ആർ.എം.പി. പ്രവർത്തകയും പതിനഞ്ചാം കേരളനിയമസഭയിലെ പ്രതിനിധിയുമാണ് കെ.കെ. രമ. വടകര മണ്ഡലത്തിൽ നിന്നും ആർ.എം.പി. പ്രതിനിധിയായാണ് കെ.കെ. രമ കേരളനിയമസഭയിൽ അംഗമായത്. ടി.പി. ചന്ദ്രശേഖരനായിരുന്നു ഭർത്താവ്.

കെ.കെ. രമ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 3 2021
മുൻഗാമിസി.കെ. നാണു
മണ്ഡലംവടകര
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിആർ.എം.പി.
പങ്കാളിടി.പി. ചന്ദ്രശേഖരൻ
കുട്ടികൾഅഭിനന്ദ് ചന്ദ്രശേഖരൻ

ജീവിത രേഖ തിരുത്തുക

കെ.കെ. മാധവന്റെ മകളാണ്.

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച കെ.കെ. രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2012 മെയ് 4-ന് ഭർത്താവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനുശേഷമാണ് കെ.കെ. രമ പൊതുസമൂഹത്തിൽ ചർച്ചയാകുന്നതും പതിയെ ആർ.എം.പി.യുടെ നേതാവായി രാഷ്ട്രീയത്തിൽ സജീവമാകുന്നതും. ഔദ്യോഗികമായി ഒരു ബാങ്ക് ജീവനക്കാരിയുമാണ്.

അധികാരങ്ങൾ തിരുത്തുക

  • എസ്.എഫ്.ഐ.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായിട്ടുണ്ട്. [1]
  • എസ്.എഫ്.ഐ.യുടെ സെന്റ്രൽ കമ്മിറ്റി അംഗമായിട്ടുണ്ട്.

അവലംബം തിരുത്തുക

അക്രമ രാഷ്ട്രീയം: കോൺഗ്രസിന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ല: കെ കെ രമ

"https://ml.wikipedia.org/w/index.php?title=കെ.കെ._രമ&oldid=3629050" എന്ന താളിൽനിന്ന് ശേഖരിച്ചത്