"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 33:
==കഥാസംഗ്രഹം==
ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന വാര്യർ വക്കീൽ എന്ന കഥാപാത്രത്തിൻറെ ഗുമസ്തനാണ് അജയൻ (ദിലീപ്). പാരമ്പര്യമായി കിട്ടിയതാണ് അജയന് ഈ വക്കീൽഗുമസ്തപ്പണി. അജയന്റെ അച്ഛനായിരുന്നു ഗുമസ്തൻ വാര്യർ. വാര്യർ വക്കീൽ പിന്നെ അത് മകനെ ഏൽപിച്ചു. മട്ടാഞ്ചേരിയിലെ ഒരു തെരുവിലാണ് അജയന്റെ താമസം. അതും വാര്യർ വക്കീൽ ഏർപ്പാടാക്കി കൊടുത്തതാണ്. അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം. വ്യത്യസ്തമതവിഭാഗങ്ങളിൽ നിന്നും വിവാഹിതരായതാണ് അജയനും സഫിയയും. അതിനാൽ ഇവർക്ക് ബന്ധുക്കളിൽ നിന്നുള്ള സംരക്ഷണം നഷ്ടപ്പെടുന്നു. ചികിത്സിച്ചു ഭേദമാക്കാനാവാത്തതും പതിയെ കാഴ്ച്ച നഷ്ടപ്പെടുന്നതുമായ ഒരു നേത്രരോഗത്തിന്റെ പിടിയിലുമാണ് അജയൻ.
സഫിയ (പ്രിയങ്ക) ആണ് അജയന്റെ ഭാര്യ, അഞ്ചു വയസുകാരൻ ദീപു (മാസ്റ്റർ സിദ്ധാർത്) മകനും. ജീവനുതുല്യം അവർ മകനെ സ്‌നേഹിച്ചു. രണ്ടാമതൊരാൾ തങ്ങളുടെ സ്‌നേഹം പങ്കിടാതിരിക്കാനായി മറ്റൊരു കുട്ടിക്കുള്ള വാതിൽപോലും കൊട്ടിയടച്ചു. അതിനായി ഗർഭം അലസിപ്പിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു അജയന്റെ കുടുംബം. ദീപുവിനെ ഒരു ഹൈക്കോടതി ജഡ്ജിയാക്കണമെന്നായിരുന്നു അജയന്റെ ആഗ്രഹം. ഒരു പ്രശ്‌നവുമില്ലാതെ മമ്പോട്ടു പോയിക്കൊണ്ടിരുന്ന ആ കുടുംബത്തിന് ദീപുവിന്റെ തിരോധാനം എന്ന ദുരന്തത്തെ നേരിടേണ്ടിവരുന്നു.
ദീപുവിനെ തൃശൂർ മൃഗശാല കാണിക്കുവാനായി കൊണ്ടുപോയി തിരിച്ചു വരുന്ന വേളയിലുണ്ടാകുന്ന ബോംബ് സ്ഫോടനവേളയിലെ ജനപ്രവാഹത്തിൽ അജയന് ദീപുവിനെ നഷ്ടപ്പെടുന്നു.
പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ച് അജയനും ഭാര്യയും വാര്യരും സ്റ്റേഷനിലെത്തിയെകിലും കിട്ടിയത് തന്റെ മകനല്ലെന്നു തിരിച്ചറിയുന്നു. എന്നാൽ അല്പസമയത്തോളം മാനസികവിഭ്രാന്തിയാൽ അത് തന്റെ മകനാണെന്നു അജയൻ തെറ്റിദ്ധരിക്കുന്നു. വിഭ്രാന്തിയിൽ നിന്നും മോചിതനായ അജയൻ അവനെ തന്റെ മകനായി സ്വീകരിക്കാൻ തയ്യാറാണെന്നു പോലിസിനെ അറിയിക്കുന്നു. എന്നാൽ അതു പൂർത്തിയാക്കാനുള്ള നിയമനടപടികൾ ദുർഗ്ഗരമാണന്നു പോലീസ് അജയനെ അറിയിച്ചു. പിന്നെ അടുത്ത ദിവസം തന്നെ അതേ കുട്ടിയെ വഴിവക്കിൽ വച്ചു കാണുകയും അജയൻ കുട്ടിയെ വാരിപ്പുണരുകയും ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
==അഭിനേതാക്കൾ==
|