"അലൻ ട്യൂറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) links added for the word 'homosexuality' |
No edit summary |
||
വരി 40:
| footnotes =
}}
ആധുനിക [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ]] പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ് '''അലൻ മാതിസൺ ട്യൂറിംഗ്''' (23 ജൂൺ 1912 - 7 ജൂൺ 1954) .കമ്പ്യൂട്ടർ
അദ്ദേഹം വികസിപ്പിച്ച [[ടൂറിങ് യന്ത്രം|ടൂറിങ് യന്ത്രത്തിന്റെ]](Turing Machine) ചുവടുപിടിച്ചാണ് കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് അലന്റെ ജനനം. അമ്മ സാറയുടെ അച്ഛനും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത്, ട്യൂറിംഗ് അൾട്രാ ഇന്റലിജൻസ് ഉൽപാദിപ്പിക്കുന്ന ബ്രിട്ടനിലെ കോഡ്ബ്രേക്കിംഗ് കേന്ദ്രമായ ബ്ലെറ്റ്‌ച്ലി പാർക്കിലെ ഗവൺമെന്റ് കോഡിനും സൈഫർ സ്കൂളിനും (ജിസി & സിഎസ്) ജോലി ചെയ്തു. ജർമ്മൻ നാവിക ക്രിപ്റ്റനാലിസിസിന് ഉത്തരവാദിയായ ഹട്ട് 8 നെ അദ്ദേഹം കുറച്ചുകാലം നയിച്ചു. ജർമൻ സൈഫറുകൾ തകർക്കുന്നതിനായി അദ്ദേഹം ഇവിടെ നിരവധി സാങ്കേതിക വിദ്യകൾ ആവിഷ്കരിച്ചു, യുദ്ധത്തിനു മുമ്പുള്ള പോളിഷ് ബോംബിംഗ് രീതിയിലെ മെച്ചപ്പെടുത്തലുകൾ ഉൾപ്പെടെ, എനിഗ്മ മെഷീനിനായി ക്രമീകരണങ്ങൾ കണ്ടെത്താൻ കഴിയുന്ന ഒരു ഇലക്ട്രോ മെക്കാനിക്കൽ മെഷീൻ കണ്ടുപിടിച്ചു.
അലൻ ട്യൂറിംഗ് ഒരു [[സ്വവർഗ്ഗലൈംഗികത|സ്വവർഗ്ഗാനുരാഗിയായിരുന്നു]]. അലൻ ട്യൂറിങ്ങിന്റെ [[സ്വവർഗ്ഗലൈംഗികത]] തിരിച്ചറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ 1952 മാർച്ച് 31 നു് അറസ്റ്റ് ചെയ്തു. തന്റെ ലൈംഗികത തുറന്നു പറയുന്നതിൽ ഒരു തെറ്റൂം ട്യൂറിങ്ങ് കണ്ടിരുന്നില്ല. ജയിലിലേക്കു് പോകുന്നതിനുപകരം ഹോർമോൺ ചികിത്സ ട്യൂറിങ്ങ് സ്വീകരിച്ചു. തന്റെ പരീക്ഷണങ്ങൾ ട്യൂറിങ്ങ് തുടർന്നു. [[മോർഫോജനറ്റിക്സ്|മോർഫോജനറ്റിക്]] മേഖലയിൽ അദ്ദേഹം പല പഠനങ്ങളും നടത്തി. ഇലകളിലും സൂര്യകാന്തിച്ചെടിയിലും ഒക്കെ കാണുന്ന വലയങ്ങളും [[Fibonacci number|ഫിബൊനാച്ചി ശ്രേണിയും]] തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് അദ്ദേഹം പഠിക്കാനാരംഭിച്ചിരുന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേഹം [[പൊട്ടാസ്യം സയനൈഡ്|സയനൈഡ്]] ഉള്ളിൽ ചെന്നു് മരിച്ച നിലയിൽ കാണപ്പെട്ടു. പാതി ഭക്ഷിച്ച ഒരു ആപ്പിൾ മൃതദേഹത്തിനടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു രസതന്ത്രപരീക്ഷണത്തിൽ അബദ്ധത്തിൽ സയനൈഡ് ഉള്ളിൽ ചെന്നതാണു് മരണത്തിനു കാരണം എന്നു വിശ്വസിച്ചു. പക്ഷേ ആപ്പിളിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല<ref>http://malayal.am/node/14165</ref>.
|