തുമ്പി തുള്ളൽ

കേരളീയ വിനോദം

ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.

വിക്കിചൊല്ലുകളിലെ തുമ്പിതുള്ളൽപ്പാട്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലം‌വെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.

"പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ" തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.

കളിക്കുന്ന രീതി തിരുത്തുക

കളത്തിന്റെ നടുക്ക്‌ ഒരു പെൺ‌കുട്ടി പൂക്കുലയും‌ പിടിച്ചു നിൽ‌ക്കും. ചുറ്റും‌ നിൽ‌ക്കുന്നവർ‌ പാട്ടുപാടുകയും‌ ആർ‌പ്പും‌ കുരവയുമായി തുമ്പിയെ തുള്ളിക്കാൻ‌ശ്രമിക്കുകയും‌ ചെയ്യുന്നു.

ഒന്നാം‌ തുമ്പിയുമവർ‌പെറ്റ മക്കളും
പോയി നടപ്പറ തുമ്പിതുള്ളാൻ‌
തുമ്പിയിരുമ്പല്ല - ചെമ്പല്ല - ഓടല്ല
തുമ്പിത്തുടർ‌മാലാ - പൊൻ‌മാല
രണ്ടാം‌ തുമ്പിയും ... മൂന്നാം‌ തുമ്പിയും... ഇങ്ങനെ പത്തുവരെ ആവർത്തിച്ചു പാടുമ്പോൾ‌ തുമ്പി ഉറഞ്ഞുതുള്ളൂം.


"https://ml.wikipedia.org/w/index.php?title=തുമ്പി_തുള്ളൽ&oldid=3526797" എന്ന താളിൽനിന്ന് ശേഖരിച്ചത്