"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 37:
[[മലയാളം]], [[തമിഴ്]], [[കന്നഡ]] ഭാഷകളിലായി
ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “[[ഭരതം]]” എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീതസംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ
യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയപുരസ്ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയപുരസ്ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും അദ്ദേഹം പാടാൻ അവസരം നൽകിയിട്ടുണ്ട്.
സംഗീതലോകത്തും ടി.വി. ചാനലുകളിലും സജീവമായി നിൽക്കുന്ന സമയത്ത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു രവീന്ദ്രന്റെ മരണം. 2005 മാർച്ച് 3-ന് വൈകീട്ട് 3:30ന് [[ചെന്നൈ]]യിൽ താൻ താമസിച്ചിരുന്ന വീട്ടിൽ വച്ച് പെട്ടെന്നുണ്ടായ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്നാണ്]] അദ്ദേഹം അന്തരിച്ചത്. മരണശേഷം പുറത്തിറങ്ങിയ [[വടക്കുംനാഥൻ (ചലച്ചിത്രം)|വടക്കുംനാഥൻ]] എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം അവസാനം ഈണം പകർന്നത്. ഇതിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായി.
== സംഗീതസംവിധാനം ചെയ്തവ ==
|