"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 23:
യഹോവയെ മാര്‍ഷന്‍ നിയമവ്യഗ്രനായ ഒരു ദൈവമായി കണ്ടു. ലോകത്തെയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കഴിഞ്ഞ്, മനുഷ്യരെ ആ ദൈവം അവരുടെ പാപങ്ങളുടെ പേരില്‍ വെറുത്തു. പാപികളായ മനുഷ്യര്‍ക്ക് സഹനവും മരണവും വിധിച്ചുകൊടുക്കുന്നതില്‍ അവന്‍ കണ്ടത് നീതി മാത്രമാണ്. നിയമത്തിന്റെ മാത്രം ദൃഷ്ടിയില്‍ നോക്കുമ്പോള്‍, ഇത് ശരിയായ നടപടിയായിരുന്നു. എന്നാല്‍, തന്റെ പുത്രന്‍ യേശു വഴി സ്വയം മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയ സ്വര്‍ഗ്ഗീയപിതാവിന്റെ പ്രവര്‍ത്തികള്‍ നിയമത്തിലെന്നതിനു പകരം ദയയിലൂന്നിയവയായിരുന്നു. രോഗശാന്തികളും അത്ഭുതപ്രവര്‍ത്തികളും വഴി ആ ദൈവം തന്റെ കരുണ പ്രകടിപ്പിച്ചു. ഒടുവില്‍ അദ്ദേഹം തന്റെ പുത്രനിലൂടെ തന്നെത്തന്നെ കുരിശില്‍ ബലിയായി നല്‍കി. യേശുവിലൂടെ സ്വയം ബലിയായി നല്‍കുക വഴി, സ്വര്‍ഗ്ഗീയ പിതാവ്, മനുഷ്യരാശിയ്ക്ക് പഴയ ദൈവത്തിനോടുണ്ടായിരുന്ന കടപ്പാട് വീട്ടുകയായിരുന്നു. ഈ ബലി, മനുഷ്യവംശത്തിന്റെ പാപക്കറ തുടച്ചു നീക്കി അവരെ നിത്യജീവിതത്തിന് അവകാശികളാക്കി.
മാര്‍ഷന്റെ വിശുദ്ധഗ്രന്ഥസംഹിത (Canon) [[ലൂക്കാ അറിയിച്ച സുവിശേഷം|ലൂക്കായുടെ സുവിശേഷത്തെ]] ആധാരമാക്കിയ മാര്‍ഷന്റെ തന്നെ സുവിശേഷവും, പൗലോസിന്റെ പത്ത് ലേഖനങ്ങളും ഉള്‍പ്പെട്ടതായിരുന്നു. മറ്റെല്ലാ ലേഖനങ്ങളും പുതിയനിയമത്തിലെ ഇതരസുവിശേഷങ്ങളും അദ്ദേഹം തിരസ്കരിച്ചു.<ref>
[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html യൂസീബിയസിന്റെ സഭാചരിത്രം]</ref> യേശുവിന്റെ സന്ദേശത്തിന്റെ സാര്‍വലൗകികസ്വഭാവം വെളിപ്പെടുത്തുന്നതായി മാര്‍ഷന്‍ കരുതിയ പൗലോസിന്റെ ലേഖനങ്ങള്‍ക്ക്, അദ്ദേഹത്തിന്റെ സംഹിതയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇതര ലേഖനങ്ങള്‍ യേശുവിനെ, യഹൂദമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു പുതിയ വിഭാഗം തുടങ്ങാന്‍ വന്നവനായി മാത്രം ചിത്രീകരിച്ചുവെന്ന് കരുതിയതിനാല്‍ അവ അദ്ദേഹത്തിന് സ്വീകാര്യമായില്ല. യേശുവിനെ അങ്ങനെ ചിത്രീകരിക്കുന്നത്, യഹോവവാദികളുടേതുപോലുള്ള മതഗോത്രവാദവും സ്വര്‍ഗ്ഗീയപിതാവിന്റെ സന്ദേശത്തിന് വിരുദ്ധവുമാണെന്ന് മാര്‍ഷന്‍ കരുതി.
==അവലംബം==
|