ഈ സിനിമയിലെ ചില കാര്യങ്ങൾ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നു.{{തെളിവ്}} ആൻഡമാൻ ജയിലിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകനായികഴിഞ്ഞു കൊള്ളാം എന്ന് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ട സവർക്കരെ ഇതിൽ സ്വതന്ത്ര സമര നേതാവായാണ് ചിത്രീകരിക്കുന്നത്.{{തെളിവ്}} ബലാൽസംഘ കേസിൽ ജയിലിൽ എത്തിയ മലപ്പുറം ഭാഷ സംസാരിക്കുന്ന മൂസ എന്ന ഒറ്റുകാരനായ കഥാപാത്രത്തെ പറ്റിയും വിവാദമുണ്ട്. ആൻഡമാൻ ജയിലിൽ എത്തിയ മലബാർ മുസ്ലിംഗൾ എല്ലാം ബ്രിട്ടീഷ് പട്ടാളത്തോട് മലബാർ കലാപത്തിൽ ഏറ്റുമുട്ടിയവരാണ്,അതിനാൽമലബാറിലെ പോരാളികളെ കരുതിക്കൂട്ടി താമസ്ക്കരിക്കാനുള്ള ശ്രമമാണ് മൂസ എന്ന മലപ്പുറം ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ കാണിക്കുക വഴി ചെയ്തത് എന്നായിരുന്നു പ്രസ്തുത വിവാദം. എന്നാൽ തന്റെ യഥാർത്ഥ പേര് കണാരൻ എന്നാണെന്ന് മൂസ തുറന്നു പറയുന്നുമുണ്ട്.