ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ നാലാമൻ സാമൂതിരി രാജാവിന് മുൻപിൽ കീഴടങ്ങുമ്പോൾ കോട്ടയ്ക്കുള്ളിൽ ഇരുന്നൂറോളം മരയ്ക്കാർ കുടുംബാംഗങ്ങളുണ്ടായിരുന്നു. കീഴടങ്ങി നിരായുധനായി നിന്ന കുഞ്ഞാലിയെ പോർച്ചുഗീസ് നാവികതലവൻ ഫുർട്ടാടോ ബലമായി കപ്പലിലേക്ക് പിടിച്ചു കൊണ്ട് പോയി.അതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങൾ ആകെ അങ്കലാപ്പിലായി. മരയ്ക്കാരുടെ നായർ പടയാളികൾ അവരെ ഇരിങ്ങലിനടുത്തുള്ള കുഴിയോടി എന്ന പറമ്പിൽ താമസിപ്പിച്ചു.ഇന്നും ഇരിങ്ങൽ വില്ലേജോഫീസിലെ രേഖകൾ പരിശോധിച്ചാൽ നമുക്കത് കാണാം. സർവ്വേ നമ്പർ 177. (1901 ലെ സെറ്റിൽമെൻ്റ് രേഖകൾ പ്രകാരം)

മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കുകയും മൃതദേഹം വെട്ടിനുറുക്കി കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ കൊണ്ടുപോയിടുകയും തല കണ്ണൂരിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ഇതിനു ശേഷം കോട്ടക്കൽ ഏതാണ്ട് 60 വർഷത്തോളം വിജനമായിരുന്നു. തുടർന്ന് പുതിയ സാമൂതിരി അധികാരമേൽക്കുകയും അദ്ധേഹം മരയ്ക്കാർ കുടുംബത്തിന് മരയ്ക്കാർ സ്ഥാനം തിരികെ നൽകുകയും ചെയ്തു. കുഴിയോടിമരയ്ക്കാർ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.കുഞ്ഞാലി അഞ്ചാമന് സാമൂതിരി സ്ഥാനം നൽകുന്ന രേഖകളിൽ കുഴിയോടിയെ കുറിച്ച് കാണാം.മരയ്ക്കാർ സ്ഥാനം വീണ്ടും കിട്ടിയ ഇവർ കോട്ടക്കലേക്ക് തിരിച്ച് വരികയും വലിയ പീടികയിൽ എന്ന തറവാട് ഉണ്ടാക്കുകയും ചെയ്തു. ഇതാണ് ഇന്ന് നാം കാണുന്ന മരയ്ക്കാർ സ്മാരകം എന്ന പേരിൽ അറിയപ്പെടുന്ന വീട്. ആ കുടുംബത്തിലെ ആശ്രിതൻമാരായി കോട്ടക്കൽ ദേശത്തേക്ക് വന്ന് കുടിയേറിയ പലരെയും നമുക്ക് ഇന്നും കാണാൻ കഴിയും. അത്തരം ചിലയാളുകളാണ് താവഴികളെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തി കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.മരയ്ക്കാർ ചരിത്രത്തെ വികലമാക്കുവാൻ കോട്ടക്കലുള്ള ഏതെങ്കിലും ഒരാൾ പുസ്തകമെഴുതിയാലോ കിംവദന്തികൾ നാടുനീളെ പ്രചരിപ്പിച്ചാലോ സാധിക്കുകയില്ല തന്നെ. കാരണം വ്യക്തമായ ചരിത്ര രേഖകൾ താവഴി കുടുംബത്തിൻ്റെ കൈയ്യിലുണ്ട്.മരയ്ക്കാർമാരുടെ താവഴികൾ ഇന്നും കോട്ടക്കലും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കണ്ണൂരിലും കൊച്ചിയിലും വിവിധ പേരുകളിൽ ജീവിച്ച് പോരുന്നു. മരയ്ക്കാർ അഞ്ചാമനും ആറാമനുമെല്ലാം സാമ്രാജ്യത്വത്തിനെതിരെ പടനയിച്ചതായി നമുക്ക് ചരിത്രത്തിൽ കാണാം.കോട്ടക്കലെ ജുമുഅ മസ്ജിദ് മരയ്ക്കാർമാർപണികഴിപ്പിച്ചതാണ്. അതിൻ്റെ മുതവല്ലിഹ് സ്ഥാനം ഇന്നും മരയ്ക്കാർ കുടുംബത്തിന് അവകാശപ്പെട്ടതാണ്.

ഇരിങ്ങൽ കോട്ടയ്ക്കലുണ്ടായിരുന്ന ചെറിയ പീടികയിൽ തറവാട്, പുതിയപുരയിൽ തറവാട്, പുതിയപുരയിൽ മജീദ് മരയ്ക്കാർ, റഹീം മരയ്ക്കാർ, അബ്ദുൽ ഹൈമരയ്ക്കാർ, ജലാൽ മരയ്ക്കാർ, വഹാബ് മരയ്ക്കാർ, പിണറായി താമസിക്കുന്ന നാലകത്തു പുതിയ പുരയിൽ സുഹറ കുടുംബം,ഹിജാസ്മരക്കാർ കോട്ടചുറ്റിൽ തറവാട്, തോപ്പിൽ തറവാട്, പയ്യോളി ചെരിച്ചിൽ പള്ളിക്ക് സമീപമുള്ള നാസിർ മൂസാ മരയ്ക്കാരുടെ കുടുംബാംഗങ്ങൾ. കൊയിലാണ്ടി നമ്പ്രത്ത് കരയിൽ താമസിക്കുന്ന പ്രശസ്ഥ ചരിത്രകാരനായ പി വി മുഹമ്മദ് മരയ്ക്കാരുടെ മകൻ യാസിർ അറഫാത്തും കുടുംബവും, ചെറിയ പീടികയിൽ നിന്ന് കാപ്പാടേക്ക് താമസം മാറ്റിയ മരക്കാർസ് ഭവനിലെ നിസാർ മരയ്ക്കാർ, ഫസൽമരയ്ക്കാർ തുടങ്ങിയ കുടുംബാംഗങ്ങൾ. കണ്ണൂരിലെ സൈദുമ്മാടം കുടുംബാംഗങ്ങൾ, കൊച്ചിയിലെ നൈനാ കുടുംബാംഗങ്ങൾ, , , പിയ്യളക്കൽ,, നാദാപുരം താവായി.. കഞ്ഞായി കോമത്, വയൽ പീടിക എടച്ചേരി,, മീത്തൽ വാണിമേൽ,, തായത് കൊയിലോത്ത്,, പാറക്ക ഏറാമല,, കൊക്ക ന്റവിട പെരിങ്ങതൂർ,, തിക്കോടി ഫാമിലി... ബി രമാൻ ടവിടെ കുരുവന്തകത്ത്,, ,,,,,അയാടതിൽ, തച്ച പറമ്പ്....., etc ഒരു പാട് ഉണ്ട്.....എന്നിവർ കൂടാതെ കായൽ പട്ടണത്തിലും, ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലും മരയ്ക്കാർ കുടുംബാംഗങ്ങളുണ്ട്.

മരയ്ക്കാർ കുടുംബാംഗങ്ങൾ വന്നത് അറേബ്യയിൽ നിന്നായിരുന്നു. പ്രശസ്ത ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലറുമായിരുന്ന കെ കെ എൻ കുറുപ്പിനെ പോലെയുള്ളവർ ഇത് സ്തിരീകരിച്ചിട്ടുണ്ട്.തമിഴ്നാട്ടിലെ കായൽ പട്ടണം, നാഗൂർ, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അവർ അറേബ്യയിൽ നിന്ന് കച്ചവടാവശ്യാർത്ഥം എത്തിചേർന്നത്. അവിടെ നിന്നും കൊച്ചിയിലെത്തി എന്നാണ് കരുതുന്നത്. കായൽ പട്ടണത്തെ മരയ്ക്കാർ താവഴിക്കാർക്ക് മുൻഗാമികളിൽ നിന്നും പകർന്ന് കിട്ടിയ അറിവു പ്രകാരം മരയ്ക്കാർമാർ എത്തി ചേർന്നത് ഇറാഖിലെ ബസറയിൽ നിന്നാണ്.ഖാദിരിയാത്വരീഖത്തിൻ്റെ ആത്മീയ നേതാവും പ്രവാചക(സ.അ)ൻ്റെ പരമ്പരയിൽ പെട്ടതുമായ ശൈഖ് സയ്യിദ് അബ്ദുൽ ഖാദിർ ജീലാനിയുടെ കുടുംബവേരുകളിലാണ് മരയ്ക്കാർമാരും ഉള്ളത് എന്നവർ പറയുന്നു.അതേസമയം കേരളത്തിലെ ചില ചരിത്ര പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നത് അവർ വന്നത് യമനിൽ നിന്നാണ് എന്നാണ്.. ആ കാലഘട്ടത്തിൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കച്ചവടക്കാർ എത്തിച്ചേർന്നിരുന്നത് യമനിലെ ഹളറാ മൗത്തിൽ നിന്നായിരുന്നുവത്രെ. കൂടുതൽ വിശ്വാസ യോഗ്യമായിട്ടുള്ളതും ഇത് തന്നെയാണ്.