ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ

ഇന്ത്യയിലെ സി,ബി,ഐ പ്രത്യേക കോടതിയിൽ സേവനമനുഷ്ഠിച്ച ന്യായാധിപന്‍

ഇന്ത്യയിലെ സി,ബി,ഐ പ്രത്യേക കോടതിയിൽ സേവനമനുഷ്ഠിച്ച ന്യായാധിപനായിരുന്നു ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ (1966-2014). സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിന്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം 2014 ഡിസംബർ 1 ന് നാഗ്പൂരിൽ വെച്ച് മരണപ്പെട്ടു. വിചാരണയുടെ അവസാനഘട്ടത്തിലെ ന്യായാധിപന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച ബന്ധുക്കളും പൊതുപ്രവർത്തകരും അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ബെഞ്ച് 2018 ഏപ്രിൽ 19 ന് ഹരജി തള്ളുകയായിരുന്നു[1].

Brijgopal Harkishan Loya
ജനനം12 December 1966 (1966-12-12)
Gategaon, Latur
മരണംഡിസംബർ 1, 2014(2014-12-01) (പ്രായം 47)
മരണ കാരണംCardiac arrest/Physical Assault
തൊഴിൽJudge
Special Judge to the Central Bureau of Investigation
ഓഫീസിൽ
June 2014 – December 2014
മുൻഗാമിJ. T. Utpat
പിൻഗാമിM. B. Gosavi

ചരിത്രം തിരുത്തുക

2014 ജൂണിലാണ് പ്രത്യേക സിബിഐ കോടതിയിലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിൽ ലോയ നിയമിതനാകുന്നത്[2]. തന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി അമിത് ഷാക്ക്, കുറ്റം ചാർത്തപ്പെടുന്നത് വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ലോയ ഇളവ് നൽകുകയുണ്ടായി[2]. എന്നാൽ കേസ് നടക്കുന്ന മഹാരാഷ്ട്രയിൽ ഉണ്ടെങ്കിൽ അമിത് ഷാ ഹാജരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു[3]. എന്നാൽ 2014 ഒക്ടോബർ 31-ലെ ഹിയറിങിൽ സംസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ഷാ തയ്യാറായില്ല. ഇതോടെ അടുത്ത ഹിയറിങ് 2014 ഡിസംബർ 15-ന് നിശ്ചയിച്ച ജസ്റ്റിസ് ലോയ[3], അന്ന് ഷാ ഹാജരാകുമെന്ന് ഉറപ്പാക്കണമെന്ന് അഭിഭാഷകനോട് ഉത്തരവിട്ടു.[4]

സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി 2014 നവംബർ 30-ന് നാഗ്പൂരിലേക്ക് പോയ[2][5] ലോയ സർക്കാർ അതിഥി മന്ദിരമായ രവിഭവനിൽ താമസിച്ചു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 6:15-ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു.

ന്യായാധിപന്റെ മരണശേഷം ചുമതലയേറ്റ ജസ്റ്റിസ് എം.ബി. ഗോസവി, 2014 ഡിസംബർ 30-ന് അമിത് ഷാക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയും വിചാരണയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു[2].


അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുടുംബസുഹൃത്താണ് ലത്തൂരിലേക്ക് കൊണ്ടുപോയത്. ലോയയുടെ ഷർട്ട് കോളറിൽ രക്തക്കറ കണ്ടതായി ലോയയുടെ കുടുംബം വെളിപ്പെടുത്തി[6]. ഇത് പോസ്റ്റ്‌മോർട്ടം പരിശോധനയുടെ ഫലമാകാം എന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെട്ടു[6].

അവലംബം തിരുത്തുക

 

  1. "SC dismisses PIL seeking probe into judge Loya's death - Times of India ►". The Times of India. Retrieved 2018-04-19.
  2. 2.0 2.1 2.2 2.3 Raman, Anuradha; Shaini, K. S.; Sengupta, Uttam; Pinglay-Plumber, Prachi (15 November 2015). "The Amit Shah Files". Outlook. Archived from the original on 27 November 2017. Retrieved 14 January 2018.
  3. 3.0 3.1 Takle, Niranjan (21 November 2017). "Chief Justice Mohit Shah Made An Offer Of Rs 100 Crore To My Brother For A Favourable Judgment In The Sohrabuddin Case: Late Judge Loya's Sister". Archived from the original on 23 December 2017.
  4. "India Supreme Court judges: Democracy is in danger". BBC. 12 January 2018. Archived from the original on 14 January 2018. Retrieved 2018-01-14.
  5. Sharma, Supriya; Chari, Mridula (2 December 2017). "'He said he was stressed': Tracking CBI judge Brijgopal Loya's last journey from Nagpur to Latur". Scroll.in. Archived from the original on 10 January 2018. Retrieved 14 January 2018.
  6. 6.0 6.1 Singh, Manas Pratap; Gupta, Saurabh (26 November 2017). "Retracing Final Hours Of Justice Loya, Who Handled Amit Shah Case". NDTV. NDTV Convergence. Archived from the original on 9 January 2018. Retrieved 14 January 2018.
"https://ml.wikipedia.org/w/index.php?title=ബ്രിജ്ഗോപാൽ_ഹർകിഷൻ_ലോയ&oldid=3572070" എന്ന താളിൽനിന്ന് ശേഖരിച്ചത്