"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 101:
=== തിമൂറി സാമ്രാജ്യകാലം ===
{{main|തിമൂറി സാമ്രാജ്യം}}
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തിമൂർ|തിമൂറിന്റെ]] മരണശേഷം, അദ്ദേഹത്തിന്റെ മകൻ ഷാ രൂഖിന്റെ ഭരണകാലത്ത് ഹെറാത്ത് [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്നു. ഷാ രൂഖിന്തേയ്യും അദ്ദേഹത്തിന്റെ പിൻഗാമികളുടേയും (പ്രത്യേകിച്ച് [[ഹുസൈൻ ബൈഖാറ|ഹുസൈൻ ബൈഖാറയുടെ]]) ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു.
പതിനഞ്ചാം നൂറ്റാണ്ട്, ഹെറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമ്പൂർണ്ണമായ കാലമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും ചിന്തകരും കരകൗശലവിധഗ്ദ്ധരും ഹെറാത്തിലേക്ക് ആകർഷിക്കപ്പെട്ടു. മുൻപ് മംഗോളിയൻ ആക്രമണങ്ങളിൽ തകർന്ന ഈ മേഖലയിലെ വ്യാപാരം മുൻകാലങ്ങളിലെപ്പോലെ വീണ്ടും സജീവമായി. ഹെറാത്തിലെ കോട്ട ഷാ രൂഖിന്റെ കൽപ്പനപ്രകാരം പുതുക്കി നിർമ്മിക്കപ്പെട്ടു.
ഷാരൂഖിന്റെ പിൻഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അൽ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ൽ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തിൽ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഹെറാത്തിൽ അധികാരമേറ്റ സുൽത്താൻ ഹുസൈൻ ഇബ്ൻ ബൈഖാറ ദീർഘനാൾ (1469-1506) ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു.<ref name=afghans13/>
▲ഷാരൂഖിന്റെ പിൻഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അൽ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ൽ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തിൽ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഹെറാത്തിൽ അധികാരമേറ്റ സുൽത്താൻ ഹുസൈൻ ഇബ്ൻ ബൈഖാറ ദീർഘനാൾ (1469-1506) ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു<ref name=afghans13/>.
=== പതിനാറ് പതിനേഴ് നൂറ്റാണ്ടുകൾ ===
1507-ൽ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാൽ മുൻകാല അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയിൽ തുടരാൻ അനുവദിക്കുകയും നഗരവാസികളീൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
|