"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
==ജനനം==
 
[[പുതിയനിയമം|പുതിയനിയത്തിന്റെപുതിയനിയമത്തിന്റെ]] ഭാഗമായ കാനോനിക സുവിശേഷങ്ങൾ നാലിലും സ്നാപകയോഹാന്നാൻ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജനനകഥയുള്ളത് ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ്. ആ സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജന്മകഥ, യേശുചരിതത്തിന്റെ ആദിമഭാഗവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. [[യേശു|യേശുവിന്റെ]] ബന്ധുവായാണ് ലൂക്കാ ചിത്രീകരിക്കുന്നത്. അതനുസരിച്ച്, യേശുവിന്റെ അമ്മ മറിയത്തിന്റെ ഇളയമ്മയായ എലീശ്വായുടെ മകനായിരുന്നു യോഹന്നാൻ. ഏലീശ്വായ്ക്കും ഭർത്താവ് സക്കറിയായ്ക്കും അതിവാർദ്ധക്യത്തിൽ സ്വർഗീയവെളിപാടിനെ തുടർന്നാണ് അദ്ദേഹം ജനിച്ചത്.<ref>ലൂക്കായുടെ സുവിശേഷം 1:5-25</ref> യോഹന്നാൻ യേശുവിനേക്കാൽയേശുവിനേക്കാൾ ആറു മാസം മൂപ്പുള്ളവനായിരുന്നു എന്നാണ് ഈ കഥയിൽ നിന്നു സാദ്ധ്യമായ അനുമാനം. ദൈവദൂതനിൽ നിന്ന് യേശുവിന്റെ ജനനത്തിന്റെ മംഗലവാർത്ത കേട്ട മാതാവ് [[മറിയം]], യേശുവിനെ ഗർഭത്തിലേറ്റി ഗലീലായിലെ നസറത്തിൽ നിന്ന് യൂദയാ മലഞ്ചെരുവുകൾക്കിടയിലെ വീട്ടിൽ ഗർഭിണിയായ ഏലീശ്വായെ സന്ദർശിക്കുന്നതിന്റെ നാടകീയമായ വിവരണവും ഈ സുവിശേഷത്തിലുണ്ട്. [[ബൈബിൾ|ബൈബിളിലെ]] ഏറ്റവും സുന്ദരമായ കവിതകളിലൊന്നും [[മാഗ്നിഫിക്കാറ്റ്]] എന്ന പേരിൽ പ്രസിദ്ധമായതുമായ വിശുദ്ധമാതാവിന്റെ സ്തോത്രഗീതത്തിന്റെ പശ്ചാത്തലം ഗർഭസ്ഥരായ യേശുവിന്റേയും യോഹന്നാന്റെയും സംഗമത്തിനു വഴിയൊരുക്കിയ ഈ സന്ദർശനമാണ്.<ref>ലൂക്കായുടെ സുവിശേഷം 1:39-56</ref>
 
==ദൗത്യം==
ലൂക്കാ ഒഴികെയുള്ള സുവിശേഷകന്മാർ യോഹന്നാന്റെ ജന്മകഥ പറയുന്നില്ലെങ്കിലും, എല്ലാ [[സുവിശേഷങ്ങൾ|കാനോനിക സുവിശേഷങ്ങളിലും]] യേശുവിന്റെ പരസ്യജീവിതത്തിന്റേയും സുവിശേഷപ്രഘോഷണത്തിന്റേയും പശ്ചാത്തലത്തിൽ യോഹന്നാനും അദ്ദേഹത്തിന്റെ ദൗത്യവും കടന്നുവരുന്നു. ഒട്ടകരോമം കൊണ്ടുള്ള കുപ്പായവും അരയിൽ തോൽപ്പട്ടയും ധരിച്ച് [[വെട്ടുക്കിളി|വെട്ടുക്കിളികളും]] [[തേൻ|കാട്ടുതേനും]] ആഹരിച്ച് [[മരുഭൂമി|മരുഭൂമിയിൽ]] ജീവിച്ച താപസനായി സുവിശേഷകങ്ങളിൽസുവിശേഷങ്ങളിൽ അദ്ദേഹം കാണപ്പെടുന്നു. തീവ്രമായ ധാർമ്മിക-സദാചാരവ്യഗ്രതകൾ മുറ്റിനിന്ന അദ്ദേഹത്തിന്റെ പ്രഘോഷണം പരുക്കൻ ഭാഷയിലും മുഖം നോക്കാതെയുമായിരുന്നു. [[ജ്ഞാനസ്നാനം]] സ്വീകരിക്കാൻ തന്റെ പക്കലെത്തിയ ജനക്കൂട്ടത്തോട് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നു:-
 
{{Quotation|അണലിസന്തതികളെ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലുവാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയത് ആരാണ്. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. ഞങ്ങൾക്കു പിതാവായി അബ്രാഹം ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കേണ്ട. എന്തെന്നാൽ ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും...വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും.<ref>ലൂക്കായുടെ സുവിശേഷം 3:7-10</ref>}}
വരി 43:
[[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസ്]], [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]] എന്നിവരുടെ സുവിശേഷങ്ങളിൽ സ്നാപകയോഹന്നാന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നു. ഗലീലായിലെ [[ഹേറോദോസ്]] രാജാവിന്റെ ഭരണകാലത്താണ് സ്നാപകയോഹന്നാൻ വധിക്കപ്പെടുന്നത്. ഹേറോദോസിന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയ മൂലം യോഹന്നാൻ തടവിലാക്കപ്പെട്ടു. രാജാവ് ഹേറോദിയയെ രഹസ്യമായി [[വിവാഹം]] ചെയ്തു. ഇതു മനസിലാക്കിയ യോഹന്നാൻ അവരുടെ ബന്ധത്തെ ശക്തമായി എതിർത്തു. യോഹന്നാൻ ഹേറോദേസിനോട് പറഞ്ഞത് ഇപ്രകാരമാണ്:- ''നിന്റെ സഹോദരന്റെ ഭാര്യയെ നീ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്. അത് ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തിയല്ല.'' തന്മൂലം കോപാകുലനായ രാജാവ് സ്നാപകയോഹന്നാനെ തുറുങ്കിലടച്ചു.
 
ജനങ്ങൾ യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കണ്ടിരുന്നത്. അദ്ദേഹം നീതിമാനായിരുന്നെന്ന് ഹേറോദേസ് മനസിലാക്കിയിരുന്നു. ഇക്കാരണത്താൽ അദ്ദേഹത്തെ കൊലപ്പെടുത്തുവാൻ ഹേറേദോസ് ഭയപ്പെട്ടു. സ്നാപകയോഹന്നാനെ കൊലപ്പെടുത്തുവാനായി ഹേറോദിയ രാജാവിനെ നിർബന്ധിച്ചിരുന്നു. അതിനിടെ ഒരിക്കൽ ഹേറോദിയയായുടെഹേറോദിയായുടെ പുത്രി ഹേറോദേസിന്റെ ജന്മനാളിൽ രാജസദസിൽ നൃത്തമവതരിപ്പിച്ചു. നൃത്തത്തിൽ പ്രസാദിച്ച രാജാവ് അവൾ ആവശ്യപ്പെടുന്നതെന്തും നൽകാമെന്നു സദസ്സിൽ സമ്മതിച്ചു. അമ്മയുടെയും മകളുടെയും മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ച് സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ തരിക എന്ന് അവൾ ആവശ്യമുന്നയിച്ചു. ഇതു കേട്ട രാജാവ് ദുഃഖിതനായി. എങ്കിലും പൊതുസദസ്സിൽ നൽകിയ വാഗ്ദാനമായതിനാൽ രാജാവിന് ആ ആവശ്യം നിറവേറ്റാതെ തരമില്ലായിരുന്നു. ഒടുവിൽ അവളുടെ ആവശ്യപ്രകാരം രാജാവ് ആളയച്ച് തടവിലായിരുന്ന യോഹന്നാന്റെ ശിരസ്സ് വെട്ടിയെടുത്ത് തളികയിൽ അവൾക്ക് സമ്മാനിച്ചു. അവൾ ശിരസ്സുമായി ഹേറോദിയായുടെ അടുക്കലേക്ക് പോയി.
 
യോഹന്നാന്റെ അന്ത്യമറിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യർ മൃതദേഹം കൈയ്യേറ്റു സംസ്കരിച്ചു. യേശുവിനെയും ശിഷ്യർ വിവരമറിയിച്ചു. പിന്നീട് യേശു അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുക വഴി ജനങ്ങൾ യേശുവിനൊപ്പം ഒത്തുകൂടിയിരുന്നു. ഇതറിഞ്ഞ ഹേറോദോസ് അസ്വസ്ഥനായി. സ്നാപകയോഹന്നാൻ ഉയിർത്തെഴുന്നേറ്റതായി ഇതിലൂടെ ഹേറോദോസ് ധരിക്കുകയും ഭയപ്പെട്ടതായും ബൈബിളിൽ പറയുന്നു. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർ അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യേശുവിനെ പിന്തുടർന്നതായി സുവിശേഷങ്ങളിൽ പറയുന്നു.
വരി 49:
==എസ്സീൻബന്ധം==
 
ക്രിസ്തുമതത്തിന്റെ ഉത്ഭവകാലത്തിനടുത്ത് യഹൂദമതത്തിൽ നിലവിലിരുന്ന വിമതതാപസവിഭാഗമായ [[എസ്സീനുകൾ|എസ്സീനുകളിൽ]] പെട്ടവനായിരിക്കാം സ്നാപകയോഹാന്നാൻ എന്ന് ഊഹിക്കുന്നവരുണ്ട്.<ref>എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചത്യചിന്തയുംപാശ്ചാത്യചിന്തയും(പുറങ്ങൾ 158-63)</ref> യോഹന്നാനെപ്പോലെ മരുഭൂമിയിൽ ഒറ്റപ്പെട്ട താപസജീവിതം അനുഷ്ഠിച്ചിരുന്ന തീവ്രധാർമ്മികരായിരുന്നു എസ്സീനുകളും. എസ്സീൻ-ക്ഷാളനകർമ്മങ്ങൾക്ക് ആത്മീയമായ പുനർജ്ജന്മത്തെ സൂചിപ്പിക്കാൻ യോഹന്നാൻ നൽകിയ വെള്ളം കൊണ്ടുള്ള ജ്ഞാനസ്നാനവുമായുള്ള സാമ്യവും ഈ ഊഹത്തിനു ബലം പകരുന്നു. ചാവുകടൽ തീരത്തെ കുമ്രാനിൽ നിന്നു കിട്ടിയ [[ചാവുകടൽ ചുരുളുകൾ|എസ്സീൻ ലിഖിതങ്ങളിൽ]] പ്രകടമാകുന്ന തരം തീവ്രയുഗാന്തചിന്ത യോഹാന്നാന്റേയും മുഖ്യവ്യഗ്രതയായിരുന്നു. [[എസ്സീനുകൾ|എസ്സീനുകളെപ്പോലെ]] യോഹന്നാനും [[യെരുശലേം|യെരുശലേമിലെ]] ക്ഷേത്രാരാധയിൽ നിന്ന് അകന്നു നിന്നതായി കാണപ്പെടുന്നു. മാതാപിതാക്കന്മാർക്ക് വാർദ്ധക്യത്തിൽ പിറന്ന യോഹന്നാനെ അവരുടെ മരണശേഷം എസ്സീനുകൾ എറ്റെടുത്തു വളർത്തിയതാവാം എന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹകാരി നിർദ്ദേശിക്കുന്നു. അതേസമയം വസ്ത്രധാരണം മുതലായ കാര്യങ്ങളിൽ യോഹന്നാൻ എസ്സീനുകളിൽ നിന്ന് വ്യത്യസ്ഥനായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എസ്സീനുകൾ ശുഭ്രവസ്ത്രധാരികളായിരുന്നപ്പോൾ സ്നാപകയോഹന്നാൻ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.<ref>സ്നാപകയോഹന്നാൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 371-73)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്