"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== ജനനം, ബാല്യം, വിവാഹം ==
ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരിയുടെയും പുത്രനായി 19 ഫെബ്രുവരി 1845(കൊല്ലവർഷം 1020 കുംഭം 10 -ന് ജനിച്ചു ) -ൽ പൂയം നക്ഷത്രത്തിൽ ജാതനായി.അദ്ദേഹത്തിന്റെ മൂലകുടുംബം പരപ്പനാട്ടു രാജകുടുംബമാണ് {{തെളിവ്}}.1788-ൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച് നഗരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കുകയും ഹിന്ദുക്കളെ ബലമായി മഹമ്മദ് മതത്തിൽ ചേർക്കുകയും ചെയ്തപ്പോൾ പരപ്പനാട് രാജകുടുംബം തിരുവിതാംകൂറിലേക്ക് പാലായനം ചെയ്യുകയും '''കാർത്തികതിരുനാൾ''' മഹാരാജാവിന്റെ ആശ്രയത്വത്തിൽ ചങ്ങാനാശേരി നീരാഴി കൊട്ടാരത്തിൽ താമസമാവുകയും ചെയ്തു .പരപ്പനാടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തെ തമ്പുരാട്ടിയുടെ മകനായ രാജരാജ വർമ തമ്പുരാൻ വഞ്ചി കുടുംബത്തിലെ(തിരുവിതാം കൂർതിരുവിതാംകൂർ രാജകുടുംബത്തിലേക്ക് മാവേലിക്കരയിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ മൂത്തവരായ റാണി ലക്ഷ്മീഭായി) ലക്ഷ്മിഭായി തിരുമനസ്സിനെ വിവാഹം കഴിച്ചു .അതുമൂലമാണ് കേരള വർമ്മകേരളവർമ്മ"വലിയ കോയിതമ്പുരാൻ" ആയത്. തുടർന്ന് ചങ്ങനാശ്ശേരിയിലെ കൊട്ടാരം '''ലക്ഷ്മീപുരത്തു കൊട്ടാരം''' എന്ന പേരിൽ അറിയപ്പെട്ടു.
 
സ്വാതി തിരുനാൾ മഹാരജാവിന്റെ പിതാവായ [[രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ]] കേരളവർമ്മ വലിയകോയി തമ്പുരാന്റെ അമ്മയുടെ അമ്മാവനായിരുന്നു.പഠനത്തിലും വിനോദത്തിലും ഒരുപോലെ മികവു കാണിച്ചിരുന്ന തമ്പുരാൻ നാടകങ്ങൾ കാവ്യങ്ങൾ ചമ്പുക്കൾ സിദ്ധാന്ദകൗമുദി ചിത്രമീമാംസ തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവ പരിശീലിച്ചു .മാവേലിക്കര കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ ആറ്റിങ്ങൽ മൂത്തതമ്പുരാട്ടി തമ്പുരാട്ടിയായിത്തീർന്ന ലക്ഷ്മിഭായി തമ്പുരാട്ടിയെ [[ഭരണി തിരുനാൾ ലക്ഷ്മി ബായി|ഭരണി തിരുനാളിനെ]] തമ്പുരാട്ടിയെ 1859-ൽ 14-ആം വയസ്സിൽ തമ്പുരാൻ വിവാഹം കഴിച്ചു.വിവാഹാനന്തരം തമ്പുരാന്റെ വിദ്യാഭ്യാസം കൂടുതൽ പുരോഗതി പ്രാപിച്ചു .കൊട്ടാരത്തിൽ എത്തിച്ചേരുന്ന പണ്ഡിത വരേണ്യരുമായി കൂടുതൽ ഇടപഴുകാൻ അവസരം ലഭിച്ചപ്പോൾ ഉപരിപഠനത്തിൽ തമ്പുരാന് താൽപര്യം വർദ്ധിച്ചു വേദാന്തം തർക്കശാസത്രം വ്യാകരണം തുടങ്ങിയവയിൽ അഗ്രഗണ്യനായി. '[[ഡോക്ടർ വെയറിങ്ങിന്റെ]]' ശിക്ഷണത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി .
 
ഇവർക്ക് മക്കളുണ്ടായിരുന്നില്ല.സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.<ref name="mathrubhumi-ക">{{cite news|title=മയിലിനെ കണ്ടൊരിക്കൽ|url=http://www.mathrubhumi.com/online/malayalam/news/story/3149813/2014-09-21/kerala|accessdate=21 സെപ്റ്റംബർ 2014|newspaper=മാതൃഭൂമി|date=21 സെപ്റ്റംബർ 2014|author=വേണു ആലപ്പുഴ|archiveurl=http://web.archive.org/web/20140921075251/http://www.mathrubhumi.com/online/malayalam/news/story/3149813/2014-09-21/kerala|archivedate=http://web.archive.org/web/20140921075251/http://www.mathrubhumi.com/online/malayalam/news/story/3149813/2014-09-21/kerala|language=മലയാളം|format=പത്രലേഖനം}}</ref> ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാനായില്ല. കേരളവർമ്മയിൽ നിന്നും വിവാഹമോചനം നേടാനും വേറെ വിവാഹത്തിനും മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു.കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വത്ര ജീവിതം നയിക്കേണ്ടി വന്നു. ആ അവസരത്തിലാണ് [[മയൂര സന്ദേശം|മയൂര സന്ദേശമെന്ന]] മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്.അനന്തപുരത്തെ കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് മയൂര സന്ദേശമെന്ന കാവ്യം ഒരുക്കാൻ പ്രേരണയായി. (അദ്ദേഹത്തെ പാർപ്പിച്ചിരുന്ന അനന്തപുരത്തെ ഡാണവ്(ജയിൽ)ൻറെ പഠിപ്പുര നിന്ന പ്രദേശം ഡാണാപ്പടി എന്നറിയപ്പെടുന്നു). കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു.
വരി 48:
== മരണം==
 
1914 സെപ്തംബറിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്നു് വൈക്കത്തപ്പനെ തൊഴാനായി ഭാഗിനേയനും വത്സലശിഷ്യനുമായ [[എ.ആർ. രാജരാജവർമ്മ|കേരളപാണിനി]] എ.ആർ. രാജരാജവർമ്മയോടൊപ്പം]] കാറിൽ പുറപ്പെട്ടു. 18-ആം തീയതി ഹരിപ്പാട്ട് കൊട്ടാരത്തിലെത്തി അവിടെ രണ്ടുദിവസം തങ്ങി ബന്ധുജനങ്ങളെയെല്ലാം കണ്ടു. സെപ്തംബർ 20നു് കുടുംബാംഗങ്ങളോടൊപ്പമിരുന്നു് ഭക്ഷണം കഴിച്ചതിനുശേഷം തിരിച്ച് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. കായംകുളത്തിനടുത്തുവെച്ച് കാർ ഒരു അപകടത്തിൽ പെട്ടു. അതിനെത്തുടർന്നു് സെപ്തംബർ 22നു് മരുമകന്റെ കൈകളിൽ കിടന്നുതന്നെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
 
ആധുനികമലയാളസാഹിത്യത്തിന്റെ പ്രവേശഗോപുരമായി അഞ്ചുദശകത്തോളം തിളങ്ങിനിന്ന അദ്ദേഹത്തിന്റെ മൃതദേഹം സമസ്തബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്കരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്