"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 137:
 
1955 ജൂൺ 6-ാം തീയതി രചിച്ച അപ്രകാശിത കവിത
 
==== അസംതൃപ്തൻ ====
ഇത്തിരി വെളിച്ചമുണ്ടിരുളിൽ; സ്‌നേഹത്തിന്റെ
 
ശബ്ദവും ചാരത്തായൊരലിവിൻ സംഗീതവും
 
മൂകസന്ധ്യകൾക്കുള്ളിൽ വിടരും സ്വപ്നം പോലാ
 
ത്യാഗത്തിൻ നിറം ചേർന്ന മോഹനചിത്രങ്ങളും.
 
ഇനിയും വസന്തങ്ങളുണരാം; സൗഹാർദ്ദങ്ങ-
 
ളിനിയും രാഗത്തിന്റെ മുത്തുകൾ വിളയിക്കാം;
 
മായികമയൂഖങ്ങളെന്നിലെ വികാരങ്ങൾ-
 
ക്കായിരം നിറങ്ങളും പൂക്കളുമർപ്പിച്ചേയ്ക്കാം;
 
എന്നെ വന്നുണർത്തുവാനുണരാം പുലരിക;-
 
ളെന്നെയാനന്ദിപ്പിക്കാൻ വിടരാം പൂന്തോപ്പുകൾ!
 
ആതിരാനിലാവിന്റെ നേരിയ ദുകൂലവും
 
പാതികൂമ്പിയ കണ്ണിൽ മാദകസ്വപ്നങ്ങളും
 
കരളിൽപ്പുളകത്തിൻചെമ്പനീർപ്പൂവും കൈയിൽ
 
നറുമുന്തിരിച്ചാറിൻപാനപാത്രവുമേന്തി,
 
പുതുചമ്പകപ്പൂവിൻമുഗ്ദ്ധശുദ്ധിയുമായി-
 
ട്ടൃതുകന്യകമാരെൻമുന്നിലേയ്‌ക്കെത്തുമ്പോഴും
 
ജീവിതവികാരത്തിൻതീക്കുടുക്കകൾ, മുല്ല-
 
ക്കാവുകൾ, വിങ്ങിപ്പൊട്ടിത്തകരാൻ വെമ്പുമ്പോഴും
 
ലീലയിൽ പ്രേമത്തിന്റെ വൃന്ദഗാനവും മൂളി-
 
ച്ചോലകളിതുവഴി കുണുങ്ങിപ്പോകുമ്പോഴും
 
അഴകിന്നനിർവ്വാച്യമേഖലകളിൽച്ചുറ്റി-
 
യലയാറുണ്ടെൻചിത്ത-മെന്തൊരദ്ഭൂതാഹ്ലാദം!
 
ഈ വിശ്വപ്രകൃതിതൻതൂമടിത്തട്ടിൽ, താര
 
പ്പൂവുകൾ വിടരുന്ന വിസ്തൃതവിഹായസ്സിൽ,
 
മാരിക്കാർപോലെ ചുറ്റിയലയാൻ, വിദ്യുല്ലതാ-
 
മോഹിനിപോലേ നിന്നു നിത്യവും നൃത്തംവെയ്ക്കാൻ,
 
അമ്പിളിപ്പിഞ്ഞാണത്തിലിത്തിരി പാൽച്ചോറുണ്ണാൻ
 
വെമ്പുമെൻജിജ്ഞാസയ്‌ക്കൊരൂഞ്ഞാലു നിർമ്മിച്ചേകാൻ,
 
ഞാനജയ്യനാണെന്ന ധീരമാം ധിക്കാരത്താൽ
 
മാനവമഹത്ത്വത്തിൻകുതിരപ്പുറത്തേറി
 
പായുകയാണെൻപിഞ്ചുഭാവനയവിശ്രാന്തം
 
വായുവേഗത്തിൽക്കാലരാജവിഥിയിലൂടെ.
 
കൺമിഴിക്കുകയാണു നൂതനപ്രപഞ്ചങ്ങ-
 
ളെന്മുന്നിൽ സ്വപ്നങ്ങൾക്കുസത്യത്തിൻവിരുന്നേകാൻ!
 
എങ്കിലുമൊരാളെന്റെയന്താരാത്മാവിന്നിരുൾ
 
തിങ്ങിയ കോണിൽ, ചിന്താദീപ്രമാം മിഴിയോടെ,
 
ഇങ്ങനെ മന്തിക്കയാ-ണുഗ്രമാം വിഷാദത്താൽ
 
വിങ്ങുമച്ചോദ്യം കേട്ടാൽ ഹൃൽസ്പന്ദമെന്നേ തോന്നൂ:
 
<nowiki>''</nowiki>നീ ജയിക്കുന്നു! കഷ്ട,മായിരം വിശ്വാസങ്ങൾ
 
നീ തല്ലിത്തകർക്കുമ്പോളെന്തുണ്ടു നിന്റേതായി?.......<nowiki>''</nowiki>
 
(മംഗളോദയം 1965 മെയ്)
 
==അവലംബം==
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്