"സർമദ് കശാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഒപ്പം ഒട്ടനവധി വിവാദങ്ങളും സർമദിനെ പൊതിഞ്ഞിരുന്നു. മുടിയും താടിയും നീട്ടിവളർത്തി, നഗ്നനായ സൂഫിയെ ഔറഗസേബിന്റെ മതപണ്ഡിതന്മാർ പലവട്ടം പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിച്ചു. സർമദിനുള്ള വമ്പിച്ച ജനപിന്തുണ സുൽത്താനെ നടപടികളിൽ നിന്ന് പിന്തിരിപ്പിച്ചു.
 
ഒരിക്കൽ ഡൽഹിയിലെ വീഥികളിൽ കൂടി സഞ്ചരിക്കുകയായിരുന്ന ഔറഗസേബ് വഴിയരികിൽ നഗ്നനായി ഇരിക്കുന്ന സർമദിനോട് നഗ്നത മറക്കാൻ ആവശ്യപ്പെട്ടു. അങ്ങക്ക് എന്റെ നഗ്ന മറക്കാൻ കഴിയുമെങ്കിൽ അത് ചെയ്യൂ...എന്നായിരുന്നു രൂക്ഷമായ നോട്ടത്തോടെ സർമദിന്റെ പ്രതികരണം. തൊട്ടടുത്ത് കിടന്നിരുന്ന പുതപ്പ് സർമദിനെ പുതക്കാൻ എടുത്തുയർത്തിയ സുൽത്താൻ പുതപ്പിനടിയിൽ തന്റെ കാലത്ത് കൊലചെയ്യപ്പെട്ടവരുടെ ചോരപുരണ്ട ശിരസ്സുകൾ കണ്ട് ഞെട്ടിത്തരിച്ചു. അപ്പോൾ സർമദ് ചോദിച്ചത്രെ 'ഇനി പറയൂ ഞാനെന്ത് മറക്കണം? അങ്ങയുടെ അടയാളങ്ങളോ എന്റെ നഗ്നതയോ?.<ref>https://sheokhanda.wordpress.com/2016/04/24/sarmad-kashani-a-fearless-sufi/</ref>
മറ്റൊരിക്കൽ ഔറഗസേബിന്റെ മൂത്തപുത്രിക്ക് സർമദ് വഴിയരികിലിരുന്ന് മണ്ണുകൊണ്ട് വീടുണ്ടാകുന്നത് ശ്രദ്ധയില്പെട്ടു.സർമദിന് അഭിവാദങ്ങളർപ്പിച്ച് കൊണ്ട് രാഞ്ജി ഇത് വിൽക്കുമോ എന്നന്വേഷിച്ചു. സ്വല്പം പുകയിലക്ക് പകരം ഇത് വിൽക്കാമെന്ന് സർമദ് സമ്മതിച്ചു. പുകയില ലഭിച്ച ശേഷം സർമദ് മൺഭവനത്തിന് ചുറ്റും മനോഹരമായി എഴുതി " ഈ വീട് അല്പം പുകയിലക്ക് പകരമായി രാജ്ഞി സൈബുന്നിസക്ക് വിറ്റിരിക്കുന്നു. അന്നത്തെ രാത്രി ഔറഗസേബ് ഒരു സ്വപ്നം കണ്ടു. സ്വർഗത്തിലെ ഉദ്യാനങ്ങൾക്കിടയിൽ മനോഹരമായൊരു കൊട്ടാരം. അതിൽ കടക്കാൻ തുനിഞ്ഞ ഔറഗസേബിനെ കാവൽക്കാർ തടഞ്ഞു. അതിന് മുകളിലായി സൈബുന്നിസയുടെ കൊട്ടാരം എന്നെഴുതിയ ഫലകം ഉണ്ടായിരുന്നു.<ref>https://sheokhanda.wordpress.com/2016/04/24/sarmad-kashani-a-fearless-sufi/</ref>
 
 
"https://ml.wikipedia.org/wiki/സർമദ്_കശാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്