ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ഥമായവ്യത്യസ്തമായ ചടങ്ങുകളോടെ ദനഹാ ആഘോഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവരും വളരെ വിപുലമായ രീതിയിൽ ദനഹാ (എപ്പിഫനി) ആചരിച്ചിരുന്നു. ജനുവരി 6-ന് തലേരാത്രിയിൽ കേരളത്തിൽ ചിലയിടങ്ങളിൽ വീട്ടുമുറ്റത്ത് വാഴപ്പിണ്ടികൾ കുഴിച്ചുവെച്ച് അവയിൽ ഈർക്കിലുകൾ കുത്തിവച്ച് ദീപങ്ങൾ തെളിയിക്കുകയും അതിനു ചുറ്റും എൽപ്പയ്യ (ദൈവം പ്രകാശമാകുന്നു) എന്ന് പറഞ്ഞ് പ്രദക്ഷിണം വെച്ചിരുന്ന ആചാരത്തിൽ നിന്നാണ് ഈ പെരുന്നാളിന് 'പിണ്ടിപെരുന്നാൾ' അല്ലെങ്കിൽ 'പിണ്ടികുത്തിപെരുന്നാൾ' എന്ന പേരുണ്ടായത്. തെക്കൻ കേരളത്തിലെ പൂർവ്വികക്രിസ്ത്യാനികൾ യേശുവിന്റെ ജ്ഞാനസ്നാനം അനുസ്മരിച്ച് അന്നേദിവസം പുലർച്ചെ എഴുന്നേറ്റു അടുത്തുള്ള കുളത്തിലോ നദിയിലോ പോയി ആചാരക്കുളി നടത്തുന്ന പ്രാദേശികരീതിയിൽ നിന്നാണ് 'രാക്കുളിപ്പെരുന്നാൾ' എന്ന പേരുണ്ടായത്. ഈ പതിവുകളിൽ ചിലവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.