"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ആധികാരികത}} {{വൃത്തിയാക്കേണ്ടവ}} {{POV}}
വരി 29:
 
=== പെരുമാറ്റ രീതി ===
ഒരാൾക്ക് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക സാധ്യമല്ല. മക്കളുടെ കാര്യത്തിൽപോലും തുല്യമായ സ്നേഹം പ്രായോഗികമല്ല. സ്നേഹവും വൈകാരിക ബന്ധവും മനുഷ്യനിയന്ത്രണങ്ങൾക്കതീതമായ{{തെളിവ്}} മനസ്സിന്റെ അവസ്ഥയാണ്. അതിനാൽ 'നീതി പാലിക്കുക' എന്നതിന്റെ വിവക്ഷ പെരുമാറ്റ രീതിയാണ്. വിശുദ്ധ ഖുർആൻ പറയുന്നു: 'ഭാര്യമാർക്കിടയിൽ തുല്യനീതി പുലർത്താൻ എത്രതന്നെ ആഗ്രഹിച്ചാലും നിങ്ങൾക്ക് സാധ്യമല്ല. അതിനാൽ നിങ്ങൾ ഒരു വശത്തേക്ക് പൂർണമായി ചാഞ്ഞുകൊണ്ട് മറ്റവളെ നിസ്സഹായാവസ്ഥയിൽ വിട്ടേക്കരുത്' (4:130). പെരുമാറ്റ നീതി പുലർത്താത്തവരെ പ്രവാചകൻ(സ) കഠിനമായി താക്കീത് ചെയ്യുന്നു: 'രണ്ട് ഭാര്യമാരുള്ളയാൾ ഒരുവളിലേക്ക് കൂടുതലായി ചായുന്നുവെങ്കിൽ അന്ത്യനാളിൽ ഒരുവശം വീണോ ചരിഞ്ഞോ വലിച്ചിഴച്ചുകൊണ്ടോ ആയിരിക്കും അയാൾ ദൈവസന്നിധിയിൽ ഹാജരാവുക' (ഹാകിം, ഇബ്നു ഹിബ്ബാൻ). പ്രവാചകൻ തന്റെ ഭാര്യമാരുടെ കാര്യത്തിൽ ഇപ്രകാരം പ്രാർഥിക്കുന്നുണ്ടായിരുന്നു: അല്ലാഹുവേ, സാധ്യമാകുംവിധമുള്ള എന്റെ വിഭജനമാണിത്. നിന്റെ കഴിവിൽപെട്ടതും എനിക്ക് അസാധ്യവുമായതിന്റെ പേരിൽ എന്നെ നീ ശിക്ഷിക്കരുതേ!' (അസ്ഹാബുസ്സുനൻ)
ഇസ്ലാം മൌലികമായി അംഗീകരിച്ചത് ഏക ഭാര്യത്വമാണെന്നും അനിവാര്യമായ അവസ്ഥകളിൽ കണിശമായ നീതിപാലനം സാധ്യമാകുന്നവർക്ക് മാത്രം അനുവദിക്കപ്പെട്ട ഇളവാണ് ബഹുഭാര്യത്വമെന്നും ഉപര്യുക്ത വചനങ്ങളിൽനിന്നും മനസ്സിലാക്കാം.
 
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്