"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
=== കഥാസംഗ്രഹം===
====ഒഡീസിയസ്സിന്റെ യാതനകൾ ====
ആദ്യം കടൽക്കൊളളക്കാരുടെ ആക്രമണം, പിന്നെ കൊടുങ്കാറ്റ്. ഇതു കഴിഞ്ഞാണ് ഒഡീസിയസ്സും അനുയായികളും അലസന്മാരുടെ വാസസ്ഥലമായ താമരദ്വീപിലെത്തുന്നത്. അവിടത്തെ പഴങ്ങളും പൂക്കളും കഴിച്ച് കുറച്ചു നാളത്തേക്ക് ഓർമ്മ നഷ്ടപ്പെടുന്നു. ഓർമ്മ വീണ്ടുകിട്ടിയശേഷം നാട്ടിലേക്കു തിരിക്കവേ പൊസൈസോണിന്റെ പ്രിയപുത്രൻ ഒറ്റക്കണ്ണൻ പോളിഫെമിസ്നെ കൈയിലകപ്പെടുന്നു. ഒരുപാടു കപ്പലുകളും ഒട്ടനവധി അനുചരന്മാരും ഒഡീസിയസ്സിനു നഷ്ടമാകുന്നു. രക്ഷപ്പെടാനായി ഒഡീസിയസ്സ് മരക്കഷണം കൊണ്ടു പോളിഫെമിസിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുന്നു. സമുദ്രദേവനായ പൊസൈസോണിന്റെ രോഷം ആളിക്കത്തുന്നു. പത്തു കൊല്ലം കടലിൽ അലഞ്ഞു തിരിയാനായി ഒഡീസിയസ്സിനെ ശപിക്കുന്നു. ഈ കാലാവധിയിലാണ് കാലിപ്സോ എന്ന ജലദേവതയുടെ തടവുകാരനായി ഒഗൈഗിവ എന്ന ദ്വീപിൽ ഒഡീസിയസിന് ഏഴുകൊല്ലം കഴിയേണ്ടി വരുന്നത്. ഒഡീസിയസ്സിൽ അനുരക്തയായിരുന്നു കാലിപ്സോ. ഒടുവിൽ ദേവഗണങ്ങളുടെ ഇടപെടൽ മൂലം കാലിപ്സോ ഒഡീസിയസ്സിനെ സ്വതന്ത്രനാക്കുന്നു. പക്ഷെ പൊസൈഡോണിന്റെ ക്രോധം തണുത്തിരുന്നില്ല. കടൽ ക്ഷോഭം കാരണം ഒഡീസിയസ്സിന്റെ വളളം തകർന്നടിയുന്നു. ഒഡീസിയസ്സ് ഷെറി ദ്വീപിലേക്ക് നീന്തി രക്ഷപ്പെടുന്നു. അവിടെ ഏതാനും ദിവസം അൽക്കിനേസ്, അരേറ്റ് രാജദമ്പതികളുടെ അതിഥിയായിക്കഴിയുന്നു. യഥാർത്ഥത്തിൽ അവിടെവെച്ചാണ് ഒഡീസിയസ്സ് തന്റെ, അതു വരേയുളള സാഹസികയാത്രയുടെ കഥ പറയുന്നത്. അവിടെ നിന്ന് പുറപ്പെട്ട് ഒഡീസിയസ് കാറ്റുകളുടെ രാജ്യത്തെത്തുന്നു. അവിടത്തെ രാജാവ് അയോലസിനെയാണ് [[സ്യൂസ് ]] കാറ്റുകളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചിരുന്നത്. അയോലസിന് കാറ്റുകളെ അഴിച്ചു വിടാനും പിടിച്ചു കെട്ടാനുമുളള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വിട പറയുമ്പോൾ അയോലെസ് ഒരു കിഴി ഒഡീസിയസ്സിനു സമ്മാനമായി നല്കി. എല്ലാ കൊടുങ്കാറ്റുകളേയും ഭദ്രമായി അതിലടക്കിയിരുന്നു. ഒഡീസിയസ്സിന് ഇനിയുളള യാത്രയിൽ ഒരു ബുദ്ധിമുട്ടും വരാതിരിക്കാനായിരുന്നു അയോലെസ് ഇങ്ങനെ ചെയ്തത്. പക്ഷെ ഒഡീസിയസ്സിന്റെ അനുചരന്മാർ കിഴിക്കകത്ത് സ്വർണ്ണമായിരിക്കുമെന്ന് കരുതി, കിഴി തുറന്നു. തുടർന്നുണ്ടായ അതിഭയങ്കരമായ കൊടുങ്കാറ്റിൽ ദിക്കറ്റ അവർ ചെന്നടിഞ്ഞത് നരഭോജികളുടെ ദ്വീപിലായിരുന്നു. അവിടെ നിന്ന് വല്ല വിധേനയും രക്ഷപ്പെട്ട് യാത്ര തുടർന്ന അവർക്ക് പിന്നീട് ഏറ്റുമുട്ടേണ്ടി വന്നത് സിർസ് എന്ന് ദുർമന്ത്രവാദിനിയുമായിട്ടായിരുന്നു. തന്നോടടുത്തവരെയൊക്കെ, മൃഗങ്ങളായി മാറ്റുകയായിരുന്നു അവളുടെ വിനോദം. ഇത് മുൻ കൂട്ടിയറിഞ്ഞ്, തക്കതായ മറുമരുന്നു കഴിച്ചിരുന്ന ഒഡീസിയസ്സിന്റെ മേൽ ഈ തന്ത്രം ഫലിച്ചില്ല. തന്റെ മാന്ത്രികവിദ്യയിലൂടെ,അവരുടെ ഇനിയുളള യാത്ര സുഗമമാക്കാനുളള വഴി സിർസ് കണ്ടെത്തി. ആടുകളെ കുരുതി കൊടുത്ത് പ്രവാചകനായിരുന്ന ടൈറിയസിയാസിന്റെ പരേതാത്മാവിനെ വിളിച്ചു വരുത്തി വരാനിരിക്കുന്ന അപകടങ്ങളേയും അവക്കുളള പ്രതിവിധികളേയും കുറിച്ച് ആരായണം. പലതും പറഞ്ഞ കൂട്ടത്തി പ്രവാചക ഒരു കാര്യം പത്യേകം എടുത്തു പറഞ്ഞു എന്തു വന്നാലും ശരി, സൂര്യദ്വീപിലുളള കാളകളെ ഉപദ്രവിക്കരുത്. അഭൌമ ഗായകരടെ ദ്വീപു കടന്ന്, അപകടം പതിയിരിക്കുന്ന സ്കില്ല, ചാരിവ്ഡിസ് എന്ന രണ്ടു പാറക്കൂട്ടങ്ങൾക്കിയടിലൂടെ ഒഡീസിയസ്സും അനുയായികളും സുരക്ഷിതരായി സൂര്യ ദ്വീപിലെത്തി. പക്ഷെ വിശപ്പു മാറ്റാനായി കാളകളെ കൊന്നു തിന്ന അനുയായികളെല്ലാം ഒന്നൊഴിയാതെ സൂര്യദേവന്റെ വജ്രപാതമേറ്റ് മരിച്ചു വീണു. വീണ്ടും അനേകം അപകടസന്ധിക തരണം ചെയ്ത് അവസാനം, ഭിക്ഷക്കാരനായി ഒഡീസിയസ്സ് ഇഥക്കയിലെത്തി.
<ref>{{cite book |author= ഹോമർ |others= പരിഭാഷ റോബർട്ട് ഫാഗ്ലെസ് |title= ദി ഒഡീസ്സി |year=1996 |publisher=പെന്ഗ്വിൻ ബുക്സ് |isbn=978-0-140-26886-7 |accessdate=27 ഫെബ്രു.2013}}</ref>
==== ഇഥക്കയിലെ സ്ഥിതി ====
|