മാനസികരോഗം

അസ്വാഭാവികമായ ചിന്തകളോ പെരുമാറ്റമോ
(Mental disorder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരുമാറ്റക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വത്തിനെയാണ് മാനസികരോഗം (mental disorder) എന്നു വിളിക്കുന്നത്. ഇത്തരം അസ്വാഭാവികത രോഗിയുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് പൊതുവിൽ തിരിച്ചറിയാവുന്നതാണ്. രോഗം കാരണമുള്ള വ്യഥയും ബലഹീനതകളും സാധാരണയാണ്. വ്യക്തി എന്താണ് അനുഭവിക്കുന്നതെന്നും (feels), എങ്ങനെയാണ് പെരുമാറുന്നതെന്നും (acts) എങ്ങനെയാണ് ചിന്തിക്കുന്നതെന്നും (thinks) അല്ലെങ്കിൽ മനസ്സിലാക്കുന്നതെന്നും (perceives) കണക്കിലെടുത്താണ് വിവിധ തരം മാനസിക രോഗങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.

മാനസികരോഗം
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology, psychotherapy Edit this on Wikidata

മാനസികരോഗങ്ങൾക്ക് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളോടോ നാഡീവ്യൂഹത്തിന്റെ മറ്റു ഭാഗങ്ങളോടോ ബന്ധമുണ്ടായിരിക്കും. ഇത്തരം വ്യാധികളെ മനസ്സിലാക്കുന്നതും ചികിത്സിക്കുന്നതും മറ്റും കാലാകാലങ്ങളായി മാറിവരുന്നുണ്ട്. ഇപ്പോഴും മാനസിക രോഗങ്ങളുടെ വർഗ്ഗീകരണവും നിർവ്വചനങ്ങളും സംബന്ധിച്ച് ഏകാഭിപ്രായമില്ല. മാനസികാരോഗ്യവും മാനസിക രോഗങ്ങളും തമ്മിൽ ഒരു തുടർച്ചയുണ്ട് എന്നത് രോഗനിർണ്ണയം കൂടുതൽ വിഷമം പിടിച്ചതാക്കുന്നു. [1] ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മിക്ക രാജ്യങ്ങളിലെയും മൂന്നിലൊന്നിൽ കൂടുതൽ ജനങ്ങളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒന്നോ അതിലധികമോ സാധാരണ മാനസിക രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. [2]

മാനസികരോഗങ്ങളുടെ കാരണങ്ങൾ പലതുണ്ട്. ഇവ ചിലപ്പോൾ വ്യക്തവുമായിരിക്കില്ല. മാനസികരോഗാശുപത്രികൾ, സൈക്കിയാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്കിയാട്രിക് സമൂഹപ്രവർത്തകർ തുടങ്ങിയ വിദഗ്ദർ അതുപോലെ തന്നെ കൗൺസിലിംഗ്, ഹിപ്നോട്ടിസം, ഹിപ്നോതെറാപ്പി, യോഗ, മെഡിറ്റേഷൻ, മ്യൂസിക് തെറാപ്പി തുടങ്ങിയവ ഒക്കെ മാനസികരോഗചികിത്സയുടെ ഭാഗങ്ങളാണ്. സമൂഹത്തിലെ ഇടപെടലുകൾ, സുഹൃദ് വലയത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ, സ്വയം സഹായം എന്നിവയും ചികിത്സയുടെ ഭാഗമാണ്. രോഗിയുടെ സമ്മതമില്ലാതെ തന്നെ ചില കേസുകളിൽ നിയമമനുവദിക്കുന്ന രീതിയിൽ തടഞ്ഞുവച്ചുള്ള ചികിത്സ ആവശ്യമായി വരും. അസുഖത്തെ ഒരു കളങ്കമായി സമൂഹം കാണുന്നതും വിവേചനവും രോഗി അനുഭവിക്കുന്ന വ്യഥയെ വർദ്ധിപ്പിക്കും.

ഇത്തരം ഒഴിച്ചുനിർത്തലുകൾ ഒഴിവാക്കാൻ ചില പദ്ധതികൾ നടപ്പാക്കപ്പെട്ടുവരുന്ന്ഉണ്ട്. രോഗചികിത്സയെക്കാളും രോഗം വരാതെ തടയുക എന്നതും മാനസിക സൗഖ്യം സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടാണ്.

മാനസിക രോഗവും പരിഹാരവും തിരുത്തുക

ഇന്ത്യയിൽ 10 ആളുകൾ ഏതെങ്കിലും സമയത്ത് മാനസിക അസ്വാസ്​ഥ്യം അനുഭവിക്കുന്നവരാണ്. അതിൽ 0.8 പേരും കടുത്ത മാനസിക രോഗികളാണ് (ഏകദേശം 1 കോടി ജനങ്ങൾ). അതായത് 1 കോടി കുടുംബം. ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ അയാളുടെ കുടുംബം മുഴുവൻ ദുരിതത്തിലാകുന്നു. കേരളത്തിൽ 13.4 ആണ് കണക്ക്. ആത്മഹത്യയിലൂടെ പ്രതിവർഷം ലോകത്തിന് 8 ലക്ഷത്തോളം പേരെ നഷ്​ടപ്പെടുന്നു. ഇന്ത്യക്ക് 1,40,000 പേരെയും കേരളത്തിന് 8,500 പേരെയും നഷ്ടമാകുന്നു. ഇന്ത്യയിൽ 5ാം സ്​ഥാനത്താണ് കേരളം. കേരളത്തിൽ ദിനംപ്രതി 24 പേർ ആത്മഹത്യക്ക് കീഴടങ്ങുന്നു. 15–39 പ്രായത്തിൽ മരണകാരണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ആത്മഹത്യക്കാണ്. ഇന്ത്യയിൽ 16 കോടി ജനങ്ങൾ മദ്യം ഉപയോഗിക്കുന്നവരാണ്. ഇതിൽ 2.90 കോടി ജനങ്ങൾ മദ്യത്തിന് അടിമപ്പെട്ടവരാണ്. 3.1 കോടി ജനങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നവരും, 25 ലക്ഷം പേർ അടിമപ്പെട്ടവരുമാണ്. മറ്റു ലഹരി വസ്​തുക്കളുടെ ഉപയോഗത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല.

ചികിഝാ വിടവാണ് ഏക്കാലത്തെയും ഏറ്റവും വല്യ വില്ലൻ. അതായത് മാനസിക രോഗം നിർണയിക്കപ്പെട്ടവരിൽ 70–86% പേർ ചികിത്സക്ക് വിധേയമാകുന്നില്ല. ആകെ 15 ശതമാനം പേർക്ക് മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. വികസ്വര രാജ്യങ്ങളിൽ ആരോഗ്യ ബജറ്റിൻറെ 2ൽ താഴെ മാത്രമാണ് മാനസികാരോഗ്യത്തിനു വേണ്ടിയുള്ള നിക്ഷേപം. മാനസിക ആരോഗ്യ സേവനത്തിൻറെ ലഭ്യതക്കുറവ്, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചികിഝയെപ്പറ്റിയുള്ള തെറ്റിദ്ധാരണ രോഗികളോടുള്ള വിവേചനം, അപമാന ഭയം മുതലായവയാണ് കാരണങ്ങൾ. സാമൂഹ്യപരമായും സാമ്പത്തിക പരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലും ലിംഗ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിനും മാനസികാരോഗ്യ സേവന ലഭ്യത കുറവാണ്.

കോവിഡിൻറെ പശ്ചാത്തലത്തിലുണ്ടായ ഭയം, ആശങ്ക, ഒറ്റപ്പെടൽ, സാമൂഹിക അകലം, അനിശ്ചിതത്വം, മാനസിക പിരിമുറുക്കം, വരുമാന പ്രശ്നം, തൊഴിൽ പരമായ സമ്മർദ്ദം മുതലായവ മാനസികാരോഗ്യത്തെ വീണ്ടും ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്. ലോകത്തിൻറെ അസന്തുലിതാവസ്​ഥയും ചികിത്സ വിടവും വീണ്ടും കൂടി. ഈ കാലഘട്ടത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ലോകമെമ്പാടും കൂടിയെങ്കിലും നിക്ഷേപവും ശ്രദ്ധയും കോവിഡിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും തിരിഞ്ഞതാണ് കാരണം. ലോക് ഡൗൺ മൂലം ചികിഝ മുടങ്ങിയതും മാനസിക രോഗം വർധിക്കാൻ ഇടയാക്കി.

ലിംഗ ലൈംഗിക ന്യൂനപക്ഷ സമൂഹം കുട്ടിക്കാലം മുതലുള്ള കളിയാക്കലുകൾ ലൈംഗികാതിക്രമങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാറ്റി നിർത്തലുകൾ, സ്വയം ആരാണ് എന്താണ് എന്നുള്ള നിരന്തര സമസ്യകൾ. നിർബന്ധിത വിവാഹം, വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ, കുടംബത്തിൽ നിന്നുള്ള തിരസ്​കരണം, പങ്കാളിയെ ലഭിക്കാത്ത അവസ്​ഥ ഇത്തരം നിരവധി പ്രശ്നങ്ങളാണ് ഇക്കൂട്ടർ അഭിമുഖീകരിക്കുന്നത്. തന്മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദം വലുതാണ്. ഇവരുടെ മാനസിക പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. മാനസികാരോഗ്യ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്.

സ്​ത്രീധനത്തിൻറെ പേരിലും മറ്റും വർധിച്ചു വരുന്ന ഗാർഹികപീഡനം, സ്​ത്രീകൾക്ക് നേരെയുള്ള മാനസികവും ശാരീരികവും സൈബർ അതിക്രമങ്ങളും കൂടി വരുന്നു. 2017 മുതൽ 2021 വരെ പ്രണയവുമായി ബന്ധപ്പെട്ട് 350 മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സ്വാധീനം മൂലമുണ്ടായ അക്ഷമയും, പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ പാകപ്പിഴയും കാരണം സ്ത്രീകളാണ് ഇരകളാകേണ്ടി വരുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഈയടുത്ത് നടന്ന കൊലപാതകങ്ങളുടെ വില്ലൻ അറിയാതെയും ചികിത്സിക്കപ്പെടാതെയും പോയ വ്യകതിത്വ വൈകല്യമാകാം.

കോവിഡ് എന്ന മഹാമാരി മൂലം ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് കുട്ടികളാണ്.

സ്വാതന്ത്രമില്ലായ്മ (സഞ്ചരിക്കാനോ കളിക്കാൻ പോകുവാനോ പറ്റാത്ത അവസ്​ഥ), കൂട്ടുകാരെയോ, ബന്ധുക്കളെയോ, അധ്യാപകരെയോ കാണാൻ സാധിക്കാത്തത്. കോവിഡിനെക്കുറിച്ച് വാർത്തകൾ നിരന്തരം മുഖ്യാധാര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇവയെല്ലാം മാനസിക സമ്മർദ്ദം കൂട്ടി. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ഡിജിറ്റൽ അടിമത്തം. ഓൺലൈൻ വിദ്യാഭ്യാസം മൂലം മണിക്കൂറുകളോളം ഡിജിറ്റൽ ഉപകരണങ്ങളിൽ സമയം ചിലവഴിക്കുന്നു. ക്ലാസ് സമയത്ത് പോലും ക്യാമറ ഓഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ ആശയ വിനിമയം നടത്തുന്നു, ഗെയിമിങ് ചെയ്യുന്നു. അസൈൻറ്മെൻറ് ചെയ്യുന്നു എന്ന വ്യാജേന രാത്രി വൈകിയും ഫോണിൽ സമയം ചിലവഴിക്കുന്നു.

തന്മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉറക്കക്കുറവ് വിഷാദം ഉത്കണ്ഠ അമിത ദേഷ്യം, സാധനങ്ങൾ നശിപ്പിക്കുന്നത് പോലുള്ള സ്വഭാവമാറ്റം. 2020ൽ കുട്ടികളുടെ ഇടയിൽ 323 ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മുൻ വർഷത്തേക്കാൾ വളരെ കൂടുതലാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പുറകേയാണ് ഇപ്പോഴും വലിയൊരു ശതമാനം മലയാളികളും. വിദ്യാഭ്യാസം കൂടിയവർ പോലും മാനസികാരോഗ്യ വിദഗ്ധരെ വേണ്ട സമയം കണ്ട് ചികിത്സ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ പോലും തെറ്റിദ്ധാരണ നിലനിൽക്കുന്നു. ഇത് റഫറൽ സംവിധാനത്തിനു വിഘാതം സൃഷ്​ടിക്കുന്നു. ഫലമോ വിലപ്പെട്ട ജീവനുകൾ പൊലിയുന്നു. ആയതിനാൽ ചികിത്സ വിടവ് നികത്തുക എന്നുള്ളത് അത്യാന്താപേക്ഷിതമാണ്.

പരിഹാരം

മാനസികാരോഗ്യ നിയമം 2017 പ്രകാരം മാനസികാരോഗ്യ സേവനം ലഭിക്കുക എന്നുള്ളത് ഏതൊരു പൗരൻറെയും അവകാശമാണ്. ഒ.പി / കിടത്തി ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മാനസികാരോഗ്യ ചികിഝ ലഭ്യമാണ്. ശാരീരിക രോഗം പോലെ മാനസിക വെല്ലുവിളി നേരിടുന്നവർക്കും തുല്യ പ്രാധാന്യവും സേവനവും ലഭിക്കുക. മാനസിക ആരോഗ്യ ചികിഝയ്ക്ക് ഇൻഷ്വറൻസ്​ പരിരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം സൗജന്യ നിയമ സഹായം ഉറപ്പ് വരുത്തണം. 24 X 7 ദിശ ഹെൽപ്പ് ലൈൻ നമ്പർ 1056 ൽ മാനസികാരോഗ്യ സേവനം ലഭ്യമാണ്. സിനിമകളിലും മാധ്യമങ്ങളിലും മാനസിക രോഗങ്ങളെയും ചികിത്സയെയും കുറിച്ചുള്ള തെറ്റായ ചിത്രീകരണം തെറ്റിദ്ധാരണകളും വിവേചനവും വർധിപ്പിക്കുന്നു. ഇത് മാറാൻ ശരിയായ രീതിയിലുള്ള ശകതമായ ബോധവൽക്കരണം ആവശ്യമാണ്. മാനസികാരോഗ്യ വിദഗ്ധർ മാധ്യമങ്ങളിലും സമൂഹത്തിലും അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ്. ചികിത്സക്കൊപ്പം തന്നെ ശരിയായ വിാന വിതരണവും പ്രാധാന്യം അർഹിക്കുന്നു. ഏതൊരു രോഗവും പോലെയാണ് മാനസികരോഗവും, ശരിയായ ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താം. ഈ അസന്തുലിത ലോകത്ത് എല്ലാവർക്കും തുല്യമായ മാനസികാരോഗ്യം ഉറപ്പു വരുത്തുവാൻ പ്രയത്നിക്കാം.

മാനസികാരോഗ്യ സംബന്ധമായ അസുഖങ്ങളുടെ പട്ടികയിൽ ലോകാരോഗ്യസംഘടന(WHO) അമിത ലൈംഗിക ആസക്തിയെയും ഉൾപ്പെടുത്തി. ആറുമാസമായോ അതിലധികമായോ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ അഥവ നിങ്ങൾക്ക് അസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ, ഇത് രോഗമെന്ന ഘട്ടത്തിലെത്തി എന്ന് തിരിച്ചറിയണമെന്നാണ് സംഘടനയുടെ നിർദ്ദേശം.

വീഡിയോ ഗെയിമുകളോടുള്ള അമിത താല്പര്യം മാനസിക പ്രശ്‌നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് കുറച്ചുദിവസങ്ങൾ മുൻപാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അത്. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ഡോ. ശേഖർ സക്സേനയായിരുന്നു നിരവധി മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയ ഈ വാർത്ത പുറത്തുവിട്ടത്.

Compulsive Sexual Behavior Disorder എന്നാണ് ലൈംഗിക ആസക്തിക്കുള്ള ശാസ്ത്രീയ നാമം. ആരോഗ്യത്തെ പോലും അവഗണിച്ച് ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനുള്ള അനിയന്ത്രിതമായ ആഗ്രഹമാണിത്. ആഗ്രഹപൂർത്തീകരണത്തിന് ശേഷവും സന്തോഷം കണ്ടെത്താൻ സാധിക്കാത്തതാണ് അടിസ്ഥാന പ്രശ്‌നം.

പുറത്തുപറയാനുള്ള മടി കാണിക്കുന്നതാണ് ഈ സ്വഭാവമുള്ളവരെ കൂടുതലായി ബാധിക്കുന്ന പ്രശ്‌നമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. വിഷാദം, ഉത്കണ്ഠ എന്നീ മാനസിക അസ്വാസ്ഥ്യങ്ങൾക്കൊപ്പം ദേശീയ ആരോഗ്യ സേവന പദ്ധതികളുടെ ഭാഗമായി അമിതലൈംഗിക ആസക്തിയെയും കാണുമെന്നാണ് ലോകാരോഗ്യസംഘടന പ്രതീക്ഷിക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ മാനസിക അസ്വാസ്ഥ്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരുടെ എണ്ണം വര്ധിക്കുന്നുവെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.

  1. The United States Department of Health and Human Services. Mental Health: A Report of the Surgeon General. "Chapter 2: The Fundamentals of Mental Health and Mental Illness." pp 39 [1] Retrieved May 21, 2012
  2. WHO International Consortium in Psychiatric Epidemiology (2000) Cross-national comparisons of the prevalences and correlates of mental disorders, Bulletin of the World Health Organization v.78 n.4

കൂടുതൽ വായനയ്ക്ക് തിരുത്തുക

[1]

  • Atkinson, J. (2006) Private and Public Protection: Civil Mental Health Legislation, Edinburgh, Dunedin Academic Press ISBN 1-903765-61-7
  • Hockenbury, Don and Sandy (2004). Discovering Psychology. Worth Publishers. ISBN 0-7167-5704-4.
  • Fried, Yehuda and Joseph Agassi, (1976). Paranoia: A Study in Diagnosis. Boston Studies in the Philosophy of Science, 50. ISBN 90-277-0704-9.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  • Fried, Yehuda and Joseph Agassi, (1983). Psychiatry as Medicine. The HAgue, Nijhoff. ISBN 90-247-2837-1.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  • Porter, Roy (2002). Madness: a brief history. Oxford [Oxfordshire]: Oxford University Press. ISBN 0-19-280266-6.
  • Weller M.P.I. and Eysenck M. The Scientific Basis of Psychiatry, W.B. Saunders, London, Philadelphia, Toronto etc. 1992
  • Wiencke, Markus (2006) Schizophrenie als Ergebnis von Wechselwirkungen: Georg Simmels Individualitätskonzept in der Klinischen Psychologie. In David Kim (ed.), Georg Simmel in Translation: Interdisciplinary Border-Crossings in Culture and Modernity (pp. 123–155). Cambridge Scholars Press, Cambridge, ISBN 1-84718-060-5

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

  1. The United States Department of Health and Human Services. Mental Health: A Report of the Surgeon General. "Chapter 2: The Fundamentals of Mental Health and Mental Illness." pp 39 [2] Retrieved May 21, 2012
"https://ml.wikipedia.org/w/index.php?title=മാനസികരോഗം&oldid=3905737" എന്ന താളിൽനിന്ന് ശേഖരിച്ചത്