മലനട വെടിക്കെട്ട് ദുരന്തം
കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിത്തം ഉണ്ടായി 33 പേർ മരിച്ച ദുരന്തമാണ് മലനട വെടിക്കെട്ട് ദുരന്തം. 80-ഓളം പേർക്ക് പരിക്കേറ്റിരുന്നു. 1990 മാർച്ച് 23-ന് നടന്ന ഉത്സവത്തിൽ മത്സരക്കമ്പമായിരുന്നു. മാവേലിക്കര ചെറുകോൽ സ്വദേശി വൈക്കം മണിയും, കോട്ടുക്കൽ ദേവദാസും തമ്മിലായിരുന്നു മത്സരം. ആദ്യം കമ്പത്തിന് തിരികൊളുത്തേണ്ടത് ആരെന്ന് തർക്കം വന്നപ്പോൾ ദേവസ്വം അധികൃതർ ഇരുവരെയും വിളിച്ച് അവരുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുത്തു. രണ്ടേകാൽ മണിയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. കമ്പപ്പുരയിലെത്തിയ മണി ഉള്ളിലുണ്ടായിരുന്ന വലിയ രണ്ട് വൈദ്യുത ബൾബുകളിൽ ഒരെണ്ണം ഊരിമാറ്റി. തുടർന്ന് ചുവരിൽ ചാരിവച്ചിരുന്ന ബോർഡ് പൊക്കിമാറ്റുമ്പോൾ ബൾബിന്റെ ഹോൾഡറിൽ തട്ടി വൈദ്യുതി പ്രവഹിച്ച് കമ്പപ്പുര അഗ്നിക്കിരയാകുകയായിരുന്നു. [1] [2] മലനടയ്ക്ക് ഒന്നര കിലോമീറ്റർ അകലെ ഇടയ്ക്കാട് ചന്തയിൽ വരെ കമ്പപ്രേമികളുടെ അവയവങ്ങൾ തെറിച്ചുവീണു. ക്ഷേത്ര പരിസരത്തെ കെട്ടിടങ്ങളെല്ലാം തകർന്നു. കിണറുകൾ ഇടിഞ്ഞു താഴ്ന്നു. [3]
![]() | |
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം | |
ദിവസം | 1990 മാർച്ച് 24 |
---|---|
സ്ഥലം | കൊല്ലം, കേരളം![]() |
അത്യാഹിതങ്ങൾ | |
33 മരണം | |
80+ പരുക്ക് | |
വെടിക്കെട്ട് ദുരന്തം |
തൊഴിലാളികളാണ് ഏറെയും മരിച്ചത്. ഇതോടെ മലനടയിലെ മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചു.
അന്നത്തെ പെരുവിരുത്തി മലനട ഊരാളി തിരു. അയ്യപ്പൻ ഊരാളിയായിരുന്നു. മീനം - ഒന്നാം വെള്ളിയാഴ്ച നടന്ന കൊടിയേറ്റിനോടനുബന്ധിച്ച് അപ്പൂപ്പനെ വെട്ടത്തു വരുത്തുന്ന ചടങ്ങിൽ വെടിക്കെട്ട് നടത്തുവാൻ പടില്ലായെന്നും അത് വലിയ കഷ്ടത്തിനിടയാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/kollam/malayalam-news/shasthamkotta-1.985993[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-27. Retrieved 2016-10-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-29. Retrieved 2016-10-16.