"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
{{Cquote|തുടർന്ന് ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന്, അവനെ പരീക്ഷിക്കുവാൻ ചോദിച്ചു. "ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം." അവൻ അവനോട്, "ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു, നീ എങ്ങനെ വായിക്കുന്നു" എന്നു ചോദിച്ചതിന്നു അവൻ, "നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം എന്നും അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും എഴുതിയിരിക്കുന്നു" എന്ന് ഉത്തരം പറഞ്ഞു. അവൻ അവനോട്, "നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ തന്നെ ചെയ്യുക. എന്നാൽ നീ ജീവിക്കും" എന്നു പറഞ്ഞു. അവൻ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ച് യേശുവിനോട് "ആരാണ് എന്റെ അയൽക്കാരൻ" എന്നു ചോദിച്ചു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു:
 
 
"ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെറീക്കോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു. അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടു പോയി. ആ വഴി യദൃച്ഛയാ ഒരു പുരോഹിതൻ വന്നെങ്കിലും അവനെ കണ്ടിട്ടു മാറി കടന്നു പോയി. അങ്ങനെ തന്നെ ഒരു ലേവായനും ആ സ്ഥലത്ത് എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു. എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തിട്ട് "ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്ന് അവനോടു പറഞ്ഞു."
"https://ml.wikipedia.org/wiki/നല്ല_ശമരിയാക്കാരന്റെ_ഉപമ" എന്ന താളിൽനിന്ന് ശേഖരിച്ചത്