറ്റു, ചിലർ അനാഥരായി. ഗുജറാത്തിലെ മോർച്ചറികളിൽ കുട്ടികളുടെ തിരിച്ചറിയാവാനാത്ത മൃതശരീരങ്ങൾ ഇപ്പോഴും ഉണ്ട്.[26] കലാപം മുന്നിൽക്കണ്ട പല കുട്ടികളേയും സാധാരണ സ്ഥിതിയിലേക്കു തിരിച്ചു കൊണ്ടു വരുക എന്നത് വിഷമകരമായ അവസ്ഥയായിരുന്നു. എന്നാൽ വേണ്ട രീതിയിലുള്ള കൗൺസിലിങും അവർക്കു നൽകപ്പെട്ടില്ല. കലാപത്തെത്തുടർന്ന് അടച്ചിട്ടിരുന്നതിനാൽ ഗുജറാത്ത് സർവ്വകലാശാലയിലെ കുട്ടികൾക്ക് പരീക്ഷകൾ എഴുതാൻ സാധിച്ചില്ല. ചില സ്കൂളുകൾ പരീക്ഷകൾ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തു. പോലീസ് സംരക്ഷണത്തോടെ ചില വിദ്യാലയങ്ങൾ പരീക്ഷകൾ നടത്തുകയുണ്ടായി. മാതാപിതാക്കൾ നഷ്ടപ്പെട്ടതുകൊണ്ട് വരുമാനമാർഗ്ഗം അടഞ്ഞതുകാരണം, കുറേയെറെപ്പേർക്ക് വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ചുപോകേണ്ടി വന്നു.

ആരാധനാലയങ്ങളുടെ പുനർനിർമ്മാണം തിരുത്തുക

ഇസാൻപൂരിലെ 500 വർഷം പഴക്കമുള്ള മുസ്ലിം ദേവാലയങ്ങൾ ഉൾപ്പെടെ ഒട്ടനവധി ദേവാലയങ്ങൾ കലാപത്തിൽ തകർക്കപ്പെട്ടു. കലാപത്തിൽ തകർക്കപ്പെട്ട ദേവാലയങ്ങൾ പുനർനിർമ്മിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണം എന്ന ആവശ്യവുമായി ഇസ്ലാമിക് റിലീഫ് ഓർഗനൈസേഷൻ എന്ന സംഘടന ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു.[27] ഒരു മതേതര സർക്കാരിന് ഒരു സംസ്ഥാനത്തെ പ്രത്യേക സമുദായത്തിന്റെ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാൻ മാത്രം സഹായം നൽകാൻ കഴിയില്ല എന്നാണ് ഈ ഹർജിക്കെതിരേ ഗുജറാത്ത് സർക്കാർ പ്രതികരിച്ചത്. കലാപത്തിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമ്മിച്ചുകൊടുക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഗുജറാത്ത് സർക്കാർ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെ ഖണ്ഡിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.[28]

ഗുജറാത്ത് സർക്കാരിന്റെ പ്രതികരണം തിരുത്തുക

ഗുജറാത്ത് സർക്കാരിന്റെ അറിവോ സമ്മതമോ കൂടാതെയുള്ള ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഗുജറാത്ത് കലാപമെന്നായിരുന്നു ഗുജറാത്ത് സർക്കാർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഗോധ്ര സംഭവത്തെത്തുടർന്നുണ്ടായ ഈ സംഭവവികാസത്തിൽ ഗുജറാത്ത് സർക്കാരിന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ലത്രെ.[29] ജനങ്ങളുടെ സ്വാഭാവിക ക്രോധത്തിൽ നിന്നുണ്ടായ ഈ കലാപത്തെ അമർച്ച ചെയ്യാൻ ഗുജറാത്ത് സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യാൻ കഴിഞ്ഞതെല്ലാം ചെയ്തിരുന്നു എന്നാണ് മോദി കലാപം നിയന്ത്രണാധീനമാക്കിയതിനെക്കുറിച്ച് പിന്നീട് പറഞ്ഞത്. കടുത്ത പ്രകോപനത്തിനു മുന്നിലും, ഗുജറാത്തിലെ 5 കോടിയോളം ജനങ്ങൾ തികഞ്ഞ മനസാന്നിദ്ധ്യത്തോടെയിരുന്നു എന്നാണ് പിന്നീട് കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി മോദി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.[30]

മാധ്യമങ്ങളുടെ പങ്ക് തിരുത്തുക

ഗോധ്ര സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങളും, പ്രാദേശിക ചാനലുകളും ഇടതടവില്ലാതെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. മാധ്യമങ്ങൾ കലാപത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് ജനങ്ങൾക്ക് മുൻവിധിയോടെ വാർത്തകൾ നൽകിയിരുന്നു. ഗുജറാത്ത് സർക്കാരിന്റെ നിഷ്ക്രിയതയെക്കുറിച്ച് വാർത്തകൾ പുറത്തുവിട്ടതുകൊണ്ട് കേന്ദ്ര സർക്കാരിന് സ്ഥിതിഗതികൾ ശാന്തമാക്കാൻ പെട്ടെന്നു തന്നെ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞു.[31] ഭീതിജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച്, സി.എൻ.എൻ, ആജ്തക്, സ്റ്റാർ ന്യൂസ്, സീ ന്യൂസ് എന്നീ ചാനലുകൾ ഗുജറാത്ത് സർക്കാർ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും തടഞ്ഞു, അവരുടെ പ്രാദേശിക ഓഫീസുകളും അടച്ചു പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.[32] സംഭവത്തിന്റെ ഭീകരത പുറം ലോകത്തിനു കാണിച്ചുകൊടുക്കുക മാത്രമേ ഇത്തരം വാർത്തകൾ സംപ്രേഷണം ചെയ്തതിലൂടെ മാധ്യമങ്ങൾ ചെയ്തതെന്ന് എഡിറ്റേഴ്സ് ഗിൽഡ് അഭിപ്രായപ്പെട്ടു, കൃത്യമായ പരിഹാരം ആവശ്യമായതുകൊണ്ടാണ് ഇത്തരം വാർത്തകളിലൂടെ സംസ്ഥാന സർക്കാരിന്റെ ഉദാസീനതയെ പുറംലോകത്തിലേക്ക് എത്തിക്കുകയും ചെയ്തതെന്നു കൂടി അവർ അഭിപ്രായപ്പെട്ടു. ഗുജറാത്ത് സമാചാർ, സന്ദേശ് തുടങ്ങിയ മാധ്യമങ്ങളാണ് പ്രകോപനപരമായ വാർത്തകൾ നൽകിയിരുന്നതെന്നും എഡിറ്റേഴ്സ് ഗിൽഡ് ആരോപിച്ചു.[33]

കുറിപ്പുകൾ തിരുത്തുക

  • ^ നരോദ പാട്യ എന്ന സ്ഥലത്തായിരുന്നു ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. അതുകൊണ്ട് തന്നെ ഈ സംഭവത്തെ നരോദ പാട്യ കൂട്ടക്കൊല എന്നു വിളിക്കുന്നതാണ് അഭികാമ്യം[34]
  • ^ ഗോധ്ര സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ല. സംഭവത്തിൽ 59 പേർ മരിച്ചുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുമ്പോൾ, 60 ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് ദ ഗാ‍ർഡിയൻ ദിനപത്രം പറയുന്നത് [35][36]

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ഇന്ത്യാ ഗോധ്ര ട്രെയിൻ ബ്ലേസ് വെർഡിക്ട്, 31 കൺവിക്ടഡ്". ബി.ബി.സി. 22 ഫെബ്രുവരി 2011. Archived from the original on 2014-05-25. Retrieved 25 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "ഡെത്ത് ഫോർ 11, ലൈഫ് സെന്റൻസ് ഫോർ 20 ഇൻ ഗോധ്ര ട്രെയിൻ ബേണിംഗ് കേസ്". ടൈംസ് ഓഫ് ഇന്ത്യ. 01 മാർച്ച് 2011. Archived from the original on 2014-05-25. Retrieved 25 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  3. "അപെക്സ് കോർട്ട് എസ്.ഐ.ടി സബ്മിറ്റ് റിപ്പോർട്ട് ഓൺ ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ". 14 മേയ് 2010. Archived from the original on 2014-05-25. Retrieved 24 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ, വാട്ട് ഹാപ്പൻഡ്". എൻ.ഡി.ടി.വി. 11 മാർച്ച് 2011. Archived from the original on 2014-05-25. Retrieved 25 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  5. മനസ്സ്, ദാസ് ഗുപ്ത (29 ഓഗസ്റ്റ് 2012). "എക്സ് ബി.ജെ.പി മിനിസ്റ്റർ എമംഗ് 32 കൺവിക്ടഡ് ഓൺ നരോദ പാടിയ മസ്സാക്കർ". ദ ഹിന്ദു. Archived from the original on 2014-03-14. Retrieved 5 മേയ് 2014.
  6. "ഓൺ ജഡ്ജ്മെന്റ് ഡേ, മോദീസ് ക്ലോസ് എം.എൽ.എ സെന്റ് ടു ജെയിൽ ഫോർ ഗുജറാത്ത് റയട്ട്സ്". ഹിന്ദുസ്ഥാൻ ടൈംസ്. 29 ഓഗസ്റ്റ് 2012. Archived from the original on 2014-05-25. Retrieved 25 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  7. കമൽ മിത്ര, ചിനോയ് (10 മാർച്ച് 2002). "എത്നിക് ക്ലെൻസിംഗ് ഇൻ അഹമ്മദാബാദ്". ഔട്ട്ലുക്ക് ഇന്ത്യ. Archived from the original on 2014-05-26. Retrieved 26 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  8. രാധ, ശർമ്മ (01 മാർച്ച് 2002). "മോബ് ബേൺസ് ടു ഡെത്ത് 65 അറ്റ് നരോദ പാടിയ". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2014-05-26. Retrieved 26 മേയ് 2014. {{cite news}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: bot: original URL status unknown (link)
  9. "നമോദ പാടിയ, ബജ്രംഗി ടേക്സ് പ്രൈഡ് ഇൻ ഹിസ് ആക്ഷൻ, സേയ്സ് ഫെൽട് ലൈക്ക് റാണാ പ്രതാപ്". ഇൻഡ്യാ ടുഡേ. 31 ഓഗസ്റ്റ് 2012. Archived from the original on 2014-05-26. Retrieved 26 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "മസ്സാക്കർ ഇൻ ഗോധ്ര ആന്റ് അഹമ്മദാബാദ്". ഹ്യൂമൻ റൈറ്റ്സ് വാച്ച്. Archived from the original on 2014-05-26. Retrieved 26 മേയ് 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "നരോദ പാടിയ കേസ്, കോദ്നാനി 30 അതേഴ്സ് ഗെറ്റ് ലൈഫ് ടേം". ബിസിനസ്സ് സ്റ്റാൻഡാഡ്. 01 സെപ്തംബർ 2012. Archived from the original on 2014-05-26. Retrieved 26 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  12. "എക്സ് ബി.ജെ.പി. മിനിസ്റ്റർ എമംഗ് 32 കൺവിക്ടഡ് ഓഫ് നരോദ പാടിയ മസ്സാക്കർ". ദ ഹിന്ദു. 30 ഓഗസ്റ്റ് 2012. Archived from the original on 2014-05-26. Retrieved 26 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  13. "കോംപൗണ്ടിംഗ് ഇൻ ജസ്റ്റീസ്" (PDF). ഹ്യൂമൻ റൈറ്റ്സ് വാച്ച്. Retrieved 26 മേയ് 2014.
  14. ടി.കെ, ഉമ്മൻ. ക്രൈസിസ് ആന്റ് കണ്ടൻഷൻ ഇന്ത്യൻ സൊസൈറ്റി. സേജ് പബ്ലിക്കേഷൻസ്. p. 120. ISBN 978-0761933595.
  15. ജ്യോത്സന, സിങ് (08 മേയ് 2002). "പ്രൊഫൈൽ - കെ.പി.എസ്.ഗിൽ". ബി.ബി.സി. Archived from the original on 2014-05-26. Retrieved 26 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  16. 16.0 16.1 "ഗുജറാത്ത് റയട്ട് ഡെത്ത് ടോൾ റിവീൽഡ്". ബി.ബി.സി. 11 മേയ് 2005. Archived from the original on 2014-05-27. Retrieved 27 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  17. പെഴ്സി, ഫെർണാണ്ടസ് (22 മാർച്ച് 2002). "യു.കെ.റീഡ് ദ റയട്ട് ആക്ട് ടു നരേന്ദ്ര മോദി". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2014-05-27. Retrieved 27 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  18. "ഗുജറാത്ത് കാബിനറ്റ് പുട്സ് ഓഫ് ഡിസിഷൻ ഓൺ ഇലക്ഷൻ". ദ ട്രൈബ്യൂൺ. 18 ഏപ്രിൽ 2002. Archived from the original on 2014-05-18. Retrieved 18 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  19. "കോൺഗ്രസ്സ് ഡിമാൻഡ്സ് മോദീസ് റെസിഗ്നേഷൻ ഓൺ ബാനർജീ റിപ്പോർട്ട്". റീഡിഫ്.കോം. 03 മാർച്ച് 2006. Archived from the original on 2014-05-18. Retrieved 8 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  20. "റിമൂവൽ ഓഫ് അദ്വാനി, മോദി സോട്ട്". ദ ഹിന്ദു. 07 മാർച്ച് 2002. Archived from the original on 2014-05-27. Retrieved 27 മേയ് 2014. {{cite news}}: Check date values in: |date= (help)
  21. "ബി.ജെ.പി. നാഷണൽ എക്സിക്യൂട്ടീവ് റിജക്ട്സ് മോദീസ് റെസിഗ്നേഷൻ". റീഡിഫ്.കോം. 12 ഏപ്രിൽ 2002. Archived from the original on 2014-05-18. Retrieved 18 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  22. "ഗുജറാത്ത് അസ്സംബ്ലി ഡിസ്സോൾവ്സ് ഏർലി പോൾ സോട്ട്". ദ ഇക്കണോമിക്സ് ടൈംസ്. 19 ജൂലൈ 2002. Archived from the original on 2014-05-18. Retrieved 18 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  23. "മോദി റിസൈൻസ്, സീക്സ് അസ്സംബ്ലി ഡിസ്സൊല്യൂഷൻ". ദ ഹിന്ദു ബിസിനസ്സ് ലൈൻ. 20 ജൂലൈ 2002. Archived from the original on 2014-05-18. Retrieved 18 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  24. "2002 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്" (PDF). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Archived from the original (PDF) on 2012-01-17. Retrieved 18 മേയ് 2014.
  25. മനസ്സ്, ദാസ് ഗുപ്ത (01 ഏപ്രിൽ 2002). "നോ പ്ലാൻസ് ഫോർ ക്ലോസിങ് ക്യാംപ്സ് - മോദി". ദ ഹിന്ദു. Archived from the original on 2014-05-27. Retrieved 27 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  26. രൂപക് സന്യ ; അൺറെക്കഗനൈസബിൾ ബോഡീസ് ഓഫ് ഇന്ത്യൻ ചിൽഡ്രൺ ഗോ അൺക്ലെയിംഡ് ഇൻ മോർഗ്സ്; അസ്സോസ്സിയേറ്റഡ് പ്രസ്സ്;11 മാർച്ച് 2002
  27. ജെ, വെങ്കിടേശൻ (10 ജൂലൈ 2012). "ഗീവ് ലിസ്റ്റ് ഓഫ് ഷ്രൈൻസ് ഡാമേജ്ഡ് ഇൻ റയട്ട്സ് കോർട്ട് ടെൽസ് ഗുജറാത്ത്". ദ ഹിന്ദു. Archived from the original on 2014-05-27. Retrieved 27 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  28. ധനഞ്ജയ്, മഹാപാത്ര (31 ജൂലൈ 2012). "ഗുജറാത്ത് മേ റിപ്പെയർ റയട്ട് ഹിറ്റ് ഷ്രൈൻ". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2014-05-27. Retrieved 27 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  29. "മോദീസ് റൈഡ് ടു ഡെൽഗി ഗെറ്റ്സ് ടഫർ ആഫ്ടർ നരോദ വെർഡിക്ട്". ഹിന്ദുസ്ഥാൻ ടൈംസ്. 30 ആഗസ്റ്റ് 2012. Archived from the original on 2014-05-27. Retrieved 27 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  30. കാതറീന, കിൻവാൾ. ഗ്ലോബലൈസേഷൻ ആന്റ് റിലീജയസ് നാഷണലിസം ഇൻ ഇന്ത്യ. റൗട്ട്ലെഡ്ജ്. p. 159. ISBN 978-0415544504.
  31. കോൺഫ്ലിക്ട്, ടെററിസം ആന്റ് മീഡിയ ഇൻ ഏഷ്യ - പ്രസൂൺ പുറം 82
  32. കോൺഫ്ലിക്ട്, ടെററിസം ആന്റ് മീഡിയ ഇൻ ഏഷ്യ - പ്രസൂൺ പുറം 82-97
  33. കോൺഫ്ലിക്ട്, ടെററിസം ആന്റ് മീഡിയ ഇൻ ഏഷ്യ - പ്രസൂൺ പുറം 82-97
  34. ഖൊണ്ഡാക്കർ പുറം 484-485
  35. ജേസൺ, ബുർക്ക് (22 ഫെബ്രുവരി 2011). "ഗോധ്ര ട്രെയിൻ ഫയർ വെർഡിക്ട്, പ്രോംപ്ട്സ് ടൈറ്റ് സെക്യൂരിറ്റി മെഷേഴ്സ്". ദ ഗാർഡിയൻ. Archived from the original on 2014-05-17. Retrieved 17 മേയ് 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  36. "ഇലവൻ സെന്റൻസ്ഡ് ടു ഡെത്ത് ഫോർ ഇന്ത്യ ഗോധ്ര ട്രെയിൻ ബ്ലേസ്". ബി.ബി.സി. 01 മാർച്ച് 2011. Archived from the original on 2014-05-17. Retrieved 17 മേയ് 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നരോദപാട്യ_കൂട്ടക്കൊല&oldid=3990957" എന്ന താളിൽനിന്ന് ശേഖരിച്ചത്