"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
===നിയുക്തിവിവരണം===
ലേഖനത്തിന്റെ തുടക്കത്തിലെ അഭിവാദനത്തിൽ തന്നെ തന്റെ അപ്പസ്തോലനിയുക്തി മനുഷ്യരിൽ നിന്നോ മനുഷ്യൻ മുഖേനയോ അല്ലാതെ ദൈവത്തിൽ നിന്നാണെന്നു പൗലോസ് പറയുന്നു. താൻ വെളിപ്പെടുത്തിയ സുവിശേഷമല്ലാതെ മറ്റൊന്നില്ലെന്നും ഒരു സ്വർഗ്ഗദൂതൻ തന്നെ വന്ന് മറ്റൊരു സുവിശേഷം പ്രസംഗിച്ചാൽ ശപിക്കപ്പെട്ടവനായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തുടർന്ന്, തന്റെ പ്രഘോഷണത്തിനടിസ്ഥാനം [[യെരുശലേം|യെരുശലേമിലെ]] സഭാനേതൃത്വം വഴിയല്ലാതെ നേരിട്ടു ലഭിച്ച ദൈവവെളിപാടാണെന്നു സ്ഥാപിക്കാൻ ലേഖകൻ ആദിമസഭാചരിത്രത്തിലെ സംഭവങ്ങൾ വിശദീകരിക്കുന്നു. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം നടന്നു 3 വർഷത്തിനു ശേഷമാണ് താൻ [[യെരുശലേം|യെരുശലേമിൽ]] പോയി 15 ദിവസം താമസിച്ചതെന്നും അടുത്ത സന്ദർശനം വീണ്ടും 14 വർഷം കഴിഞ്ഞ് സഭാനേതാക്കളുടെ [[യെരുശലേം]] സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നെന്നും ഇവിടെ പറയുന്നു. യഹൂദേതരർക്കിടയിലെ സുവിശേഷകൻ എന്ന തന്റെ സ്ഥാനം ആ സമ്മേളനം അംഗീകരിച്ചു എന്നും പൗലോസ് അവകാശപ്പെടുന്നു.
 
പിന്നീട് അന്ത്യോഖ്യാ സന്ദർശിച്ച പത്രോസ്, [[യെരുശലേം|യെരുശലേമിൽ]] നിന്നു വന്ന എബ്രായക്രിസ്ത്യാനികളെ ഭയന്ന്, അപരിഛേദിതരായ ക്രിസ്ത്യാനികൾക്കൊപ്പം സഹഭോജനം നടത്താൽ വിസമ്മതിച്ച കാര്യവും അതിനു പത്രോസിനെ താൻ "മുഖത്തു നോക്കി എതിർത്ത" കാര്യവും ലേഖകൻ വിവരിക്കുന്നു.
 
===നീതീകരണം===
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്