വരുൺ ഗാന്ധി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2009 മുതൽ 2024 വരെ മൂന്ന് തവണ ലോക്‌സഭാംഗമായിരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഫിറോസ് വരുൺ ഗാന്ധി എന്നറിയപ്പെടുന്ന വരുൺ ഗാന്ധി(ജനനം : 13 മാർച്ച് 1980) നെഹ്റു കുടുംബാംഗമായി അറിയപ്പെടുന്ന വരുൺ സഞ്ജയ് ഗാന്ധിയുടേയും മേനക ഗാന്ധിയുടേയും ഏക മകനാണ്.[1][2][3]

വരുൺ ഗാന്ധി
ലോക്‌സഭാംഗം
ഓഫീസിൽ
2019, 2014, 2009
മണ്ഡലം
  • പിലിബിത്ത്
  • സുൽത്താൻപൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
ഫിറോസ് വരുൺ ഗാന്ധി

(1980-03-13) 13 മാർച്ച് 1980  (44 വയസ്സ്)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷി
  • ബിജെപി (2004-മുതൽ)
പങ്കാളിയാമിനി റോയ് ചൗധരി
കുട്ടികൾഅനസൂയ, പരേതയായ ആദ്യ പ്രിയദർശിനി
As of 23 ജൂൺ, 2024
ഉറവിടം: Loksabha Members

ജീവിത രേഖ

തിരുത്തുക

സഞ്ജയ് ഗാന്ധിയുടേയും മേനക ഗാന്ധിയുടേയും മകനായി 1980 മാർച്ച് 13ന് ന്യൂഡൽഹിയിലെ നെഹ്റു കുടുംബത്തിൽ ജനനം. ഋഷി വാലി സ്കൂൾ, മോഡേൺ സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ വരുൺ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് കോളേജിൽ നിന്ന് ബി.എസ്.സി ബിരുദം നേടി.[4]

രാഷ്ട്രീയ ജീവിതം

തിരുത്തുക

1999-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേളയിലാണ് വരുൺ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. അമ്മയായ മേനക ഗാന്ധിക്കൊപ്പം 2004-ൽ ബിജെപിയിൽ ചേർന്ന വരുൺ ഗാന്ധി 2009-ൽ പിലിബിത്ത് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി. 2013 മുതൽ 2014 വരെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2014-ൽ പാർട്ടി തീരുമാനത്തെ എതിർത്ത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിക്ക് എതിരെ സംസാരിച്ചതിനെ തുടർന്ന് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു. 2014-ൽ സുൽത്താൻപൂരിൽ നിന്നും 2019-ൽ പിലിബിത്തിൽ നിന്നും ലോക്സഭാംഗമായ വരുൺ ഗാന്ധിയ്ക്ക് 2024-ൽ ബിജെപി സീറ്റ് നിഷേധിച്ചു.[5]

വിവാദങ്ങൾ

തിരുത്തുക

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങളെ പാകിസ്താനിലേക്ക് അയക്കണമെന്ന് നടത്തിയെന്ന് കരുതുന്ന പരാമർശം വിവാദമായി. ആദ്യം വരുണിന്റെ പാർട്ടിയായ ബി.ജെ.പി. ഈ പരാമർശത്തെ പിന്താങ്ങിയില്ലായിരുന്നുവെങ്കിലും[6][7] തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ അംഗീകരിച്ചില്ല.[8] പിലിഭിത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് ഗാന്ധിക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ ദേശ സുർക്ഷാ നിയമപ്രകാരം കേസെടുത്തു. എന്നാൽ കേസ് പിൻവലിക്കാൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ഉത്തർപ്രേദശ് സർക്കാരിന്റെ തീരുമാനം നേരത്തെ അലഹബാദ് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ ഉപദേശക സമിതി അസാധുവാക്കിയിരുന്നു. കേസിനു വേണ്ടത്ര തെളിവുകളില്ലെന്നും അതു നിൽനിൽക്കുന്നതല്ലെന്നുമായിരുന്നു ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

  1. https://www.manoramaonline.com/news/latest-news/2024/04/02/happy-in-bjp-want-to-look-after-sultanpur-as-a-mother-maneka.html
  2. https://www.manoramaonline.com/news/editorial/2023/03/20/political-future-of-varun-gandhi-and-maneka-gandhi.html
  3. https://www.manoramaonline.com/news/latest-news/2024/05/11/meneka-gandhi-comments-on-varun-election-seat-denial.html
  4. https://starsunfolded.com/varun-gandhi/
  5. https://www.thefourthnews.in/news/lok-sabha-election-2024/loksabha-election-2024-bjp-to-drop-varun-gandhi
  6. "BJP silent on Varun Gandhi's hate speech" (in ഇംഗ്ലീഷ്). NDTV.com. 17-മാർച്ച്-2009. Archived from the original on 2009-03-20. Retrieved 28-മാർച്ച്-2009. {{cite news}}: Check date values in: |accessdate= and |date= (help)
  7. "Muslims are citizens of India like anyone else: BJP" (in ഇംഗ്ലീഷ്). IndianExpress.com. 26-മാർച്ച്-2009. Retrieved 28-മാർച്ച്-2009. {{cite news}}: Check date values in: |accessdate= and |date= (help)
  8. "Varun's candidature will not be cancelled: Rajnath" (in ഇംഗ്ലീഷ്). Hindu.com. 25-മാർച്ച്-2009. Archived from the original on 2009-06-01. Retrieved 28-മാർച്ച്-2009. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=വരുൺ_ഗാന്ധി&oldid=4093258" എന്ന താളിൽനിന്ന് ശേഖരിച്ചത്