"ഇവനെക്കൂടി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
== കവിത ==
'''(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം''')
 
<nowiki>{{Quote box</nowiki>
 
{{Quote box
|quote =
 
ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
 
മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ!
 
ഇവനായുയർത്തുക
 
തുമ്പിക്കൈ പഞ്ചാരിക്കു
 
ചെവിയാട്ടിടുമാലിൻ-
 
ചോട്ടിലെപ്പൂരക്കാറ്റേ!
 
മൂടുക തിരുവില്വാ-
 
മലയിൽ പുനർജനി
 
നൂണെത്തും നിലാവിനാ-
 
ലീ ജഡം ധനുരാവേ!
 
കുനിയൂ സ്വപ്നാസ്വസ്ഥ-
 
മീ നെറ്റി ചുംബിക്കുവാൻ
 
നിളയേയുമയായ
 
ദേവതാത്മാവാം സഹ്യൻ!
 
ഇവനേ ഞങ്ങൾക്കോണ-
 
പ്പാട്ടിനു ചോടായ്, കന്നി-
 
വയലിൽ നെല്ലിൻ പാലായ്,
 
വീര്യമായ് തെക്കൻ പാട്ടിൽ,
 
ഇവനേ നിറച്ചു തേൻ
 
പാതിരാപ്പൂവിൽ, കാക്ക-
 
ച്ചിറകിൽ സൂര്യോത്സവം,
 
ശൈശവമിളനീരിൽ,
 
അറിവിൽ പച്ച, കൈത-
 
പ്പൂവിലാതിരാച്ചന്ദ്രൻ,
 
മുറിവിൽ മൂർച്ച, മുള-
 
ങ്കാടിന്നു കുറുങ്കുഴൽ.
 
ഇവനെക്കൂടിസ്സ്വീകരിക്കുക കപിലർതൻ
 
മരുതുമിലഞ്ഞിയും നനച്ചൊരെൻ തായ്‌നദീ!
 
ഒരുനാൾ പിതാവിൻ തോൾ
 
വിട്ടിറങ്ങി നീ, നീല-
 
ക്കുറിഞ്ഞിക്കാടിൻ മിന്നൽ-
 
പ്പിണർപോലുറവയായ്
 
മഞ്ഞിന്റെ പടവുക-
 
ളിറങ്ങീ ചിലമ്പൊലി,
 
പുള്ളുവക്കുടം കാട്ടിൽ,
 
ചുരത്തിൽ പാണത്തുടി.
 
പ്രായമായ് കരിമ്പന-
 
നടുവിൽ തീണ്ടാനാഴി
 
സീതപോൽ വിറയ്ക്കുന്ന
 
മലവാരത്തിൽ; നീറി
 
നീ വിജനതകളിൽ
 
ദമയന്തിതൻ കീറ-
 
ച്ചേലയിൽ, സാനുക്കളി-
 
ലലഞ്ഞു പൊരുൾ തേടി.
 
പൂതത്തെ മുലപ്പാലാൽ
 
വെന്നു, പാതിരാകളിൽ
 
നൂണു നീ നരകത്തിൻ
 
പാലങ്ങൾ നരിച്ചീർപോൽ.
 
അപ്പോഴാണിവനെത്തീ-
 
യെട്ടുകെട്ടുകൾ കത്തും
 
പട്ടട വെണ്ണീറിൽ തൻ
 
നെല്ലിക്കു നീർ കോരുവാൻ.
 
ആചമിച്ചുതന്നുള്ള-
 
ങ്കൈയിൻ നിൻ തീരക്കണ്ണീർ-
 
പ്പാടം: തൻ തടവറ
 
ക്കിണ്ണത്തിലിന്നിൻ കാള-
 
കൂടമുണ്ടിവൻ നാളെ-
 
ക്കുഞ്ഞുങ്ങൾക്കമൃതാകാൻ,
 
വീടൊഴിഞ്ഞവരുടെ
 
വേവിന്നാൽത്തണലാകാൻ.
 
ഇവനെക്കൂടിസ്സ്വീകരിക്കുക, യാറാട്ടിന്നു
 
വരവായിവൻ, നിരാഭരണൻ, നാദാകാരൻ.
 
ഇവന്നു കൊടി പനി-
 
നീർ മുള്ളിൽ പടർന്നേറു-
 
മൊരു കയ്പവല്ലരി,
 
വാഹനം കടൽക്കാക്ക,
 
പുലി നേർക്കുമ്പോളോണ-
 
വില്ലാണു ദിവ്യായുധം
 
കുരുത്തോലയും കൊടി-
 
ത്തൂവ്വയും തിരുവാട,
 
കനലാഴിയിൽ നൃത്തം,
 
വചനമപ്പം, കുരു-
 
മുളകാൽ നിറമാല,
 
പൂജിക്കാൻ കുറവന്മാർ,
 
മലയ്ക്കു മകൻ, വിളി-
 
പ്പുറത്തു മുറിവേറ്റ
 
വനങ്ങൾ, മനങ്ങൾ തൻ
 
മൃഗങ്ങൾ വിളിക്കുകിൽ
 
പെരുമാളിവൻ നേരാം
 
വാക്കിനും വടക്കിനും:
 
ഇവന്നു പ്രിയമേറ്റം
 
കലികാലത്തിൻ തോറ്റം.
 
ഇവനെക്കൂടിസ്സ്വീകരിക്കുക, നീർ താണാലും
 
വരളാതിന്നും കടൽ തേടുന്ന നിളാനദീ!
 
പുരങ്ങൾ നിന്നിൽ വിഷം
 
തുപ്പുന്നു; പരണന്റെ
 
ചുരപ്പുന്നയും പ്ലാശും
 
പയ്നിയും തളരുന്നു.
 
കുരച്ചുനിൽക്കും മൃത്യു
 
വളയും ഗ്രാമങ്ങളെ
 
മയക്കുവെടിവെച്ചു
 
വീഴ്ത്തുന്നു നായാട്ടുകാർ.
 
ഏറുന്നു വീണ്ടും നമ്മ-
 
ളൊഴിച്ച പിശാചുകൾ
 
കാവിയിൽ, വെളുപ്പി-
 
ലാത്മാക്കൾക്കു വിലപേശി.
 
ഓണത്തിലുണരുന്നു
 
വാമനൻ; വിഷുക്കണി
 
പാളത്തിലെന്നും വീഴു-
 
മസ്വസ്ഥയുവരക്തം.
 
ആതിരാ രാവിൻ രുദ്ര-
 
കീർത്തനങ്ങൾ തൻ തൂക്കി-
 
ലാടുന്ന പൊന്നുണ്ണിക്കു
 
ദംഷ്ട്രയും നെറ്റിക്കണ്ണും.
 
പാരുഷ്യം പെരുകുന്നു
 
വാക്കിലും മനസ്സിലും.
 
മാതുലാ, പൊറുത്താലും-
 
തീർന്നു മാമ്പഴക്കാലം.
 
മിടിപ്പു താഴുന്നതെൻ
 
ഭാഷതൻ നെഞ്ചിന്നല്ലോ
 
ഇറക്കിക്കിടത്തിയ-
 
തെന്റെ യൗവനമല്ലോ
 
തിരുമ്മിയടച്ചതു
 
നീതി തൻ മിഴിയല്ലോ
 
തഴുതിട്ടതോ, സ്നേഹ-
 
നീലമാം കലവറ.
 
ചിതയിൽപ്പൊട്ടുന്നതെൻ
 
നാടിന്റെ നട്ടെല്ലല്ലോ,
 
മണലിലെരിഞ്ഞമ-
 
രുന്നതോ മലർകാലം.
 
താഴുന്നു വെയിൽ, തണു-
 
പ്പേറുന്നൂ; ഒടുക്കത്തെ
 
മാവിൽ കൂടണയു-
 
മൊറ്റക്കിളി ചിലയ്ക്കുന്നു:
 
ʻപാവമീ നാടിൻ സ്വർണക്കിണ്ണമായിരുന്നിവൻ:
 
ദാ, നോക്കു വാനിൽ: പൂർണചന്ദ്രനായവൻ വീണ്ടും.ʼ
 
|author = [[[[സച്ചിദാനന്ദൻ]]]]
 
|source = '''(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം''')
}}
 
<nowiki>}}</nowiki>
 
== കവിതാസാരം ==
"https://ml.wikipedia.org/wiki/ഇവനെക്കൂടി_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്