കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന, പണ്ട് സാമൂതിരിഭരണകാലത്ത് അടുക്കളക്കുളമായി ഉപയോഗിച്ചിരുന്ന കുളമാണ് മുതലക്കുളം എന്നറിയപ്പെടുന്നത്. ധാരാളം മുതലകൾ അധിവസിച്ചിരുന്നതിനാലാണ് ഇങ്ങനെ പേര് വന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഉടമസ്ഥതയും മേൽനോട്ടവും കരസ്ഥമാക്കിയിരുന്നു. അന്ന് നഗരത്തിലെ ക്ഷുരകൻമാരും അലക്കുകാരുമാണ് ഈ കുളം കൂടുതലും ഉപയോഗിച്ചിരുന്നത്. 1904 ൽ മുതലക്കുളത്തിലെ വെള്ളം രാസപരിശോധനയ്ക്കായി മാദിരാശിയിലയച്ചുകൊടുത്തതിന്റെ ഫലമായി കുളം തൂർത്തുകളയുകയോ വേലികെട്ടുകയോ ചെയ്യേണ്ടതാണെന്ന് സാനിറ്ററി ഓഫീസർ നഗരസഭയെ അറിയിച്ചതായി ചരിത്രമുണ്ട്. അക്കാലത്താകാം ഇത് നികത്തപ്പെട്ടത്. 1937 മെയ് 25 ന് മുതലക്കുളം മൈതാനം ധോബി ഘാനയാക്കിക്കൊണ്ടും വൈകിട്ട് 5.30 നുശേഷം പൊതുസമ്മേളനങ്ങൾ നടത്തുന്നതിനും സഞ്ചരിക്കുന്ന പ്രദർശനങ്ങൾക്കും അനുവദിച്ചുകൊണും ഉത്തരവുകൾ വന്നു. ഇന്നും അത് ധോബിഘാനയായി തുടരുന്നു.
കുറ്റവാളികളെ മുതലകൾക്കിട്ടുകൊടുക്കുന്ന ഏർപ്പാട് മുൻപ് നിലനിന്നിരുന്നു.[1]

അവലംബം തിരുത്തുക

  1. മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, 2013 മാർച്ച് 3, പേജ് 1
"https://ml.wikipedia.org/w/index.php?title=മുതലക്കുളം&oldid=3334335" എന്ന താളിൽനിന്ന് ശേഖരിച്ചത്