രുക്മിണി സ്വയംവരം ആട്ടക്കഥ

അശ്വതി തിരുനാൾ‍ (1756-1794) മഹാഭാരതത്തിലെ ചില ഉപകഥകളെ ആധാരമാക്കി രചിച്ച ആട്ടക്കഥ.[1] ആദ്യം സംസ്കൃതനാടകമായി രചിച്ച രുഗ്മിണി സ്വയംവരം, പിന്നീട് സാധാരണ ആസ്വാദകർക്കും പ്രയോജനപ്പെടുന്നതിനായി ആട്ടക്കഥയാക്കി രചിക്കുകയായിരുന്നു.[2]

കഥാസാരം തിരുത്തുക

രംഗം ഒന്ന് തിരുത്തുക

 

രംഗം രണ്ട് തിരുത്തുക

 

രംഗം മൂന്ന് തിരുത്തുക

രംഗം നാല് തിരുത്തുക

 

രംഗം അഞ്ച് തിരുത്തുക

 

കഥാസംഗ്രഹം തിരുത്തുക

കുണ്ഡിനപുരിയിലെ ഭീഷ്മകരാജാവിന്റെ മകളായ രുക്മിണി മഹാലക്ഷ്മിയുടെ അവതാരമാണ്. അവൾ ചെറുപ്പത്തിലേ കേശവനെ കാന്തനായി മനസാ വരിച്ചിരുന്നു. പക്ഷെ മാധവവിദ്വേഷിയായ രുഗ്മി എന്ന അവളുടെ സഹോദരൻ തന്റെ സുഹൃത്തും ചേദി രാജാവുമായ ശിശുപാലനു രുക്മിണിയെ നൽകാനുറച്ചു.

പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ ആരംഭിയ്ക്കുന്നു. രംഗം ഒന്നിൽ വിദർഭരാജധാനിയാണ്. ഭീഷ്മകൻ പത്നിയുമായി ഉല്ലസിച്ച് ഇരിക്കുന്നു. രംഗം രണ്ടിൽ നാരദമുനി ഭീഷ്മകസമീപം എത്തുന്നു. മുനിയെ ആദരിച്ചിരുത്തി രുക്മിണിയുടെ വരൻ ആരാകണം എന്ന് ഭീഷ്മകൻ, നാരദനോട് ചോദിക്കുന്നു. ശ്രീകൃഷ്ണൻ തന്നെ എന്ന് നാരദൻ മറുപടി പറയുന്നു. രംഗം മൂന്നിൽ ഭീഷ്മകന്റെ മകൻ രുഗ്മി ഭീഷ്മകനോട് ശ്രീകൃഷ്ണൻ യാദവൻ ആണ് ക്ഷത്രിയർക്ക് യാദവരുമായി ബന്ധം പറ്റില്ല എന്നെല്ലാം പറയുന്നു. മാത്രമല്ല ചേദിരാജാവായ ശിശിപാലനു രുക്മിണിയെ നൽകാൻ ആയി ആവശ്യപ്പെടുന്നു. വാസുദേവനോട് വൈരമരുത് എന്ന് ഭീഷ്മകൻ മകനെ ഉപദേശിക്കുന്നു. രംഗം നാലിൽ രുക്മിണി “ചേദിരാജാവായ ശിശുപാലനാണു തന്നെ നൽകാൻ പോകുന്നത് “ എന്ന് സ്നേഹമുള്ള ഒരു സഖി രഹസ്യമായി പറഞ്ഞറിഞ്ഞ രുക്മിണി സങ്കടം സഹിക്കാനാവാതെ കണ്ണുനീരിൽ കുളിച്ച കുചകുംഭങ്ങളോടെ ശ്രീകൃഷ്ണനെ ഓർത്ത് വിലപിച്ചു. രംഗം അഞ്ചിൽ വിശേഷപ്പേട്ട ആഭരണങ്ങളെല്ലാം ഉപേക്ഷിച്ചു ഇപ്രകാരം വല്ലാതെ കരഞ്ഞു കൊണ്ടിരുന്ന രുക്മിണി ദയാലുവായ ഒരു ബ്രാഹ്മണനെ തന്റെ അരികിലേക്കു വരുത്തി. ആ മത്തേഭഗാമിനി അദ്ദേഹത്തിന്റെ കാല്ക്കൽ നമസ്കരിച്ച് സങ്കടത്തോടെ തന്റെ സ്ഥിതി ശ്രീകൃഷ്ണനെ അറിയിക്കാൻ ആവശ്യപ്പെട്ടു. രുക്മിണിയെ സമാശ്വസിപ്പിച്ച് ബ്രാഹ്മണൻ സന്തോഷപൂർവ്വം ശ്രീകൃഷ്ണ സമീപത്തേയ്ക്ക് യാത്രയാവുന്നു. രംഗം ആറിൽ ദ്വാരക ആണ്. ബ്രാഹ്മണൻ കൃഷ്ണനോട് ചെന്ന് കാര്യങ്ങൾ പറയുന്നു. ശ്രീകൃഷ്ണൻ രുക്മിണിയെ കൊണ്ട് പോരാനായി തേര് കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. ബ്രാഹ്മണനും കൃഷ്ണനും കൂടി തേരിൽ കേറി പോകുന്നു. രംഗം ഏഴിൽ ശ്രീകൃഷ്ണൻ എത്തിയ വിവരം ബ്രാഹ്മണൻ രുക്മിണിയെ അറിയിക്കുന്നു. രുക്മിണി ബ്രാഹ്മണനെ വന്ദിച്ചു യാത്രയാക്കുന്നു. രംഗം എട്ടിൽ ശ്രീകൃഷ്ണൻ ഭീഷ്മകനെ കാണുന്നു. രുക്മിണിയുടെ വിവാഹം കാൺമാനായി വന്നതാണെന്ന് കൃഷ്ണൻ അറിയിക്കുന്നു. രംഗം ഒമ്പതിൽ ചേദിരാജധാനി ആണ്. ശ്രീകൃഷ്ണൻ വിദർഭയിൽ എത്തിയതറിഞ്ഞ ശിശിപാലൻ സഭയിൽ വന്ന് മറ്റുള്ളവരുമായി ഇനി എന്ത് വേണം എന്ന് ആലോചിക്കുന്നു. രംഗം പത്തിൽ ബ്രാഹ്മണർ തമ്മിൽ സംസാരിക്കുന്നതാണ്. ശേഷം എല്ലാവരും രുക്മിണിയുടെ വിവാഹമഹോത്സവത്തിനായി പുറപ്പെടുന്നു. രംഗം പതിനൊന്നിൽ വിദർഭരാജധാനിയിൽ രുക്മിണിയുടെ വിവാഹമണ്ഡപം ആണ്. സാരിനൃത്തത്തോടേ പ്രവേശിക്കുന്ന രുക്മിണി വേദിയിൽ ബ്രാഹ്മണൻ പൂജിയ്ക്കുന്ന ദേവീവിഗ്രഹത്തെ തൊഴുത് മാറി നിൽക്കുന്നു. ശേഷം രുക്മിണി ബ്രാഹ്മണനിൽ നിന്നും വരണമാല്യം വാങ്ങി കൃഷ്ണനെ മാല ഇട്ടു വരിക്കുന്നു. കൃഷ്ണൻ രുക്മിണിയുടെ കരം ഗ്രഹിച്ചു തേരിൽക്കയറി യാത്രയാവുന്നു. ഭീരു വരണവൃത്താന്തം ശിശുപാലനെ അറിയിക്കുന്നു. ശിശുപാലൻ ക്രുദ്ധനായി, കൃഷ്ണനെ അന്വേഷിച്ചു വരുന്നു. അവർ തംമിൽ യുദ്ധം തുടങ്ങുന്നു. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണന്റെ ശരവർഷമേറ്റ് തോറ്റോടുന്നു. കൃഷ്ണൻ രുക്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു. രംഗം പന്ത്രണ്ടിൽ ഭീരു, രുഗ്മിയോട് ചെന്ന് വാർത്തകൾ അറിയിക്കുന്നു. രുഗ്മി ശ്രീകൃഷ്ണനെ വധിക്കാനായി വാളെടുത്ത് പുറപ്പെടുന്നു. രംഗം പതിമൂന്നിൽ രുഗ്മിയും ശ്രീകൃഷ്ണനും തമ്മിൽ യുദ്ധം. രുഗ്മി തോൽക്കുന്നു. രുഗ്മിയെ വധിക്കാൻ പുറപ്പെടുന്ന ശ്രീകൃഷ്ണനെ രുക്മിണി തടയുന്നു. ശ്രീകൃഷ്ണൻ രുഗ്മിയെ വിട്ടയക്കുന്നു. രംഗം പതിനാലിൽ ദ്വാരക ആണ്. ശ്രീകൃഷ്ണനെ തടയുന്നവരെ നേരിടാനായി ബലരാമൻ തയ്യാറാകുന്നു. എന്നാലതിന്റെ ആവശ്യമില്ല കൃഷ്ണൻ തന്നെ എല്ലാവരേയും തോൽപ്പിക്കുമെന്ന് സാത്യകി ബലരാമനോട് പറയുന്നു. രംഗം പതിനഞ്ചിൽ ജരാസന്ധൻ വന്ന് ശ്രീകൃഷ്ണനോടെതിരിടുന്നു. തുടർന്ന് യുദ്ധം. യുദ്ധത്തിൽ ജരാസന്ധനും ഭീരുവും കൃഷ്ണന്റെ ശരവർഷമേറ്റ് തോറ്റോടുന്നു. കൃഷ്ണൻ രുക്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു. രംഗം പതിനാറിൽ ശ്രീകൃഷ്ണനും രുക്മിണിയും ദ്വാരകയിൽ സ്വസ്ഥമായി വസിക്കുന്നതോടെ രുഗ്മിണീസ്വയംവരം കഥ സമാപിക്കുന്നു.

അവലംബം തിരുത്തുക

  1. "കേരള സർക്കാർ വെബ് സൈറ്റ്, പി ഡി എഫ് രേഖ, പുറം 27" (PDF). Archived from the original (PDF) on 2006-02-02. Retrieved 2008-06-24.
  2. "കഥകളി ന്യൂസ് ഡോട്ട് കോം". Archived from the original on 2008-06-07. Retrieved 2008-06-24.