"അപ്പോസ്തലിക പിന്തുടർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) പുതിയ താൾ |
Johnchacks (സംവാദം | സംഭാവനകൾ) വിക്കി കണ്ണികൾ |
||
വരി 1:
യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലൻമാരുടെ ദൗത്യം, അഭംഗുരം സഭയിൽ തുടർന്നുകൊണ്ടുപോകുവാൻ നിയമിക്കപ്പെടുന്ന മേല്പട്ടക്കാരിലൂടെ പരമ്പരാഗതമായി നിലനിന്നുപോരുന്ന പിന്തുടർച്ചയെ '''അപ്പോസ്തലിക പിന്തുടർച്ച''' എന്നറിയപ്പെടുന്നു.
ക്രിസ്തു [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|പുനരുത്ഥാനത്തിനുശേഷം]] ശിഷ്യരോട് അരുളിചെയ്തു; 'സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ സ്നാനംകഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ. ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടിയുണ്ട്' (മത്തായി 28 : 18-20). ക്രിസ്തു ഏല്പിച്ച ഈ ദൌത്യം അപ്പോസ്തലൻമാരുടെ കാലശേഷവും തുടർന്നുകൊണ്ടുപോകുന്നു. സുവിശേഷം പ്രസംഗിക്കുക, (മത്തായി 28 : 18-20), പാപങ്ങൾ ഔദ്യോഗികമായി മോചിപ്പിക്കുക (യോഹ. 20 : 21-23), ആധ്യാത്മിക നേതൃത്വം നല്കുക (മത്തായി 18 : 18) എന്നിങ്ങനെ പലതും അപ്പോസ്തലൻമാരുടെ ദൗത്യത്തിൽപെടും.
ക്രിസ്തു ശിഷ്യഗണത്തിൽനിന്നു ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലനം നല്കി [[അപ്പോസ്തലന്മാർ|അപ്പോസ്തലൻമാരായി]] നിയമിച്ചു പ്രത്യേക അധികാരാവകാശങ്ങൾ നല്കിയതുപോലെ അപ്പോസ്തലൻമാരും തങ്ങളുടെ അനുയായികളിൽനിന്ന് ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും അവരെ പ്രാദേശികസഭകളുടെ നേതാക്കൻമാരായി നിയമിക്കുകയും ചെയ്തു. സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോസ്തലനായിരുന്ന [[പൗലോസ് അപ്പസ്തോലൻ|വി. പൌലോസ്]] തന്റെ ശിഷ്യനായ തിമൊഥെയോസിനെ ഇപ്രകാരം നിയമിച്ചതായി കാണാം.മരണം അടുത്തെന്നും, അധികനാൾ സുവിശേഷവേല തുടരുവാൻ സാധ്യമല്ലെന്നും ബോധ്യമായപ്പോഴാണ് ശിഷ്യനായ തിമൊഥെയോസിനെ (2 തിമൊ. 2 : 2), ഈ ദൌത്യം ഏല്പിച്ചത്. ഇപ്രകാരമുള്ള പിന്തുടർച്ച യഹൂദപാരമ്പര്യത്തിനു ചേർന്നതായിരുന്നു. അഹറോന്റെ പിൻഗാമിയായി എലെയാസരും (സംഖ്യാ. 20 : 22-29) [[മോശ|മോശയുടെ]] പിൻഗാമിയായി യോശുവായും നിയമിതരായി. കൈവയ്പിലൂടെയാണ് പുരോഹിതസ്ഥാനത്തിന്റെ അംഗീകാരവും നിയമനവും നടക്കുന്നത് (1 തിമൊ. 4 : 14) എന്ന് വിശ്വസിക്കപ്പെടുന്നു. അപ്പോസ്തലൻമാർ ദൈവത്തിൽനിന്നു തങ്ങൾക്കു ലഭിച്ചിരിക്കുന്ന പ്രത്യേക വരങ്ങൾ കൈവയ്പിലൂടെയാണ് മറ്റുള്ളവർക്കു നല്കിയിരുന്നതെന്ന്
==സഭാചരിത്രത്തിൽ==
അപ്പോസ്തലിക പിന്തുടർച്ച ചരിത്രരേഖകളിലും കാണാവുന്നതാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ. അവസാനത്തോടെ റോമിലെ ബിഷപ്പായിരുന്ന വി.ക്ളെമെന്റിന്റെ ലേഖനത്തിൽ അപ്പോസ്തലൻമാർ സഭാഭരണത്തിനായി പല സ്ഥലങ്ങളിലും ബിഷപ്പുമാരെ നിയമിച്ചതായി പറയുന്നു . രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്ത്യോഖ്യയിലെ ബിഷപ്പായിരുന്ന വി. ഇഗ്നേഷ്യസ്, അപ്പോസ്തലൻമാരുടെ പിൻഗാമികളായ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സഭാഭരണവ്യവസ്ഥിതിയെപ്പറ്റി വിവരിക്കുന്നുണ്ട്. സഭാപണ്ഡിതരായിരുന്ന ഈറേനിയോസ് (എ.ഡി. 180), [[തെർത്തുല്യൻ]] (എ.ഡി. 222), ഹെഗഡിപ്പസ് (എ.ഡി. 160) എന്നിങ്ങനെ പലരും അന്നു സഭയ്ക്ക് നേതൃത്വം നല്കിയിരുന്ന ബിഷപ്പുമാരെപ്പറ്റി പറയുന്നതോടൊപ്പം അവർ എപ്രകാരമാണ് അപ്പോസ്തലൻമാരുടെ പിൻഗാമികളായതെന്നും പ്രതിപാദിക്കുന്നു. അപ്പോസ്തലൻമാരുടെ കാലംമുതൽ അന്നുവരെ അവരുടെ മുൻഗാമികളായിരുന്നവരുടെ പേരുവിവരങ്ങളും ഇവർ നല്കുന്നു. അപ്പോസ്തല പാരമ്പര്യം അഭംഗം പുലർത്തുന്ന സഭയാണ് ശരിയായ സഭയെന്നു തെളിയിക്കുന്നതിനുവേണ്ടിയാണ് അവർ ഈ പിന്തുടർച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.
==അഭിപ്രായഭിന്നത==
കാലക്രമേണ അപ്പോസ്തലിക പിന്തുടർച്ചയെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ക്രൈസ്തവസഭ റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായപ്പോൾ മതനേതാക്കൻമാരായ ബിഷപ്പുമാരുടെ ഉത്തരവാദിത്വം കൂടുതൽ വ്യാപകമായി. ആധ്യാത്മിക നേതൃത്വത്തിനുപുറമേ രാജ്യഭരണത്തിലും ശ്രദ്ധിക്കേണ്ടിവന്നപ്പോൾ അതു സഭയുടെ അധഃപതനത്തിന് വഴിതെളിച്ചു എന്നു ചരിത്രകാരൻമാർചൂണ്ടിക്കാണിക്കുന്നു.
16-ആം നൂറ്റാണ്ടിൽ നിലവിലിരുന്ന ഭരണരീതിയെ [[മാർട്ടിൻ ലൂഥർ]] വിമർശിച്ചു. അപ്പോസ്തലിക പിന്തുടർച്ചയും ബിഷപ്പുമാരുടെ പ്രത്യേക പദവികളും തെറ്റാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോസ്തലിക പാരമ്പര്യം
മാർട്ടിൻ ലൂഥറിന്റെ സമകാലികനായിരുന്ന കാൽവിൻ സഭാധികാരികൾക്കു സംയുക്തമായ കൂട്ടുത്തരവാദിത്വം ഉണ്ടെന്നും പ്രത്യേകം തിരഞ്ഞെടുത്ത സമിതിയായിരിക്കും സഭാനേതൃത്വമെന്നും വാദിച്ചു. അപ്പോസ്തലിക പിന്തുടർച്ച ഒരു ബിഷപ്പ് തന്റെ പിൻഗാമിയ്ക്ക് കൈവയ്പിലൂടെ നല്കുന്നമൂലമാണ് തുടർന്നുപോകുന്നതെന്ന് ഉള്ള ആശയത്തെ ഓരോ ബിഷപ്പും തന്റെ പിൻഗാമിയുടെ തലയിൽ കൈവെയ്ക്കുന്നില്ലെന്നും ബിഷപ്പുമാരുടെ സംഘം മുഴുവനിലൂടെയാണ് പിന്തുടർച്ച ഉണ്ടാകുന്നതെന്നും ഉള്ള വാദം ഉന്നയിച്ചുകൊണ്ട് ഒരു കൂട്ടർ എതിർക്കുന്നു. പ്രത്യേക കൈവയ്പിൽ എന്നതിനേക്കാൾ ആധ്യാത്മിക ദൌത്യം ഏല്പിക്കുന്നതിലാണ് അപ്പോസ്തലിക പിന്തുടർച്ച സാർഥകമാകുന്നതെന്ന് മെതഡിസ്റ്റ് സഭാ നേതാവായിരുന്ന ജോൺ വെസ്ലി അഭിപ്രായപ്പെട്ടു. പൌരോഹിത്യ പദവിയുള്ളവർക്ക്, അതു മറ്റുള്ളവർക്കു സാധുവായി നല്കാനും സാധിക്കും എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ അപ്പോസ്തലിക പിന്തുടർച്ചയെ സംബന്ധിച്ച് അഭിപ്രായഭിന്നതകൾ വളരെയുണ്ട്.
|