കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷേർളി വാസു. 2017 ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു ഷേർളി വാസു [1].

ഡോ. ഷേർളി വാസു
തൊഴിൽഫൊറൻസിക് സർജൻ
അറിയപ്പെടുന്നത്കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻ

ജീവിതരേഖ തിരുത്തുക

1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. 84ൽ ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളജിൽ അസി.പ്രഫസർ, അസോ.പ്രഫസർ പദവികൾ വഹിച്ചു. 1997–99ൽ പരിയാരം മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിൽ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. 2001 ജൂലൈയിൽ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകൾക്കു തുമ്പുണ്ടാക്കാൻ സാധിച്ചത്. 2010ൽ തൃശൂർ മെഡിക്കൽ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലായി.[2]

കൃതികൾ തിരുത്തുക

  • 'പോസ്റ്റ്‌മോർട്ടം ടേബിൾ'

പുരസ്കാരങ്ങൾ തിരുത്തുക

  • 2017 ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് [3]

അവലംബം തിരുത്തുക

  1. http://www.kairalynews.com/news/7592[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=402000
  3. http://www.manoramaonline.com/news/announcements/06-vanitha-ratnama.html
"https://ml.wikipedia.org/w/index.php?title=ഷേർളി_വാസു&oldid=3646422" എന്ന താളിൽനിന്ന് ശേഖരിച്ചത്