"ഇളയിടത്ത് സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[വേണാട്|വേണാട്ടു]] രാജവംശത്തിന്റെ ഒരു ശാഖയായിട്ടായിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്. [[കന്നേറ്റി]] മുതല്‍ [[തിരുവനന്തപുരം]] വരെയുള്ള കടല്‍ത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, അവിടെ ഭരണം നടത്തിയ ഒരു പുതിയ രാജവംശമായി എളയടത്തുസ്വരൂപം നിലവില്‍ വന്നു. [[നെടുമങ്ങാട്]], [[കൊട്ടാരക്കര]], [[പത്തനാപുരം|പത്തനാപുരത്തിന്റെയും]] [[ചെങ്കോട്ട|ചെങ്കോട്ടയുടെയും]] ചില ഭാഗങ്ങള്‍ എന്നിവ ഈ വംശത്തിന്റെ അധികാരപരിതിയില്‍ ഉള്‍പ്പെട്ടിരുന്നവയാണ്. [[കിളിമാനൂര്‍|കിളിമാനൂരിനടുത്തുള്ള]] ‘കുന്നുമ്മേല്‍’ ആയിരുന്നു ആദ്യം ഇവര്‍ തലസ്ഥാനം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. [[ഡച്ചുകാര്‍]] കേരളത്തില്‍ വരുന്ന കാലത്ത്, ഇവിടത്തെ രാഷ്ട്രീയകാര്യങ്ങളില്‍ വളരെ ഗണ്യമായ പങ്കാണ് ഈ വംശം വഹിച്ചിരുന്നത്. [[1742]]-ല്‍ [[മാര്‍ത്താണ്ഡ വര്‍മ്മ]] ഈ രാജ്യത്തെ [[തിരുവിതാംകൂര്‍|തിരുവിതാംകൂറില്‍]] ലയിപ്പിച്ചു. കഥകളിയുടെ പൂര്‍വരൂപമായിരുന്ന [[രാമനാട്ടം|രാമനാട്ടത്തിന്റെ]] ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായ [[കൊട്ടാരക്കര തമ്പുരാന്‍]] ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു.
==തിരുവിതാംകൂറുമായുള്ള ലയനം==
1736 -ല്‍ [[കൊട്ടാരക്കര തമ്പുരാന്‍]] നാടുനീങ്ങി. [[മാര്‍ത്താണ്ഡ വര്‍മ്മ]] അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തര്‍ക്കങ്ങള്‍ അറിയിച്ചു. മര്‍ത്താണ്ഡ വര്‍മ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാര്‍ മാര്‍ത്താണ്ഡ വര്‍മ്മക്കെതിരായി പ്രവര്‍ത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാന്‍ ഇംഹോഫ് റാണിക്കുവേണ്ടി മാര്‍ത്താണ്ഡ വര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി അയല്‍ രാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളില്‍ മാര്‍ത്താണ്ഡ വര്‍മ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിര്‍പ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള ബന്ധം കൂടുതല്‍ വഷളായി. 1741-ല്‍ വാന്‍ ഇംഹോഫ് റാണിയെ ഇളയടത്തു സ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാര്‍ത്താണ്ഡവര്‍മ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സയുക്ത സേനയെ ആക്രമിച്ചു. ആ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയം സമ്മതിച്ചു.
==പ്രമാണാധാരസൂചി==
<references/>
|