"പുരുഷഭേദനിരാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) ref adjust |
||
വരി 1:
[[കൊടുന്തമിഴ് ]]പരിണമിച്ചാണു മലയാളഭാഷയുണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി [[എ.ആര്‍.രാജരാജവര്‍മ്മ ]]അവതരിപ്പിക്കുന്ന [[ആറു നയങ്ങള്‍|ആറു നയങ്ങളില്‍]] ഒന്നാണ് പുരുഷഭേദനിരാസം. തമിഴില്‍`കാലവാചകങ്ങളായ [[ആഖ്യാതങ്ങള്‍|ആഖ്യാതങ്ങളോടു]]കൂടി,കര്‍ത്താവിനൊടുള്ള പൊരുത്തത്തിനു വേണ്‍ടി [[ലിംഗപ്രത്യയം| ലിംഗം]],[[പുരുഷപ്രത്യയം| പുരുഷന്‍]],[[വചനപ്രത്യം| വചനം]] എന്നിവയെക്കുറിക്കുന്ന [[പ്രത്യയങ്ങള്‍]] ചേര്‍ക്കാറുണ്ട്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു. ഇതിനെയാണു പുരുഷഭേദനിരാസം എന്നു പറയുന്നത`.തമിഴില്‍ അവന്‍ വന്താന്‍,അവള്‍ വന്താള്‍,അവര്‍ വന്താര്‍,നീ വന്തായ്,നാന്‍ വന്തേന്‍ എന്നു പ്രയോഗിക്കുമ്പോള്‍ മലയാളത്തില്‍ അവന്‍, അവള്‍, അവര്‍, നീ, ഞാന്‍ എന്നിങ്ങനെ എല്ലാ നാമങ്ങളോടും വന്നു എന്ന ഒരൊറ്റക്രിയാരൂപമാണു ചേര്‍ക്കുന്നത്`.മലയാളത്തില്‍ [[കര്‍ത്താവ് ]]മാറുമ്പോഴും,[[ക്രിയ]]ക്കു മാറ്റമൊന്നും സംഭവിക്കുന്നില്ല. ആവര്‍ത്തനമായതിനാല്‍ ക്രിയാവസാനത്തിലെ പ്രത്യയപ്രയോഗം മലയാളഭാഷ തള്ളിക്കളഞ്ഞു എന്നാണ് ഏ ആറിന്റെ വാദം. [[സംഖ്യാവിശേഷണം]] ചേര്‍ക്കുന്നപക്ഷം [[നപുംസകനാമം|നപുംസകനാമങ്ങള്‍]]ക്ക് ബഹുവചനം വേണ്ട എന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുള്ള [[ദ്രാവിഡഭാഷ]]യ്ക്ക് ഈ ആവര്‍ത്തനം ഒട്ടും യോജിക്കുന്നതല്ലെന്ന യുക്തി കരുതിയാണ് മലയാളികള്‍ പുരുഷഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചതെന്ന് ഏ ആര്‍ പറയുന്നു <ref>എ.ആര്‍.രാജരാജവര്‍മ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895 </ref>
==അവലംബം==
{{reflist}}
|