"ഇവനെക്കൂടി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 30:
== കവിത ==
{{Quote box
|quote =
ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ!
ഇവനായുയർത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിൻ-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയിൽ പുനർജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനിയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാൻ
നിളയേയുമയായ
ദേവതാത്മാവാം സഹ്യൻ!
ഇവനേ ഞങ്ങൾക്കോണ-
പ്പാട്ടിനു ചോടായ്, കന്നി-
വയലിൽ നെല്ലിൻ പാലായ്,
വീര്യമായ് തെക്കൻ പാട്ടിൽ,
ഇവനേ നിറച്ചു തേൻ
പാതിരാപ്പൂവിൽ, കാക്ക-
ച്ചിറകിൽ സൂര്യോത്സവം,
ശൈശവമിളനീരിൽ,
അറിവിൽ പച്ച, കൈത-
പ്പൂവിലാതിരാച്ചന്ദ്രൻ,
മുറിവിൽ മൂർച്ച, മുള-
ങ്കാടിന്നു കുറുങ്കുഴൽ.
ഇവനെക്കൂടിസ്സ്വീകരിക്കുക കപിലർതൻ
മരുതുമിലഞ്ഞിയും നനച്ചൊരെൻ തായ്‌നദീ!
ഒരുനാൾ പിതാവിൻ തോൾ
വിട്ടിറങ്ങി നീ, നീല-
ക്കുറിഞ്ഞിക്കാടിൻ മിന്നൽ-
പ്പിണർപോലുറവയായ്
മഞ്ഞിന്റെ പടവുക-
ളിറങ്ങീ ചിലമ്പൊലി,
പുള്ളുവക്കുടം കാട്ടിൽ,
ചുരത്തിൽ പാണത്തുടി.
പ്രായമായ് കരിമ്പന-
നടുവിൽ തീണ്ടാനാഴി
സീതപോൽ വിറയ്ക്കുന്ന
മലവാരത്തിൽ; നീറി
നീ വിജനതകളിൽ
ദമയന്തിതൻ കീറ-
ച്ചേലയിൽ, സാനുക്കളി-
ലലഞ്ഞു പൊരുൾ തേടി.
പൂതത്തെ മുലപ്പാലാൽ
വെന്നു, പാതിരാകളിൽ
നൂണു നീ നരകത്തിൻ
പാലങ്ങൾ നരിച്ചീർപോൽ.
അപ്പോഴാണിവനെത്തീ-
യെട്ടുകെട്ടുകൾ കത്തും
പട്ടട വെണ്ണീറിൽ തൻ
നെല്ലിക്കു നീർ കോരുവാൻ.
ആചമിച്ചുതന്നുള്ള-
ങ്കൈയിൻ നിൻ തീരക്കണ്ണീർ-
പ്പാടം: തൻ തടവറ
ക്കിണ്ണത്തിലിന്നിൻ കാള-
കൂടമുണ്ടിവൻ നാളെ-
ക്കുഞ്ഞുങ്ങൾക്കമൃതാകാൻ,
വീടൊഴിഞ്ഞവരുടെ
വേവിന്നാൽത്തണലാകാൻ.
ഇവനെക്കൂടിസ്സ്വീകരിക്കുക, യാറാട്ടിന്നു
വരവായിവൻ, നിരാഭരണൻ, നാദാകാരൻ.
ഇവന്നു കൊടി പനി-
നീർ മുള്ളിൽ പടർന്നേറു-
മൊരു കയ്പവല്ലരി,
വാഹനം കടൽക്കാക്ക,
പുലി നേർക്കുമ്പോളോണ-
വില്ലാണു ദിവ്യായുധം
കുരുത്തോലയും കൊടി-
ത്തൂവ്വയും തിരുവാട,
കനലാഴിയിൽ നൃത്തം,
വചനമപ്പം, കുരു-
മുളകാൽ നിറമാല,
പൂജിക്കാൻ കുറവന്മാർ,
മലയ്ക്കു മകൻ, വിളി-
പ്പുറത്തു മുറിവേറ്റ
വനങ്ങൾ, മനങ്ങൾ തൻ
മൃഗങ്ങൾ വിളിക്കുകിൽ
പെരുമാളിവൻ നേരാം
വാക്കിനും വടക്കിനും:
ഇവന്നു പ്രിയമേറ്റം
കലികാലത്തിൻ തോറ്റം.
ഇവനെക്കൂടിസ്സ്വീകരിക്കുക, നീർ താണാലും
വരളാതിന്നും കടൽ തേടുന്ന നിളാനദീ!
പുരങ്ങൾ നിന്നിൽ വിഷം
തുപ്പുന്നു; പരണന്റെ
ചുരപ്പുന്നയും പ്ലാശും
പയ്നിയും തളരുന്നു.
കുരച്ചുനിൽക്കും മൃത്യു
വളയും ഗ്രാമങ്ങളെ
മയക്കുവെടിവെച്ചു
വീഴ്ത്തുന്നു നായാട്ടുകാർ.
ഏറുന്നു വീണ്ടും നമ്മ-
ളൊഴിച്ച പിശാചുകൾ
കാവിയിൽ, വെളുപ്പി-
ലാത്മാക്കൾക്കു വിലപേശി.
ഓണത്തിലുണരുന്നു
വാമനൻ; വിഷുക്കണി
പാളത്തിലെന്നും വീഴു-
മസ്വസ്ഥയുവരക്തം.
ആതിരാ രാവിൻ രുദ്ര-
കീർത്തനങ്ങൾ തൻ തൂക്കി-
ലാടുന്ന പൊന്നുണ്ണിക്കു
ദംഷ്ട്രയും നെറ്റിക്കണ്ണും.
പാരുഷ്യം പെരുകുന്നു
വാക്കിലും മനസ്സിലും.
മാതുലാ, പൊറുത്താലും-
തീർന്നു മാമ്പഴക്കാലം.
മിടിപ്പു താഴുന്നതെൻ
ഭാഷതൻ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയ-
തെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു
നീതി തൻ മിഴിയല്ലോ
തഴുതിട്ടതോ, സ്നേഹ-
നീലമാം കലവറ.
ചിതയിൽപ്പൊട്ടുന്നതെൻ
നാടിന്റെ നട്ടെല്ലല്ലോ,
മണലിലെരിഞ്ഞമ-
രുന്നതോ മലർകാലം.
താഴുന്നു വെയിൽ, തണു-
പ്പേറുന്നൂ; ഒടുക്കത്തെ
മാവിൽ കൂടണയു-
മൊറ്റക്കിളി ചിലയ്ക്കുന്നു:
ʻപാവമീ നാടിൻ സ്വർണക്കിണ്ണമായിരുന്നിവൻ:
ദാ, നോക്കു വാനിൽ: പൂർണചന്ദ്രനായവൻ വീണ്ടും.ʼ
|author = [[[[സച്ചിദാനന്ദൻ]]]]
|source = '''(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം''')
}}
== കവിതാസാരം ==
|