ക്ഷേത്ര പ്രവേശന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് 1936


ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം ഉപസംഹരിക്കുന്നത‌് ഇങ്ങനെയാണ‌്. 82 വർഷംമുമ്പ‌് തിരുവിതാംകൂർ രാജാവ‌് ചിത്തിരതിരുനാൾ ബാലരാമവർമ പുറപ്പെടുവിച്ച ഈ വിളംബരം ഒരു സമൂഹത്തിന്റെ പരിണാമപ്രക്രിയയിലെ ശ്രദ്ധേയമായ ഏടാണ‌്.  അതുവരെ സനാതനമെന്ന‌് കരുതിയിരുന്ന ഒരു ദുരാചാരത്തിനാണ‌് അതോടെ അന്ത്യംകുറിച്ചത‌്. തിരുവിതാംകൂർ സർക്കാർ വിളംബരംചെയ‌്ത ക്ഷേത്രപ്രവേശന നിയമം കേരളത്തിലെ ഇതരപ്രദേശങ്ങളിൽ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കിയ ഒന്നാണ‌്. നവോത്ഥാന നായകരും  അധഃസ്ഥിത ജനവിഭാഗങ്ങളും ഒരേ വികാരവായ‌്പോടെ നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലംകൂടിയാണ‌് അവർണരുടെ ആരാധനാ സ്വാതന്ത്ര്യത്തിന‌് വഴിതെളിച്ച ഈ വിളംബരം. സാമൂഹിക പരിഷ‌്കരണത്തിന‌ുവേണ്ടി 19–ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ പരിസമാപ‌്തിയിലാണ‌് വിപ്ലവകരമായ ക്ഷേത്രപ്രവേശന വിളംബരം. സമരമുഖരിതമായ ഒരു പശ‌്ചാത്തലമുണ്ടായിരുന്നെങ്കിലും  സാമൂഹികവും സാമ്പത്തികവുമായ ചില ഘടകങ്ങളും വിളംബരം പുറപ്പെടുവിക്കുന്നതിന‌് ചാലകശക്തിയായി വർത്തിച്ചെന്ന‌ത‌് ചരിത്രപരമായ വസ‌്തുതയാണ‌്.