നാനാജാതി മതസ്ഥർ അനുഗ്രഹം തേടാനെത്തുന്ന ബീവിയുടെ 'ജാറം' ത്തിലെത്തുന്ന പത്ര പ്രവർത്തകന്റെ മുൻപിൽ സൂഫി ബീവിയുടെ കഥ പറയുന്നു.
മേലെപുല്ലാര തറവാട്ടിലെ അനന്തരവകാശിയായി കാർത്ത്യായനി എന്ന കാർത്തി ജനിക്കുന്നു. പണ്ഡിതനും, ദേവി ഉപാസകനുമായ ശങ്കു മേനോൻ (തമ്പി ആന്റണി) തന്റെ അനന്തിരവളുടെഅനന്തരവളുടെ അസാമാന്യ ജാതകം ഗണിച്ചെടുക്കുന്നു, യൌവ്വനയുക്തയായിത്തീർന്ന അവൾ തന്റെ തറവാട്ടിൽ നാളികേര കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുകയും ചെയ്യുന്നു. മാമൂട്ടിയുടെ വീട്ടിലെത്തുന്ന കാർത്തി ,സുഹ്റാ എന്ന നാമവും മുസ്ലീം വിശ്വാസവും സ്വീകരിക്കുന്നു, എന്നാൽ വീട്ടുവളപ്പിൽ നിന്നും കിട്ടുന്ന ദേവീ വിഗ്രഹം അവളിൽ ഗതകാല സ്മരണകളുണർത്തുകയും, മാമൂട്ടിയുടെ അനുവാദത്തോടെ വീട്ടുവളപ്പിൽ ക്ഷേത്രം പണിത് ദേവിയെ ആരാധിക്കുകയും ചെയ്യുന്നു, സ്ത്രൈണതയുടെ ശക്തിമത് രൂപമായി മാറുന്ന കാർത്തിയുമായി ശയിക്കാൻ മാമൂട്ടി അശക്തനാവുകയും, കുടുംബത്തിൽ തന്നെയുള്ള അമീർ എന്ന യുവാവുമായി സ്വവർഗ്ഗ ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു, മതമൌലിക വാദികൾ മാമൂട്ടിയെ വധിക്കുന്നു, ഇതേ സമയം തന്നെ കാർത്തി അമീറുമൊത്ത് കടലിൽ മറയുന്നു. മാമൂട്ടിയുടെ കൊലയാളികൾ കയറിയ വള്ളവും കാർത്തിയുടെ ശാപഫലമായി മറിയുന്നു.ഒടുവിൽ കാർത്തി ബീവിയായി അവരോധിക്കപ്പെടുന്നു.