"സി.ജി. ശാന്തകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 137:
1955 ജൂൺ 6-ാം തീയതി രചിച്ച അപ്രകാശിത കവിത
==== അസംതൃപ്തൻ ====
ഇത്തിരി വെളിച്ചമുണ്ടിരുളിൽ; സ്‌നേഹത്തിന്റെ
ശബ്ദവും ചാരത്തായൊരലിവിൻ സംഗീതവും
മൂകസന്ധ്യകൾക്കുള്ളിൽ വിടരും സ്വപ്നം പോലാ
ത്യാഗത്തിൻ നിറം ചേർന്ന മോഹനചിത്രങ്ങളും.
ഇനിയും വസന്തങ്ങളുണരാം; സൗഹാർദ്ദങ്ങ-
ളിനിയും രാഗത്തിന്റെ മുത്തുകൾ വിളയിക്കാം;
മായികമയൂഖങ്ങളെന്നിലെ വികാരങ്ങൾ-
ക്കായിരം നിറങ്ങളും പൂക്കളുമർപ്പിച്ചേയ്ക്കാം;
എന്നെ വന്നുണർത്തുവാനുണരാം പുലരിക;-
ളെന്നെയാനന്ദിപ്പിക്കാൻ വിടരാം പൂന്തോപ്പുകൾ!
ആതിരാനിലാവിന്റെ നേരിയ ദുകൂലവും
പാതികൂമ്പിയ കണ്ണിൽ മാദകസ്വപ്നങ്ങളും
കരളിൽപ്പുളകത്തിൻചെമ്പനീർപ്പൂവും കൈയിൽ
നറുമുന്തിരിച്ചാറിൻപാനപാത്രവുമേന്തി,
പുതുചമ്പകപ്പൂവിൻമുഗ്ദ്ധശുദ്ധിയുമായി-
ട്ടൃതുകന്യകമാരെൻമുന്നിലേയ്‌ക്കെത്തുമ്പോഴും
ജീവിതവികാരത്തിൻതീക്കുടുക്കകൾ, മുല്ല-
ക്കാവുകൾ, വിങ്ങിപ്പൊട്ടിത്തകരാൻ വെമ്പുമ്പോഴും
ലീലയിൽ പ്രേമത്തിന്റെ വൃന്ദഗാനവും മൂളി-
ച്ചോലകളിതുവഴി കുണുങ്ങിപ്പോകുമ്പോഴും
അഴകിന്നനിർവ്വാച്യമേഖലകളിൽച്ചുറ്റി-
യലയാറുണ്ടെൻചിത്ത-മെന്തൊരദ്ഭൂതാഹ്ലാദം!
ഈ വിശ്വപ്രകൃതിതൻതൂമടിത്തട്ടിൽ, താര
പ്പൂവുകൾ വിടരുന്ന വിസ്തൃതവിഹായസ്സിൽ,
മാരിക്കാർപോലെ ചുറ്റിയലയാൻ, വിദ്യുല്ലതാ-
മോഹിനിപോലേ നിന്നു നിത്യവും നൃത്തംവെയ്ക്കാൻ,
അമ്പിളിപ്പിഞ്ഞാണത്തിലിത്തിരി പാൽച്ചോറുണ്ണാൻ
വെമ്പുമെൻജിജ്ഞാസയ്‌ക്കൊരൂഞ്ഞാലു നിർമ്മിച്ചേകാൻ,
ഞാനജയ്യനാണെന്ന ധീരമാം ധിക്കാരത്താൽ
മാനവമഹത്ത്വത്തിൻകുതിരപ്പുറത്തേറി
പായുകയാണെൻപിഞ്ചുഭാവനയവിശ്രാന്തം
വായുവേഗത്തിൽക്കാലരാജവിഥിയിലൂടെ.
കൺമിഴിക്കുകയാണു നൂതനപ്രപഞ്ചങ്ങ-
ളെന്മുന്നിൽ സ്വപ്നങ്ങൾക്കുസത്യത്തിൻവിരുന്നേകാൻ!
എങ്കിലുമൊരാളെന്റെയന്താരാത്മാവിന്നിരുൾ
തിങ്ങിയ കോണിൽ, ചിന്താദീപ്രമാം മിഴിയോടെ,
ഇങ്ങനെ മന്തിക്കയാ-ണുഗ്രമാം വിഷാദത്താൽ
വിങ്ങുമച്ചോദ്യം കേട്ടാൽ ഹൃൽസ്പന്ദമെന്നേ തോന്നൂ:
<nowiki>''</nowiki>നീ ജയിക്കുന്നു! കഷ്ട,മായിരം വിശ്വാസങ്ങൾ
നീ തല്ലിത്തകർക്കുമ്പോളെന്തുണ്ടു നിന്റേതായി?.......<nowiki>''</nowiki>
(മംഗളോദയം 1965 മെയ്)
==അവലംബം==
|