തിയാട്ടുണ്ണി

(തീയാട്ടുണ്ണികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു അമ്പലവാസി ജാതിയാണ് തിയാട്ടുണ്ണി. ബ്രാഹ്മണർക്കും ശൂദ്രർക്കുമിടയിലുള്ള ഒരു ജാതിയാണിത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളാണ് ഇവർ പരമ്പരാഗതമായി നിർവഹിച്ചിരുന്നത്. ക്ഷേത്രങ്ങളിലെ മാലകെട്ട്, തറ വൃത്തിയാക്കൽ, വിറക് ശേഖരണം, എഴുന്നള്ളത്തിന് വിഗ്രഹം ചുമക്കൽ തുടങ്ങി ഓരോ തൊഴിലും ചെയ്യുന്നവർ ഓരോ ജാതിയായി അറിയപ്പെട്ടിരുന്നു.മദ്ധ്യഉത്തരകേരളത്തിൽ പുഷ്പകബ്രാഹ്മണർ നമ്പീശൻ എന്നും തിയാട്ട് നമ്പ്യാർ എന്നും അറിയപ്പെട്ടിരുന്നു. ജാതിമാത്രനമ്പ്യാർക്കിടയിൽ 4 ഉപജാതികളുണ്ട്. പുഷ്പകൻ നമ്പ്യാർ/നമ്പീശൻ, തിയാട്ടുണ്ണി അഥവാ തിയാട്ട്നമ്പ്യാർ, ചാക്യാർനമ്പ്യാർ, ചെങ്ങഴി നമ്പ്യാർ എന്നിവയാണ് എന്നാൽ ചെങ്ങഴി നമ്പ്യാർക്ക് ചെങ്ങഴിനാട് നാടുവാഴി(യാഗാധികാരി ) എന്നീ പദവി ഉണ്ടായിരുന്നതിനാൽ ക്ഷേത്രത്തിൽ അമ്പലവാസികളെപ്പോലെ പ്രവർത്തികൾ ഒന്നും തന്നെ ഇല്ല. ഇവരുടെ ആചാരങ്ങൾ ബ്രഹ്മക്ഷത്രിയ (വാൾനമ്പി, നമ്പിടി, നമ്പ്യാതിരി) സമുദായാചാരങ്ങളുമായി ചില സാമാനതകൾ ഉണ്ട് .

അമ്പലവാസികളെ പൂണൂൽ ധരിക്കുന്നവരെന്നും ധരിക്കാത്തവരെന്നും രണ്ടായി തിരിക്കാം. അടികൾ, ചാക്യാർ, നമ്പീശൻ, പുഷ്പകൻ,നമ്പി,നമ്പിടി, പൂപ്പള്ളി എന്നീ വിഭാഗക്കാരാണ് പൂണൂൽ ധരിക്കുന്നവർ.ഇവർ വർണ്ണവ്യവസ്ഥയിൽ ജാതിമാത്രർ[പതിത്വം/ഭ്രഷ്ട് ഭവിച്ച ബ്രാഹ്മണർ ആണ്.മൂത്തത് ബ്രാഹ്മണരിലെ പതിതർ ആണ്.ഒരുകാലത്ത് നമ്പൂതിരിമാരായിരുന്നവരും ഭ്രഷ്ട്,പതിത്വം,ശാപം,പാപം ഇവ മൂലം വേദംനഷ്ടപ്പെട്ട് സമാപർത്തനം ഒഴികെയുള്ള ക്രിയകൾ അനുഷ്ടിക്കുന്ന ഇവർ പുഷ്പകബ്രാഹ്മണർ മദ്ധ്യമബ്രാഹ്മണർ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നു. പിഷാരടി, വാര്യർ, പൊതുവാൾ തുടങ്ങിയ വിഭാഗക്കാർ പൂണൂൽ ധരിക്കാത്തവരും അന്തരാളജാതിക്കാരുമാണ്.ബ്രാഹ്മണ സംഹിതയിൽ ആഭിജാതശൂദ്രർക്കൊപ്പമായിരുന്നു ഇവരും. പൂണൂൽ ധരിക്കുന്നവർ 108ഗായത്രി ജപിക്കുകയും ഉപനയനം നടത്തുകയും ചെയ്യാറുണ്ട്.

തീയാട്ട് എന്ന പാരമ്പര്യത്തൊഴിലിൽ നിന്നാവാം തിയാട്ടുണ്ണി എന്ന ജാതി ആവിർഭവിച്ചത്. ഗ്രാമങ്ങളിൽ മസൂരിബാധയുണ്ടാകുമ്പോൾ ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. മസൂരിപ്പിശാചിന്റെ കോപം ശമിപ്പിക്കാൻ ഇവർക്കു ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു. മസൂരിബാധയുണ്ടാകുമ്പോൾ കുടുംബാംഗങ്ങൾ രോഗിയെ തിയാട്ടുണ്ണിയെ ഏല്പ്പിച്ച് വീട് ഒഴിഞ്ഞുപോവുകയായിരുന്നു പതിവ്. പകർച്ചവ്യാധിയിൽനിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനുവേണ്ടി ഇവർ ക്ഷേത്രങ്ങളിൽ ചില അനുഷ്ഠാനങ്ങൾ നടത്തിയിരുന്നു.

പരമ്പരാഗത വിശ്വാസങ്ങൾ തിരുത്തുക

ഗ്രാമങ്ങളിൽ മസൂരിബാധയുണ്ടാകുമ്പോൾ ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. മസൂരിപ്പിശാചിന്റെ കോപം ശമിപ്പിക്കാൻ ഇവർക്കു ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു. മസൂരിബാധയുണ്ടാകുമ്പോൾ കുടുംബാംഗങ്ങൾ രോഗിയെ തിയാട്ടുണ്ണിയെ ഏല്പ്പിച്ച് വീട് ഒഴിഞ്ഞുപോവുകയായിരുന്നു പതിവ്. പകർച്ചവ്യാധിയിൽനിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനുവേണ്ടി ഇവർ ക്ഷേത്രങ്ങളിൽ ചില അനുഷ്ഠാനങ്ങൾ നടത്തിയിരുന്നു.

ആചാരങ്ങൾ തിരുത്തുക

മൂത്തപൂത്രൻ മാത്രമേ സ്വജാതിവിവാഹമായ വേളി കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവർ അനുലോമവിവാഹമായ നായർ സ്ത്രീകളുമായുള്ള സംബന്ധത്തിലേർപ്പെടുകയായിരുന്നു പതിവ്. ഇവരുടെ ജനന-മരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. പിതൃദായക്രമം പിന്തുടർന്ന തിയാട്ടുണ്ണികൾ വിവാഹമോചനം അനുവദിച്ചിരുന്നു.എന്നാൽ ജാതിമാത്രരിൽ മാതൃദായം/മരുമക്കത്തായികളും മക്കത്തായികളും മിശ്രദായക്രമക്കാരും ഉണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിയാട്ടുണ്ണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിയാട്ടുണ്ണി&oldid=3961764" എന്ന താളിൽനിന്ന് ശേഖരിച്ചത്